വാഷിംഗ്ടണ്‍: പാലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1008 പേര് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. പരിക്കേറ്റവര്‍ 3418 പേരാണെന്നും അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്രകാര്യാലയം അറിയിച്ചു.
അതേസമയം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംല കൊല്ലപ്പെട്ടു. ഹമാസാണ് ഗാസയിലെ ഭരണം നിയന്ത്രിക്കുന്നത്. ധനകാര്യ മന്ത്രാലയം, ബാങ്ക് എന്നിവ നേരത്തേ ഇസ്രയേല്‍ തകര്‍ത്തിരുന്നു.
ഇസ്രയേല്‍ സൈന്യവും ഹമാസുമായുളള പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രായേലിലേക്ക് കടന്നുകയറിയ ഹമാസ് തീവ്രവാദികളില്‍ 1500 പേരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഭരണ ആസ്ഥാനവും തകര്‍ന്നു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുളള ചര്‍ച്ച ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തിയ ശേഷം നടത്താമെന്ന ഹമാസ് നിലപാട് ഇസ്രായേല്‍ തളളി.
അതേസമയം ലബനനിലെ ഹിസ്ബുളള തീവ്രവാദികളുമായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടി. വെസ്റ്റ്ബാങ്കിലും സംഘര്‍ഷം ഉണ്ടായി. ഇസ്രായേലി നഗരമായ ആഷ്കെലോന്‍ ആക്രമിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ജനങ്ങള്‍ വീടുവിട്ടു പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: