Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

സാമ്പത്തികാഭിവൃദ്ധിക്കും ഐശ്വര്യത്തിനും വാസ്തുശാസ്ത്രപരമായി ഗൃഹത്തില്‍ എന്തെല്ലാം ചെയ്യണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 05:25 pm IST
in Vasthu

സാമ്പത്തികാഭിവൃദ്ധിക്കും ഐശ്വര്യത്തിനും വാസ്തുശാസ്ത്രപരമായി ഗൃഹത്തില്‍ എന്തെല്ലാം ചെയ്യണം?

ഗൃഹനായിക വെളുപ്പിന് ഉറക്കം ഉണര്‍ന്നു പ്രാഥമികകര്‍മങ്ങള്‍ നടത്തി ദേഹശുദ്ധിവരുത്തി പൂജാമുറിയുണ്ടെങ്കില്‍ പൂജാമുറിയിലും പൂജാമുറി ഇല്ലെങ്കില്‍ വിളക്കു കത്തിക്കുന്ന സ്ഥലത്തും കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം തെളിച്ചു ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കണം. വീടിന്റെ പ്രധാന ജനലുകള്‍ എല്ലാംതന്നെ തു റന്നിടുക. സൂര്യന്റെ പ്രഭാതകിരണങ്ങള്‍ വീട്ടിലേക്കു കടന്നുവരുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. പഠിക്കുന്ന കുട്ടികളെ എല്ലാം വിളിച്ച് ഉണര്‍ത്തണം. ഗൃഹനാഥനെ ഒരു കാരണവശാലും ആറു മണിക്കുശേഷം ഉറങ്ങുവാന്‍ അനുവദിക്കരുത്. വീട്ടിലുള്ള എല്ലാവരുംതന്നെ അവരവരുടേതായ രീതിയിലുള്ള വ്യായാമം ചെയ്യേണ്ടതാണ്. ഇതില്‍ സൂര്യനമസ്‌കാരം അത്യുത്തമമാണ്. വീടിന്റെ എല്ലാഭാഗവും ദിവസവും അടിച്ചുവാരി വൃത്തിയാക്കണം. ചുമരുകളില്‍ ചിലന്തിവല കെട്ടാന്‍ അനുവദിക്കരുത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലസമായി പലയിടത്തുമായി കൂട്ടിയിടരുത്. കൊച്ചുകുട്ടികളുടെ കൈയില്‍ ആഹാരസാധനങ്ങള്‍ കൊടുത്തു പല സ്ഥലത്തുമായി അവര്‍ അതു വലിച്ചുവാരി ഇടുന്ന സാഹചര്യം സൃഷ്ടിക്കരുത്. വാതിലുകളിലും ജനലുകളിലും ഇട്ടിട്ടുള്ള കര്‍ട്ടനുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും കഴുകി വൃത്തിയാക്കേണ്ടതാണ്. സൂര്യപ്രകാശം അല്‍പംപോലും കടക്കാത്ത രീതിയില്‍ സണ്‍ഗ്ലാസ്സ് പേപ്പര്‍ ഒട്ടിക്കുന്നതും കട്ടിയുള്ള കര്‍ട്ടന്‍ ഉപയോഗിച്ചു മറയ്‌ക്കുന്നതും നല്ലതല്ല. വിപണിയില്‍ ഇപ്പോള്‍ കിട്ടുന്ന ചില പ്രത്യേകതരം രാസവസ്തുക്കള്‍ ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു തറവൃത്തിയാക്കുന്നത് ഗുണപ്രദമല്ല. കാരണം ആറുമാസ ത്തിനു താഴെ പ്രായമുള്ള കുട്ടികള്‍ തറയില്‍ ഇഴഞ്ഞു കളിക്കുമ്പോള്‍ സ്വാഭാവികമായി ഈ മിശ്രിതങ്ങള്‍ അവരുടെ ശരീരത്തെ ദോഷകരമായി ബാധിക്കും.

വീടിന്റെ പ്രധാനവാതിലിനുനേരേ പ്രവേശനം ചെറുക്കത്തക്ക രീതിയില്‍ അകസാമാനങ്ങള്‍ (ഫര്‍ണിച്ചര്‍) ഒരിക്കലും ക്രമീകരിക്കരുത്. വീട്ടിലെ പ്രധാന അലമാരകളെല്ലാം കഴിയുന്നിടത്തോളം വടക്കു ദിക്കിലേക്കു നോക്കിയിരിക്കത്തക്ക രീതിയില്‍ ക്രമീകരിക്കുക. ശയനമുറിയില്‍ തലവച്ചു കിടക്കുന്നത് തെക്കോട്ട് അല്ലെ ങ്കില്‍ കിഴക്കോട്ട് ആയിരിക്കണം. വാതിലിനുനേരേ തലവച്ചു കിടക്കരുത്. ശയനമുറിയോടു ചേര്‍ന്നുള്ള കുളിമുറികളുടെ വാതിലുകള്‍ തുറന്നിടരുത്. തുറന്നിട്ടിരുന്നാല്‍ കിടപ്പുമുറിയില്‍ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) തളം കെട്ടുവാനിടയാകും. പണ്ടുകാലത്ത് നാലുകെട്ടും എട്ടുകെട്ടും പണികഴിപ്പിച്ച വീടുകളുടെ വെളിയിലാണു ശൗചാലയങ്ങള്‍ പണിഞ്ഞിരുന്നത്. പാശ്ചാത്യസംസ്‌കാരം നമ്മള്‍ അംഗീകരിച്ചതോടുകൂടിയാണു വീടിനുള്ളില്‍ ബാത്ത്‌റൂമുകള്‍ കടന്നുകൂടിയത്. മുറിയോടു ചേര്‍ത്ത് അനുബന്ധം ആയിട്ടു ശൗചാലയം പണിയുമ്പോള്‍ അവയുടെ വാതില്‍ മറഞ്ഞിരിക്കത്തക്കരീതിയില്‍ പണിയണം. പ്രത്യേകിച്ചു വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനത്തിനുനേരേ വാതില്‍ വരത്തക്കരീതിയില്‍ ശൗചാലയം പണിയരുത്.

യമസൂത്രം എന്നാലെന്ത്? അതിന്റെ പ്രാധാന്യമെന്ത്?

പറമ്പിന്റെ മധ്യത്തില്‍ നേരേ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ഓരോ സൂത്രങ്ങളുണ്ട്. ഇതില്‍ തെക്കുവടക്ക് ഉള്ളതിനെ യമസൂത്രം എന്നുപറയുന്നു. സൂത്രം വാസ്തുശാസ്ത്രത്തില്‍ രൂപകല്‍പനയെ സഹായിക്കാനായി ഉപയോഗിക്കുന്ന നേര്‍വഴിയുള്ള രേഖകളാണ്. ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് കെട്ടിട ത്തിന്റെ രൂപകല്‍പന നടത്തുന്നത്. ഈ രേഖകളെ വേധിക്കുന്ന വിധത്തില്‍ നിര്‍മാണം നടത്തുന്നതു ദോഷമാണ്. കെട്ടിടം
നിര്‍മിക്കുമ്പോള്‍ ഈ രേഖകള്‍ സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം.

റോഡിന് അഭിമുഖമായി പണിഞ്ഞിട്ടുള്ള വീട്. അടുത്ത കാലത്തായി വീട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് മാറി മാറി അസുഖങ്ങള്‍ വരികയാണ്. കൂടാതെ സാമ്പത്തികമായും പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. വാസ്തു അറിയാവുന്ന ഒരാള്‍ വന്ന് പരിശോധിച്ച ശേഷം വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വാസ്തുദോഷം ഉണ്ടെന്നും പറഞ്ഞു. എന്താണ് വിദിക്ക്?

സാധാരണ ഒരു വീടു പണിയുമ്പോള്‍ റോഡിന് അഭിമുഖമായിട്ടാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടി ഞ്ഞാറ്, തെക്ക്, വടക്ക്). എന്നാല്‍, ഒരു വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച് കിട്ടിയില്ലെങ്കിലും 15 ഡിഗ്രിവരെ ചരിവ് അനുവദനീയമാണ്. പ്രത്യേകിച്ച് കിഴക്കു ദര്‍ശനമായി വരുന്ന വീടിന്. ഉത്തരായനം ദക്ഷിണായനം എന്ന കണക്കില്‍ സൂര്യന്‍ ആറുമാസം വടക്കോട്ടും ആറുമാസം തെക്കോട്ടും സഞ്ചരിക്കുന്നുണ്ട്. ആയ തിനാലാണ് 15 ഡിഗ്രി കണക്കുപറയുന്നത്. നിങ്ങളുടെ വീടു 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുണ്ടെങ്കില്‍ അത് അഷ്ടദിക്കില്‍ ഒന്നിലേക്കുനോക്കി ഇരിക്കയായിരിക്കും. ഇങ്ങനെയുള്ള വീടുകള്‍ക്ക് അധ്വാനത്തിന്റെ 50 ശതമാനമേ ഫലം കിട്ടുകയുള്ളു.

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ വാതിലിനു നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്നുപറയുന്നത് ഊര്‍ജപ്രവാഹത്തെ ചെറുക്കുന്നതുകൊണ്ടാണ്. കൂടാതെ വാതിലിനു നേരേ മേശയും കസേരയും ഇട്ട് ഇരിക്കുന്നതും നല്ലതല്ല. ഒരു മുറിയുടെ വാതിലിനു നേരേ മറ്റേ മുറിയുടെ വാതില്‍ സ്ഥാപിക്കുന്നതും തെറ്റാണ്. വീടിനുള്ളിലേക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹം എല്ലാ മുറികളിലും കൃത്യമായി കിാുന്നതിനു വേണ്ടിയാണ് നേര്‍വാതിലുകള്‍ ഒഴിവാക്കുന്നത്. വീട്ടിനുള്ളില്‍ കടന്നുവരുന്ന ഊര്‍ജപ്രവാഹം തങ്ങിനിന്ന് വിടിന്റെ എല്ലാ ഭാഗവും കടന്നു പുറത്തേക്കു പോകുംവിധമാണു ക്രമീകരിക്കേണ്ടത്. നേര്‍ വാതിലുകള്‍ സ്ഥാപിച്ചാല്‍ നിന്ന ഊര്‍ജത്തെ വന്ന ഊര്‍ജം പുറത്തേക്കു കളയും.

മെയിന്‍ റോഡിന്റെ സൈഡില്‍ പന്ത്രണ്ട് സെന്റ് ഭൂമിയുണ്ട്. റോഡ് കിഴക്കു വശത്താണ് വരുന്നത്. വന്നു കയറുന്ന ഭാഗം ഇടുങ്ങിയതാണ്. ഉള്ളില്‍ സ്ഥലമുണ്ട്. എന്നാല്‍ രണ്ടു വീടുകള്‍ പണിയാനുള്ള സ്ഥലം അവിടെയില്ല. നീളം കൂടുതലുള്ളതിനാല്‍ മുന്‍വശത്ത് ഒരു കടയും പിറകുവശത്ത് രണ്ടു കുടുംബത്തിന് താമസിക്കാവുന്ന വിധത്തിലും പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം ശ്രദ്ധിക്കണം?

മുന്‍വശത്ത് കട പണ്ിയുകയാണെങ്കില്‍ പ്രസ്തുത വീടിന് ഏതെങ്കിലും ഒരു വശത്ത് പൂമുഖം കൊടുക്കേണ്ടതാണ്. ആ ഭാഗത്ത് പരമാവധി ഓപ്പണ്‍ സ്‌പേസ് ഇടണം. രണ്ടു വീടായി രൂപകല്പന ചെയ്യുമ്പോള്‍ ഗ്രൗണ്ട് ഫ്‌ളോറും ഫസ്റ്റ് ഫ്‌ളോറുമായി ക്രമീകരിക്കുക. പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് പണിയുക. ഫസ്റ്റ് ഫ്‌ളോറിന് വേണ്ട ഊര്‍ജപ്രവാഹം കിട്ടുന്നതാണ്. വടക്കുകിഴക്കേ ഭാഗം ഫസ്റ്റ് ഫ്‌ളോറിന്റെ ബാല്‍ക്കണിയായി ഉപയോഗിക്കുക. വടക്കു പടിഞ്ഞാറു ഭാഗം അടുക്കളയായും ഉപയോഗിക്കുക. ഗ്രൗണ്ട്ഫ്‌ളോറിലും അടുക്കള വടക്കുപടിഞ്ഞാറു ഭാഗത്തു തന്നെ വരാന്‍ ശ്രദ്ധിക്കണം. മുന്‍വശത്ത് ഷോപ്പു വന്ന് അടഞ്ഞു നില്ക്കുന്നതിനാല്‍ ഊര്‍ജപ്രവാഹത്തിന് തടസ്സം നേരിടുന്നതാണ്. എന്നാലും മറ്റു മൂന്നു ദിക്കുകള്‍ ക്രമീകരിച്ച് വീടു പണണിയാവുന്നതാണ്.

Tags: Homearchitecturallyfinancial prosperity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15വര്‍ഷം കഠിനതടവ്

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Lifestyle

വീടുപണിയ്‌ക്ക് കോൺട്രാക്ട് ഇങ്ങനെ കൊടുത്ത് നോക്കൂ ; കാശ് ലാഭിക്കാം

Kerala

കടകംപള്ളി സുരേന്ദ്രന്‍ 4 തവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ല: ശോഭ സുരേന്ദ്രന്‍

Kerala

ഏറ്റുമാനൂരില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, സംഭവം ഭര്‍ത്താവടക്കം വീട്ടിലുള്ളപ്പോള്‍

പുതിയ വാര്‍ത്തകള്‍

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.