Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ്‌സിഡി പുന:സ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 5, 2023, 03:27 am IST
in Kerala

തിരുവനന്തപുരം: പിന്‍വലിച്ച സബ്സിഡി പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടുക തന്നെ ചെയ്യും. സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ നിരക്കു വര്‍ധിക്കുമെന്നാണ് സൂചന. സാധാരണ നികുതിയും കൂടി ചേര്‍ത്താണ് നിരക്കു നിശ്ചയിച്ചിരുന്നത്. ഇക്കുറി നിരക്ക് പ്രത്യേകം നിശ്ചയിക്കുകയും തീരുവ പ്രത്യേകം പിരിക്കാനുമാണ് ഉത്തരവ്. ഇങ്ങനെയാകുന്നതോടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചതിനു പുറമേ രണ്ടു ശതമാനം തീരുവയും വരും. മൊത്തം 22 ശതമാനം വര്‍ധന.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍, കെഎസ്ഇബി തീരുവ നല്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. നിഷ്പക്ഷമാണ് കമ്മിഷനെന്ന് പറയുന്നുണ്ടെങ്കിലും മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാക്കളും അംഗങ്ങളായുള്ള കമ്മിഷന്‍, സര്‍ക്കാര്‍ നിര്‍ദേശം അപ്പാടേ അംഗീകരിച്ചു.

സബ്‌സിഡി കുറയ്‌ക്കില്ലെന്നും ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുക കൊണ്ടു സബ്‌സിഡി നല്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. എന്നാല്‍ ബജറ്റ് വിഹിതം നല്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി.

450 കോടിയോളമാണ് ഒരു വര്‍ഷം വൈദ്യുതി സബ്‌സിഡിക്കു വേണ്ടത്. നിരക്കിന്റെ 10 ശതമാനം തീരുവ സര്‍ക്കാരിന് നല്കണം. ഇങ്ങനെ രണ്ടും ചേര്‍ത്ത് വര്‍ഷം 1000 കോടിയിലേറെ അധിക നികുതിയായി പിരിക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാരിനു കൊടുക്കാറില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കാണ് മാറ്റുന്നത്.

വൈദ്യുതിത്തീരുവ നല്‌കേണ്ടി വരുമ്പോള്‍ നിലവില്‍ 20 ശതമാനം വര്‍ധിപ്പിച്ചത് 22 ശതമാനമാകും. ഈ രണ്ടു ശതമാനം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വ്യക്തതയുണ്ടാകില്ല. ഒക്ടോബര്‍ 31ന് വൈദ്യുതിത്തീരുവ അവസാനിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതാണ് കാറ്റില്‍പ്പറത്തിയത്.

നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വയോജന സദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വര്‍ധനയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കുള്ള വൈദ്യുതിത്തീരുവ സംബന്ധിച്ചു മിണ്ടാട്ടമില്ല. അതായത് ഇനിയുള്ള ബില്ലില്‍ ഇക്കൂട്ടരും നിലവിലെ നിരക്കിനെക്കാള്‍ രണ്ടു ശതമാനം അധികം നല്കണം.

പെന്‍ഷന്‍ മുടങ്ങും
വൈദ്യുതിത്തീരുവ പിരിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ടിലേക്കാണ് നല്കിയിരുന്നത്. ഇത് സര്‍ക്കാരിന് നല്കുന്നതോടെ പെന്‍ഷന്‍ മുടങ്ങാം. കെഎസ്ഇബി കമ്പനിയാക്കിയതിനാല്‍ പെന്‍ഷനുള്ള തുക കമ്പനി തന്നെ കണ്ടെത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് പെന്‍ഷന്‍ നല്കാന്‍ സാധിച്ചെന്നു വരില്ല. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ പോലാകും.

 

Tags: KSEBElectricity ratessubsidy is reinstated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.