Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ്‌സിഡി പുന:സ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 5, 2023, 03:27 am IST
in Kerala

തിരുവനന്തപുരം: പിന്‍വലിച്ച സബ്സിഡി പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടുക തന്നെ ചെയ്യും. സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ നിരക്കു വര്‍ധിക്കുമെന്നാണ് സൂചന. സാധാരണ നികുതിയും കൂടി ചേര്‍ത്താണ് നിരക്കു നിശ്ചയിച്ചിരുന്നത്. ഇക്കുറി നിരക്ക് പ്രത്യേകം നിശ്ചയിക്കുകയും തീരുവ പ്രത്യേകം പിരിക്കാനുമാണ് ഉത്തരവ്. ഇങ്ങനെയാകുന്നതോടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചതിനു പുറമേ രണ്ടു ശതമാനം തീരുവയും വരും. മൊത്തം 22 ശതമാനം വര്‍ധന.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍, കെഎസ്ഇബി തീരുവ നല്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. നിഷ്പക്ഷമാണ് കമ്മിഷനെന്ന് പറയുന്നുണ്ടെങ്കിലും മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാക്കളും അംഗങ്ങളായുള്ള കമ്മിഷന്‍, സര്‍ക്കാര്‍ നിര്‍ദേശം അപ്പാടേ അംഗീകരിച്ചു.

സബ്‌സിഡി കുറയ്‌ക്കില്ലെന്നും ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുക കൊണ്ടു സബ്‌സിഡി നല്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. എന്നാല്‍ ബജറ്റ് വിഹിതം നല്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി.

450 കോടിയോളമാണ് ഒരു വര്‍ഷം വൈദ്യുതി സബ്‌സിഡിക്കു വേണ്ടത്. നിരക്കിന്റെ 10 ശതമാനം തീരുവ സര്‍ക്കാരിന് നല്കണം. ഇങ്ങനെ രണ്ടും ചേര്‍ത്ത് വര്‍ഷം 1000 കോടിയിലേറെ അധിക നികുതിയായി പിരിക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാരിനു കൊടുക്കാറില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കാണ് മാറ്റുന്നത്.

വൈദ്യുതിത്തീരുവ നല്‌കേണ്ടി വരുമ്പോള്‍ നിലവില്‍ 20 ശതമാനം വര്‍ധിപ്പിച്ചത് 22 ശതമാനമാകും. ഈ രണ്ടു ശതമാനം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വ്യക്തതയുണ്ടാകില്ല. ഒക്ടോബര്‍ 31ന് വൈദ്യുതിത്തീരുവ അവസാനിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതാണ് കാറ്റില്‍പ്പറത്തിയത്.

നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വയോജന സദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വര്‍ധനയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കുള്ള വൈദ്യുതിത്തീരുവ സംബന്ധിച്ചു മിണ്ടാട്ടമില്ല. അതായത് ഇനിയുള്ള ബില്ലില്‍ ഇക്കൂട്ടരും നിലവിലെ നിരക്കിനെക്കാള്‍ രണ്ടു ശതമാനം അധികം നല്കണം.

പെന്‍ഷന്‍ മുടങ്ങും
വൈദ്യുതിത്തീരുവ പിരിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ടിലേക്കാണ് നല്കിയിരുന്നത്. ഇത് സര്‍ക്കാരിന് നല്കുന്നതോടെ പെന്‍ഷന്‍ മുടങ്ങാം. കെഎസ്ഇബി കമ്പനിയാക്കിയതിനാല്‍ പെന്‍ഷനുള്ള തുക കമ്പനി തന്നെ കണ്ടെത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് പെന്‍ഷന്‍ നല്കാന്‍ സാധിച്ചെന്നു വരില്ല. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ പോലാകും.

 

Tags: Electricity ratessubsidy is reinstatedKSEB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

പുതിയ വാര്‍ത്തകള്‍

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.