ഗുരുവായൂര്‍: ഏകാദശിയോട് അനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് ടി.എന്‍. ശേഷഗോപാലിന്റെ കച്ചേരിയോടെ തുടക്കം. ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന് സംഗീത പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് തന്റെ കച്ചേരിയോടെ ടി.എന്‍. ശേഷഗോപാല്‍ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമിട്ടത്.
മകന് മധുരൈ ടി.എന്‍.എസ്. കൃഷ്ണ കൂടെപ്പായി. ഡോ. എന്‍. സമ്പത്ത് (വയലിന്), പാലക്കാട് ഹരിനാരായണന് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്(ഘടം) എന്നിവര്‍ പക്കമേളക്കാരായിരുന്നു. ഡോ. ഗുരുവായൂര്‍ മണികണ്ഠന് തംബുരു മീട്ടി.
വൈകീട്ട് സ്പെഷ്യല്‍ കച്ചേരിയില്‍ അമൃത വെങ്കടേഷ് പാടി. ഡോ. ആര്. കശ്യപ് മഹേഷ് (വായ്പാട്ട്), പാലക്കാട് ശ്രീറാം (പുല്ലാങ്കുഴല്‍) എന്നിവരുടെ കച്ചേരികളും ഉണ്ടായി. ചെമ്പൈ സംഗീതോത്സവത്തിന് ഔപചാരിക ആരംഭം എന്ന നിലയില്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ നിന്നും കൊളുത്തിയ ദീപം സംഗീത മണ്ഡപത്തില്‍ തെളിയിച്ചു. ദേവസ്വം ചെയര്മാന് അഡ്വ.വി.കെ. വിജയനും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച കഥകളിപ്പദവും കര്‍ണ്ണാടക സംഗീതവും ഇടകലര്‍ത്തി അവതരിപ്പിച്ച ജുഗല്‍ബന്ദി ആകര്‍ഷകമായി. കോട്ടയ്ക്കല്‍ മധു കഥകളിപ്പദം അവതരിപ്പിച്ചു. വേങ്ങോട് നാരായണ്‍ കൂടെപ്പാടി. കര്‍ണ്ണാടക വായ്പാട്ട് മൂഴിക്കുളം വിവേക് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: