തൃശ്ശൂര്‍: ഹൈന്ദവ ദേവിദേവന്മാരെ അവഹേളിച്ചു ഗുരുവായൂര്‍ ദേവസ്വത്തിന് കിഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ എസ്. എഫ്. ഐ പുറത്തിറക്കിയ മാഗസിന് പിന്‍വലിപ്പിച്ച് ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയാന്‍ ഗുരുവായൂര്‍ ദേവസ്വം തയ്യാറാകണമ്മെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ഹൈന്ദവവര്‍ നല്കുന്ന കാണിക്കപണം കൊണ്ട് നിലനിന്നു പോകുന്ന കോളേജില്‍ എസ്. എഫ്. ഐ നടത്തിയ ഹൈന്ദവ നിന്ദക്കെതിരെ പൊലീസ് കേസെടുക്കണം.
നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഒത്താശ നല്‍കുകയാണ്. തട്ടം വിവാദം ഉയര്‍ന്നപ്പോള്‍ അനില്‍ കുമാറിനെ തള്ളി പറഞ്ഞ സി. പി. എം നേതൃത്വം ഹൈന്ദവ നിന്ദ നടത്തിയ എസ്. എഫ്. ഐ യോട് മാഗസിന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കണം. ഹൈന്ദവ ജനതക്ക് നേരെ കുതിര കയറാന്‍ വന്നാല്‍ ആരും ചോദിക്കാന്‍ വരില്ലായെന്ന സി.പി.എം ചിന്ത വ്യാമോഹം മാത്രമാണ്. മാഗസിന് പിന്‍വലിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എസ്. എഫ്. ഐ ക്ക് നിര്‍ദേശം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മൂന്നോട്ട് പോകുമെന്ന് നാഗേഷ് പറഞ്ഞു.
സംഘ പരിവാര്‍ വിരോധത്തിന്റെ പേരില്‍ ഹിന്ദു മൂല്യങ്ങളെ വക്രീകരിച്ച് കാണിക്കുന്ന നിലപാടാണ് മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വച്ചുപുലര്‍ത്തുന്നതെന്നാണ് ആരോപണങ്ങള്‍. നാലുകൈയുള്ള ദൈവത്തിനു സമാനമായ രൂപത്തെ അര്ദ്ധനഗനമാക്കിയും സന്ന്യസിയുടെ കൈകളില്‍ ഹിറ്റലറുടെ സ്വസ്തിക ചിഹ്നവും നല്‍കിയാണ് ചിത്രം വരച്ചിരിക്കുന്നത്.ക്ഷേത്രത്തെയും പട്ടാളക്കാരെയും വിക്രതമായി ചിത്രീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: