Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതക്കെതിരെ ജനങ്ങള്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 05:00 am IST
in Editorial

പാലസ്തീന്‍ ജനതയ്‌ക്കുള്ള ഭാരതത്തിന്റെ മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലില്‍നിന്ന് രാഷ്‌ട്രീയമായ മുതലെടുപ്പിന് ശ്രമിച്ച രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പാലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണത്തില്‍, യുദ്ധം മൂലം ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യങ്ങള്‍ വഷളാകുന്നതില്‍ നരേന്ദ്ര മോദി ആശങ്ക പങ്കുവയ്‌ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വൈദ്യ സഹായത്തിനും ദുരിതാശ്വാസത്തിനുമുള്ള സാമഗ്രികള്‍ പ്രത്യേക വിമാനത്തില്‍ പാലസ്തീന്‍ ജനതയ്‌ക്ക് അയച്ചത്. ഈജിപ്റ്റു വഴി അത് എത്തിക്കും. ജീവന്‍ രക്ഷാമരുന്നുകളും ശസ്ത്രക്രിയയ്‌ക്ക് വേണ്ടിവരുന്ന വസ്തുക്കളും ശുചീകരണത്തിനും വെള്ളം ശുദ്ധീകരിക്കുന്നതിനുമുള്ള വസ്തുക്കളുമാണ് എത്തിച്ചത്. ഈ സഹായത്തിന് ഭാരതത്തിലെ പാലസ്തീന്റെ അംബാസഡര്‍ കേന്ദ്ര സര്‍ക്കാരിനെ നന്ദിയറിയിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷകക്ഷികള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഭാരതം പാലസ്തീന്‍ ജനതയ്‌ക്ക് നല്‍കിയ സഹായവും, ആ ജനത അതിന് നന്ദിയറിയിച്ചതും. സഹായം എത്തിക്കാന്‍ വൈകിപ്പോയി എന്നും മറ്റും മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയെപ്പോലുള്ളവര്‍ പറയുന്നത് ആരും വിലവയ്‌ക്കില്ല. പശ്ചിമേഷ്യ ഉള്‍പ്പെടെ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അന്‍സാരി മുന്‍കാലത്ത് സ്വീകരിച്ചുപോന്നിട്ടുള്ള പക്ഷപാതപരമായ ഭാരതവിരുദ്ധ സമീപനം ഏവര്‍ക്കും അറിയാവുന്നതാണല്ലോ.

ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയപ്പോള്‍ തന്നെ ഭാരതം ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ട് കാരണങ്ങളാല്‍ ഈ നിലപാട് ശരിയായിരുന്നു. ഒന്നാമതായി യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേലിന്റെ അതിര്‍ത്തി കടന്നുവന്ന് ഹമാസ് ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ കൊലചെയ്യുകയും, കുറെപ്പേരെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയും ചെയ്തു. എല്ലാക്കാലത്തും ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി നിലയുറപ്പിക്കുന്ന ഭാരതത്തിന് ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് കൈക്കൊള്ളാന്‍ കഴിയില്ല. രണ്ടാമതായി,

ആക്രമണത്തിനിരയായിരിക്കുന്നത് ഇസ്രായേലാണ്. രാജ്യാന്തരതലത്തില്‍ ഭാരതത്തിന്റെ താല്‍പ്പര്യത്തിനൊപ്പം നിലകൊള്ളുന്ന രാജ്യമാണ് ഇസ്രായേല്‍. യുദ്ധം ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ നിരുപാധികമായി സഹായിച്ച പാരമ്പര്യമാണ് ഇസ്രായേലിനുള്ളത്. തങ്ങള്‍ ഭാരതത്തിനൊപ്പമാണെന്ന് ഒരു മറയുമില്ലാതെ പ്രഖ്യാപിക്കാന്‍ മനസ്സുള്ള രാജ്യവുമാണത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ വലിയ സൗഹൃദത്തിലുമാണ്. ഇസ്രായേല്‍ അപ്രതീക്ഷിതമായ ഒരു ആക്രമണത്തെ നേരിട്ടഘട്ടത്തില്‍ ആ രാജ്യത്തിനൊപ്പം നില്‍ക്കുകയെന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യുപകാരം കൂടിയാണ്. സമാനരീതിയിലുള്ള ആക്രമണം ഭാരതത്തിനെതിരെ പാകിസ്ഥാന്‍ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ ഇസ്രായേല്‍ നമുക്കൊപ്പം നിന്നതാണ്.

പശ്ചിമേഷ്യയിലെ സാഹചര്യം എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടല്ല, അതിനുനേരെ ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ഹമാസ് എല്ലാ അര്‍ത്ഥത്തിലും ഒരു ഭീകരസംഘടനയാണ്. ഇറാനുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചിരുന്നു. ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയുമായും ഇവര്‍ കൈകോര്‍ക്കുന്നു. ഇസ്രായേലിന് ഭൂമുഖത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്നാണ് ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഇസ്രായേലിനെതിരെ അനാവശ്യമായ പ്രകോപനങ്ങളുണ്ടാക്കുക. അവര്‍ ശക്തിയായി തിരിച്ചടിക്കുമ്പോള്‍ മുറവിളി കൂട്ടുക. ഇതാണ് കാലങ്ങളായി ഹമാസ് ചെയ്തുപോരുന്നത്. എന്നാല്‍ ഒരിഞ്ചുപോലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും പിന്മാറാത്തതിന് കാരണം മതഭ്രാന്താണ്. ഹമാസിനൊപ്പം നിന്നാല്‍ രാജ്യത്തെ ഈ മതവിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കും എന്നതാണ് കോണ്‍ഗ്രസ്സിനെയും ഇടതുപാര്‍ട്ടികളെയും ഹമാസിന്റെ ജിഹാദിന് ഐക്യം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഹമാസിന് നമ്മുടെ നാട്ടിലും വോട്ടുബാങ്കുണ്ടെന്ന് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കരുതുന്നു. ഹമാസിന് ഇസ്രായേലിനെ ആക്രമിക്കാന്‍ അവകാശമുണ്ടെന്നുപോലും വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ഹമാസ് തടവിലാക്കിയ ഇസ്രായേലികളെക്കുറിച്ച് നിശ്ശബ്ദത പാലിച്ചു. ഇത് നഗ്നമായ ഇരട്ടത്താപ്പാണ്. ഇതിനെ അനുകൂലിക്കാന്‍ നീതിബോധമുള്ള ഒരു ഭരണകൂടത്തിനും കഴിയില്ല. അതേസമയം യുദ്ധക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ വീക്ഷണമാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ നയിക്കുന്നത്. ഇതുകൊണ്ടാണ് ഹമാസിനെ അംഗീകരിക്കാതെ തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് ഭാരതം സഹായമെത്തിക്കുന്നത്.

 

Tags: terrorismIsrael-Hamas war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.