Categories: Kerala

കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള തീരുമാനം പിണറായിയുടെ അറിവോടെ; ദേവഗൗഡ

തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തെ അനുകൂലിച്ചു.

Published by

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചത് പിണറായി വിജയന്റെ അറിവോടെയെന്ന് ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൗഡ.അതിനാലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ചേരുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. ബി ജെ പി സഖ്യത്തെ എതിര്‍ത്ത പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍ സി എം ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ്‌നാട്, മഹാരാഷ്‌ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തെ അനുകൂലിച്ചു. കേരളത്തില്‍ പാര്‍ട്ടി എം.എല്‍.എമാരില്‍ ഒരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. പിണറായി സഖ്യത്തെ അംഗീകരിച്ചതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ പറഞ്ഞു.

എന്നാല്‍ ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തു വന്നു. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ ഡി എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേവഗൗഡ ,മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by