Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസിൽ അടി മുറുകുന്നു; കമൽനാഥിന്റെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രവർത്തകരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 11:05 am IST
in India

ന്യൂദല്‍ഹി: സീറ്റ് ലഭിക്കാത്ത നേതാക്കളും അവരുടെ അണികളും പരസ്യ പ്രതിഷേധം ശക്തമാക്കിയതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മധ്യപ്രദേശില്‍ നാല്‍പ്പതിടങ്ങളിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന്റെ ഭോപാലിലെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധിച്ചത്.

സീറ്റ് വിഭജനം മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഇന്നലെ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു നേതാവിന്റെ അനുയായികള്‍ കമല്‍നാഥിന്റെ വീടിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ജനങ്ങളുടെ സര്‍വേ എടുത്ത പ്രകാരമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നുമാണ് ആവശ്യം. നരേഷ് ഗ്യാന്‍ചന്ദ്നിയാണ് ഹുസൂരിലെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ കമല്‍നാഥ് കേള്‍ക്കില്ലെന്നും ഹനുമാന്‍ സ്വാമിയെങ്കിലും കമല്‍നാഥിന് നല്ല ബുദ്ധി പറഞ്ഞു നല്കട്ടെയെന്നും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകന്‍ വിഷ്ണു വിശ്വകര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നയാളെ കോണ്‍ഗ്രസ് ഹുസൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കമല്‍നാഥിന്റെയും ദിഗ് വിജയ് സിങ്ങിന്റെയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നതെന്നാണ് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ രൂപീകരണം നടക്കുമ്പോള്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് മറ്റവസരങ്ങള്‍ നല്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ജെ.പി ദനോപ്യ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി. 43 പേരുടെ പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ സച്ചിനൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്കിയതില്‍ ഗെഹ്‌ലോട്ട് വിഭാഗവും ഗെഹ്‌ലോട്ട് അനുയായികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കിയതില്‍ സച്ചിന്‍ വിഭാഗവും പ്രതിഷേധത്തിലാണ്. സച്ചിന്റെ അടുത്ത അനുയായികളായ നാല് നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. ഗെഹ്‌ലോട്ടിന്റെ അടുത്തയാളും രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന നിരഞ്ജന്‍ ആരക്ക് സോജത് സീറ്റ് നല്കിയതിനെതിരെയും പ്രതിഷേധമുണ്ട്.

സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുദ്ലയ്‌ക്ക് കോണ്‍ഗ്രസ് സീറ്റു നല്കിയതിനെതിരെ മഹ്വ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമാണ്. ഹുദ്ലയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്കാ വാദ്രയുമായി ഗെഹ്‌ലോട്ട് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഹുദ്ലയ്‌ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത തീരുമാനമാണിതെന്നും പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നു. 200 അംഗ നിയമസഭയിലേക്ക് ഇതുവരെ 73 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനായിട്ടുള്ളൂ.

Tags: electioncongresskamalnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kerala

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

Kerala

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

Kerala

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

Kerala

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

പുതിയ വാര്‍ത്തകള്‍

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.