ന്യൂദല്‍ഹി: മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ബിജെപിയ്‌ക്ക് ഇല്ലാത്തതിനാല്‍ അസ്വസ്ഥത തോന്നുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തിയത് ഇടത് മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത്. ചോദ്യം ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയോടായിരുന്നു. ഷെഹ് സാദ് പൂനവാല മുസ്ലിമായതുകൊണ്ട് കൂടിയായിരുന്നു ബര്‍ഖാദത്തിന്റെ ഈ ചോദ്യം.
അതിന് ഷെഹ് സാദ് പൂനവാല നല്‍കിയ മറുപടിയ്‌ക്ക് മുന്നില്‍ ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു. “ഞങ്ങള്‍ മുസ്ലിങ്ങള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷസമുദായമാണ്. ഒരു ലോക് സഭ എംപി മുസ്ലിമായിരുന്നാല്‍ മാത്രമേ നിങ്ങള്‍ അയാളെ എംപിയായി അംഗീകരിക്കൂ? ന്യൂനപക്ഷത്തിന്റെ പ്രതിനിധികളായി മുസ്ലിങ്ങള്‍ തന്നെ വരണമെന്ന് എന്താണ് നിങ്ങള്‍ക്ക് ഇത്ര നിര്‍ബന്ധം? മുസ്ലിം എംപിമാര്‍ക്ക് മാത്രമേ മുസ്ലിങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”- ഇതായിരുന്നു ഷെഹ് സാദ് പൂനവാലയുടെ മറുചോദ്യം. ഇതിന് മുന്നില്‍ ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു.
അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്നൊക്കെ പറയുമ്പോ @BDUTT nte അണ്ണാക്കിൽ അടിച്ചു കൊടുത്ത aa feel കിട്ടണം അപ്പോഴേ aa സുഖം ഉണ്ടാകൂ……
Thanks to @Shehzad_Ind pic.twitter.com/umfUnTXd5b— Dr. Green Arrow Bharat (Hindavi Swarajya) (@Dr_GreenArrow) October 9, 2023
“മുസ്ലിങ്ങളുടെ ന്യൂനപക്ഷ പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോള്‍ മറ്റ് ന്യൂനപക്ഷങ്ങളെക്കുറിച്ച് നിങ്ങള്‍ മിണ്ടാതിരിക്കുന്നതെന്തുകൊണ്ട്? 20 കോടി മുസ്ലിങ്ങളെ എന്തിനാണ് നിങ്ങള്‍ ന്യൂനപക്ഷമായി കണക്കാക്കുന്നത്? ന്യൂനപക്ഷ സമുദായമായ പാര്‍സികള്‍ക്ക് എത്ര എംപിമാരുണ്ട്? ജെയിനുകള്‍ക്ക് എംപിമാരുണ്ടോ? ന്യൂനപക്ഷക്കാരായ ബുദ്ധമതക്കാര്‍ക്ക് എംപിമാരുണ്ടോ?- ഷെഹ്സാദിന്റെ ഈ ചോദ്യങ്ങള്‍ക്കും ബര്‍ഖാദത്തിന് മറുപടിയില്ലായിരുന്നു.
കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ടും ഷെഹ് സാദ് പൂനവാല ഒരു കാര്യം പറഞ്ഞു. രാജ്യത്ത് ദശലക്ഷക്കണക്കിന് സ്വവര്‍ഗ്ഗരതിക്കാരായ വ്യക്തികളുണ്ട്. വാസ്തവത്തില്‍ കോണ്‍ഗ്രസില്‍ സ്വവര്‍ഗ്ഗ രതിക്കാരായ എംപിമാരുണ്ടോ? ഇല്ല എന്നായിരുന്നു ബര്‍ഖാദത്തിന്റെ മറുപടി. അതിനര്‍ത്ഥം സ്വവര്‍ഗ്ഗരതിക്കാരേ കോണ്‍ഗ്രസ് പ്രതിനിധീകരിക്കില്ല എന്ന് പറയാന്‍ കഴിയുമോ?- ഷെഹ്സാദിന്റെ ഈ ചോദ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബര്‍ഖാദത്ത് പറഞ്ഞ മറുപടി ഞാന്‍ കോണ്‍ഗ്രസിന്റെ വക്താവല്ല എന്നായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: