ജയ്‌പൂർ : രാജസ്ഥാനിൽ നാലു വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എഎസ്‌ഐ ഭൂപേന്ദ്ര സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ അറിയിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം.
നാലു വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രഹുവാസ് പോലീസ് സ്‌റ്റേഷൻ വളഞ്ഞു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് എത്തിയത്. എല്ലാവരും ചേർന്ന് എസ്‌ഐയെ കൂട്ടത്തോടെ ആക്രമിച്ചു. ഇവരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് എസ് എസ് പി രാമചന്ദ്ര സിങ് നെഹ്റ വ്യക്തമാക്കി. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ദളിത് പെൺകുട്ടിയെ പോലീസുകാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടെന്ന് ബിജെപി എം.പി കിരോടി ലാൽ മീണ പറഞ്ഞു. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ കഴിവുകേട് കാരണം സ്വേച്ഛാധിപതികളായി മാറിയ പോലീസ്, തിരഞ്ഞെടുപ്പ് സമയത്ത് പോലും അതിക്രമങ്ങൾ തുടരുകയാണ്. നിരപരാധിയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റാരോപിതനായ എഎസ്ഐ ഭൂപേന്ദ്ര സിംഗ് കടുത്ത നടപടി നേരിടുമെന്നും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
लालसोट में 7 साल की दलित बच्ची के साथ पुलिसकर्मी द्वारा दुष्कर्म की घटना से लोगों में भारी आक्रोश है। मासूम को न्याय दिलाने के लिए मौके पर पहुंच गया हूं। अशोक गहलोत सरकार के नाकारापन से निरंकुश हुई पुलिस चुनाव जैसे संवेदनशील मौके पर भी ज्यादती करने से बाज नहीं आ रही। pic.twitter.com/xnIB13eyWi
— Dr.Kirodi Lal Meena (@DrKirodilalBJP) November 10, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: