ഗാസ: ഇസ്രായേലിനെതിരെ നീണ്ട പോരാട്ടം നടത്താനുളള കെല്പുണ്ടെന്ന് ഹമാസ്. മാസങ്ങള്‍ പോരാടാനുളള കരുതല്‍ ശേഖരമുണ്ടെന്നും തീവ്രവാദ ഗ്രൂപ്പ് അറിയിച്ചു. 2014 ല്‍ 51 ദിവസം പോരാടിയതും ഹമാസ് ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ തടവിലുളള പാലസ്തീനികളെ വിട്ടായക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തങ്ങളെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറാണ്.
വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ആക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും ശത്രുക്കള്‍ അവധി ആഘോഷിച്ച സമയത്ത് ആക്രമിക്കുകയായിരുന്നുവന്നെും ഹമാസ് കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഗാസയില്‍ ബങ്കറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുന്‍കൂട്ടി തയാറെടുത്തിട്ടുളളതിനാല് ഹമാസിനെ എളുപ്പം തകര്‍ക്കാനാവില്ലെന്ന് ഇസ്രായേലിനുമറിയാം.
അതേസമയം ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇസ്രായേലികളായ 30 ലേറെ പേര് ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ലെബനന് അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഹിസ്ബുളള ഭീകര സംഘടനയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും സൂചനയുണ്ട്..
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: