പട്ന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. ബിഹാറിലെ സഹര്‍സ ജില്ലയിലെ മത പാഠശാലയിലെ അദ്ധ്യാപകനായ മുഹമ്മദ് ഇന്തിയാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മത പഠനത്തിനെത്തിയ 13-കാരിയെ ഇയാള്‍ മാസങ്ങളോളം ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്ഭിണിയായിതിന് ശേഷം മാത്രമാണ് സംഭവം ഇരയുടെ കുടുംബം അറിഞ്ഞത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിഹാറിലെ മദ്രസയില്‍ ലൈംഗിക ചൂഷണം ഉണ്ടാകുന്നത് ഇതാദ്യമായല്ലെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പെണ്‍കുട്ടിയെ ഗൃഹപാഠം നല്‍കാനെന്ന വ്യാജേന വിളിച്ചു വരുത്തി മതപ്രഭാഷകനായ ജംഷീദ് ആലം ലൈംഗികമായി ചൂഷണം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതിയുടെ പീഡനം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിഹാര്‍ പോലീസ് അലംഭാവം കാണിക്കുന്നതായും ആരോപണമുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞതിന് ശേഷമാണ് പോലീസ് പലപ്പോഴും വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: