Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമാനത്തിന്റെ ഗഗന്‍യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 09:00 am IST
in Editorial

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യം അതിനിര്‍ണായകമായ ഒരു വിജയം നേടിയിരിക്കുകയാണ്. ബഹിരാകാശ യാത്രക്കിടെ ആപത്തുണ്ടായാല്‍ യാത്രികരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ക്രൂ മൊഡ്യൂള്‍ പരീക്ഷണമാണ് ഇന്നലെ വിജയം കണ്ടത്. ഐഎസ്ആര്‍ഒ നടത്തിയ ടെസ്റ്റ് അബോര്‍ട്ട് മിഷന്‍-1 എന്ന ഈ പരീക്ഷണം വിജയമായതോടെ ചന്ദ്രയാന്‍ മൂന്നിനുശേഷം രാഷ്‌ട്രത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതോടെ റോക്കറ്റ് വിക്ഷേപണസമയം രണ്ട് തവണ മാറ്റിയെങ്കിലും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റില്‍നിന്ന് ഒന്നര മിനിറ്റിനുശേഷം ദൗത്യം ഉപേക്ഷിക്കണമെന്ന സന്ദേശത്തെത്തുടര്‍ന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍വച്ച് പേടകം വേര്‍പെടുകയായിരുന്നു. പാരാഷൂട്ടുകളില്‍ തൂങ്ങി പേടകം താഴെക്കിറങ്ങുകയും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു. ഇതോടെ കാത്തുനിന്ന നാവികസേനാംഗങ്ങള്‍ അവിടേക്ക് കുതിച്ച് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പേടകം വീണ്ടെടുക്കുകയും ചെയ്തു. ‘ലക്ഷ്യം നേടി, ദൗത്യം വിജയകരം’ എന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചതോടെ ബഹിരാകാശ രംഗത്ത് ഭാരതം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അതിമഹത്തായ ഒരു ദൗത്യത്തിന്റെ വിജയത്തുടക്കം സംഭവിക്കുകയായിരുന്നു. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത് ഒരു അഭിമാനനിമിഷത്തെ കുറിക്കുന്നു.

ഗഗന്‍യാനിന്റെ ഇപ്പോഴത്തെ വിക്ഷേപണം വിജയിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കുശേഷം മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുകയാണ്. ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച് മൂന്നു ദിവസം അവിടെ തങ്ങി സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാനിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. ഇതിനിടെ അപകടം സംഭവിച്ചാലുള്ള രക്ഷാദൗത്യത്തിന്റെ പരീക്ഷണമാണ് നടന്നതും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും. ഐഎസ്ആര്‍ഒ നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണ് ഗഗന്‍യാന്‍ എന്ന കാര്യം ശ്രദ്ധേയമാണ്. ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ വിജയം നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസവും, യുവാക്കള്‍ക്ക് വലിയ പ്രചോദനവും ശാസ്ത്രസാങ്കേതികവിദ്യക്ക് വലിയ ഉത്തേജനവും, സര്‍വ്വോപരി ജനങ്ങള്‍ക്ക് വലിയ അഭിമാനവും നല്‍കുന്നു. 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിച്ച് മൂന്നുപേര്‍ മൂന്ന് ദിവസം അവിടെ താമസിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനുശേഷം തിരിച്ചുവരാനുള്ള വളരെ ശ്രമകരവും സങ്കീര്‍ണവും, ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലം ആവശ്യമുള്ളതുമായ ഒരു ദൗത്യമാണ് ഗഗന്‍യാന്‍. പക്ഷേ ആത്മനിര്‍ഭരതയിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാവില്ല.

ഭാരതം ചന്ദ്രയാന്‍-3 വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം അത്ഭുതത്തോടെയാണ് അതിനെ കണ്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപകരണങ്ങള്‍ എത്തിച്ച് പരീക്ഷണം നടത്താനും, ലോകം ഇന്നുവരെ കാണാത്ത ചന്ദ്രന്റെ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാന്‍ ഇടയായതും ഭാരതത്തിന്റെ ശാസ്ത്രലോകത്തിനാണ്. രാഷ്‌ട്രത്തിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ കൈവരിച്ച സ്വപ്‌നസമാനമായ ഈ നേട്ടം മറ്റ് പല രാഷ്‌ട്രങ്ങളും കലവറയില്ലാതെ അംഗീകരിച്ചപ്പോള്‍, നമ്മോട് ശത്രുത പുലര്‍ത്തുന്ന ചൈന മാത്രമാണ് അതില്‍ സംശയം പ്രകടിപ്പിച്ചത്. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയും ചെയ്തു. ബഹിരാകാശ രംഗത്ത് മറ്റു രാജ്യങ്ങള്‍ വര്‍ഷങ്ങളെടുത്ത് നേടിയ പലതും ചുരുങ്ങിയ കാലംകൊണ്ട് നേടാന്‍ ഭാരതത്തിന് കഴിഞ്ഞു എന്നതാണ് പ്രധാനം. ബഹിരാകാശത്ത് യാത്രികരെ എത്തിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനും ഭാരതം വിജയത്തുടക്കം കുറിച്ചതോടെ നമ്മുടെ ശാസ്ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട തപസ്സാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. 9000 കോടി രൂപയാണ് ഗഗന്‍യാനിനുവേണ്ടി ഭാരതം നീക്കിവച്ചിട്ടുള്ളത്. 2035 ആകുമ്പോഴേക്കും നാം സ്വന്തമായി ബഹിരാകാശ നിലയം സജ്ജമാക്കും. ഇതിനുശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനും പദ്ധതിയിട്ടിരിക്കുന്നു. കുറെക്കാലം മുന്‍പാണെങ്കില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും വെറും അവകാശവാദങ്ങളായി മാത്രമേ ലോകം കാണുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഭാരതത്തിന് ഇതൊക്കെ കഴിയുമെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ രംഗത്തും ഭാരതത്തിന്റെ കരുത്ത് കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ സാമ്പത്തികശക്തിയിലേക്ക് മുന്നേറുന്ന രാഷ്‌ട്രം ഇനിയങ്ങോട്ട് എന്തൊക്കെ അത്ഭുതങ്ങളാണ് കാഴ്ചവയ്‌ക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

Tags: ISRONarendra ModiGaganyaan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.