Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമാനത്തിന്റെ ഗഗന്‍യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 09:00 am IST
in Editorial

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യം അതിനിര്‍ണായകമായ ഒരു വിജയം നേടിയിരിക്കുകയാണ്. ബഹിരാകാശ യാത്രക്കിടെ ആപത്തുണ്ടായാല്‍ യാത്രികരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ക്രൂ മൊഡ്യൂള്‍ പരീക്ഷണമാണ് ഇന്നലെ വിജയം കണ്ടത്. ഐഎസ്ആര്‍ഒ നടത്തിയ ടെസ്റ്റ് അബോര്‍ട്ട് മിഷന്‍-1 എന്ന ഈ പരീക്ഷണം വിജയമായതോടെ ചന്ദ്രയാന്‍ മൂന്നിനുശേഷം രാഷ്‌ട്രത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതോടെ റോക്കറ്റ് വിക്ഷേപണസമയം രണ്ട് തവണ മാറ്റിയെങ്കിലും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റില്‍നിന്ന് ഒന്നര മിനിറ്റിനുശേഷം ദൗത്യം ഉപേക്ഷിക്കണമെന്ന സന്ദേശത്തെത്തുടര്‍ന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍വച്ച് പേടകം വേര്‍പെടുകയായിരുന്നു. പാരാഷൂട്ടുകളില്‍ തൂങ്ങി പേടകം താഴെക്കിറങ്ങുകയും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു. ഇതോടെ കാത്തുനിന്ന നാവികസേനാംഗങ്ങള്‍ അവിടേക്ക് കുതിച്ച് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പേടകം വീണ്ടെടുക്കുകയും ചെയ്തു. ‘ലക്ഷ്യം നേടി, ദൗത്യം വിജയകരം’ എന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചതോടെ ബഹിരാകാശ രംഗത്ത് ഭാരതം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അതിമഹത്തായ ഒരു ദൗത്യത്തിന്റെ വിജയത്തുടക്കം സംഭവിക്കുകയായിരുന്നു. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത് ഒരു അഭിമാനനിമിഷത്തെ കുറിക്കുന്നു.

ഗഗന്‍യാനിന്റെ ഇപ്പോഴത്തെ വിക്ഷേപണം വിജയിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കുശേഷം മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുകയാണ്. ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച് മൂന്നു ദിവസം അവിടെ തങ്ങി സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാനിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. ഇതിനിടെ അപകടം സംഭവിച്ചാലുള്ള രക്ഷാദൗത്യത്തിന്റെ പരീക്ഷണമാണ് നടന്നതും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും. ഐഎസ്ആര്‍ഒ നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണ് ഗഗന്‍യാന്‍ എന്ന കാര്യം ശ്രദ്ധേയമാണ്. ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ വിജയം നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസവും, യുവാക്കള്‍ക്ക് വലിയ പ്രചോദനവും ശാസ്ത്രസാങ്കേതികവിദ്യക്ക് വലിയ ഉത്തേജനവും, സര്‍വ്വോപരി ജനങ്ങള്‍ക്ക് വലിയ അഭിമാനവും നല്‍കുന്നു. 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിച്ച് മൂന്നുപേര്‍ മൂന്ന് ദിവസം അവിടെ താമസിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനുശേഷം തിരിച്ചുവരാനുള്ള വളരെ ശ്രമകരവും സങ്കീര്‍ണവും, ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലം ആവശ്യമുള്ളതുമായ ഒരു ദൗത്യമാണ് ഗഗന്‍യാന്‍. പക്ഷേ ആത്മനിര്‍ഭരതയിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാവില്ല.

ഭാരതം ചന്ദ്രയാന്‍-3 വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം അത്ഭുതത്തോടെയാണ് അതിനെ കണ്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപകരണങ്ങള്‍ എത്തിച്ച് പരീക്ഷണം നടത്താനും, ലോകം ഇന്നുവരെ കാണാത്ത ചന്ദ്രന്റെ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാന്‍ ഇടയായതും ഭാരതത്തിന്റെ ശാസ്ത്രലോകത്തിനാണ്. രാഷ്‌ട്രത്തിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ കൈവരിച്ച സ്വപ്‌നസമാനമായ ഈ നേട്ടം മറ്റ് പല രാഷ്‌ട്രങ്ങളും കലവറയില്ലാതെ അംഗീകരിച്ചപ്പോള്‍, നമ്മോട് ശത്രുത പുലര്‍ത്തുന്ന ചൈന മാത്രമാണ് അതില്‍ സംശയം പ്രകടിപ്പിച്ചത്. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയും ചെയ്തു. ബഹിരാകാശ രംഗത്ത് മറ്റു രാജ്യങ്ങള്‍ വര്‍ഷങ്ങളെടുത്ത് നേടിയ പലതും ചുരുങ്ങിയ കാലംകൊണ്ട് നേടാന്‍ ഭാരതത്തിന് കഴിഞ്ഞു എന്നതാണ് പ്രധാനം. ബഹിരാകാശത്ത് യാത്രികരെ എത്തിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനും ഭാരതം വിജയത്തുടക്കം കുറിച്ചതോടെ നമ്മുടെ ശാസ്ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട തപസ്സാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. 9000 കോടി രൂപയാണ് ഗഗന്‍യാനിനുവേണ്ടി ഭാരതം നീക്കിവച്ചിട്ടുള്ളത്. 2035 ആകുമ്പോഴേക്കും നാം സ്വന്തമായി ബഹിരാകാശ നിലയം സജ്ജമാക്കും. ഇതിനുശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനും പദ്ധതിയിട്ടിരിക്കുന്നു. കുറെക്കാലം മുന്‍പാണെങ്കില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും വെറും അവകാശവാദങ്ങളായി മാത്രമേ ലോകം കാണുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഭാരതത്തിന് ഇതൊക്കെ കഴിയുമെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ രംഗത്തും ഭാരതത്തിന്റെ കരുത്ത് കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ സാമ്പത്തികശക്തിയിലേക്ക് മുന്നേറുന്ന രാഷ്‌ട്രം ഇനിയങ്ങോട്ട് എന്തൊക്കെ അത്ഭുതങ്ങളാണ് കാഴ്ചവയ്‌ക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

Tags: ISRONarendra ModiGaganyaan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.