ന്യൂദല്‍ഹി: നിയമങ്ങളും ചട്ടങ്ങളും കര്‍ക്കശമായി പാലിക്കാന്‍ ആര്‍ബിഐ സഹകരണ ബാങ്കുകളോട് നിര്‍ദേശിച്ചു. പലയിടങ്ങളിലും, പ്രത്യേകിച്ച് കേരളത്തില്‍, സഹകരണ ബാങ്കുകളിലെ വന്‍ തട്ടിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആര്‍ബിഐ നി
ര്ദേശമെന്ന് കരുതപ്പെടുന്നു. സഹകരണ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും സഹകരണ ബാങ്കുകളില്‍ കര്‍ശന നീരീക്ഷണം നടത്തിവരികയാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഇതുവരെ എട്ട് സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയതായും വിവിധ ബാങ്കുകള്‍ക്ക് 114 തവണ പിഴ ചുമത്തിയതായുംം ആര്‍ബിഐ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷമാണ് എട്ട് സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. നിയമപ്രകാരമുള്ള മൂലധനത്തിന്റെ കുറവ്, വരുമാനത്തിന്റെ കുറവ്, ബാങ്കിങ് റെഗുലേഷന് നിയമങ്ങളുടെ ലംഘനം എന്നീ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്.
ആര്‍ബിഐയുടെ അനുമതി ഇല്ലാതെയുള്ള പദ്ധതി നടപ്പാക്കല്‍, കറന്റ് അക്കൗണ്ടുകളിലെ തുകയ്ക്ക് പലിശ നല്‍കാതിരിക്കുക, കെവൈസി നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവ കണക്കിലെടുത്താണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയത്.
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ വമ്പന്‍ തട്ടിപ്പാണ്, കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയത്. ഇതു നടപ്പാക്കിവരുമ്പോഴാണ് കേരളത്തിലെ തട്ടിപ്പുകള്‍ പുറത്തുവന്നത്. ഇ ഡി അന്വേഷിക്കുന്നത് തൃശൂര്‍ കരുവന്നൂര്‍ ബാങ്കല്‍ നടന്നത് 500 കോടിയുടെ തട്ടിപ്പാണ്. തിരുവനന്തപുരം കണ്ട്ല ബാങ്കിലും കോടികളുടെ തട്ടിപ്പാണ് നടന്നത്. ഇരുനൂറോളം സഹകരണ ബാങ്കുകളില്‍ തട്ടിപ്പുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: