Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിനെ തട്ടമിടീച്ച് ജിഹാദി സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 05:00 am IST
in Editorial

മലപ്പുറത്തെ പെണ്‍കുട്ടികള്‍ തട്ടം വേണ്ടെന്നു പറയാന്‍ കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സിപിഎം എന്ന പാര്‍ട്ടിയുടെ തനിനിറം പുറത്തായിരിക്കുകയാണ്. മതേതരത്വത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും വനിതാവിമോചനത്തെക്കുറിച്ചുമൊക്കെ സിപിഎം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരവും ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്ത് യുക്തിവാദികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന പ്രസ്താവനയുമായി ജിഹാദി സഖാവായ കെ.ടി. ജലീല്‍ രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്നും, കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും സിപിഎം തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും പ്രഖ്യാപിക്കുന്ന സമൂഹമാധ്യമത്തിലെ ജലീലിന്റെ കുറിപ്പ് ആലപ്പുഴ എംപിയും ലോക്‌സഭയിലെ സിപിഎമ്മിന്റെ ഒരേയൊരു കനല്‍ത്തരിയുമായ എ.എം.ആരിഫ് പങ്കുവയ്‌ക്കുകയും ചെയ്തതോടെ സിപിഎമ്മിനകത്തും പുറത്തും ഇസ്ലാമിക മതമൗലികവാദം പൊടുന്നനെ അലയടിച്ചുയരുകയായിരുന്നു. അനില്‍ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തുവന്നു. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. താനല്ല, പാര്‍ട്ടിയാണ് ശരിയെന്ന് അനില്‍കുമാറിനു തിരുത്തേണ്ടിയും വന്നു.

ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് ഗണപതി മിത്താണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടത്. ഹൈന്ദവ സംഘടനകളുടെയും ഗണപതി ഭക്തരുടെയും ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും ഷംസീറിനെ തള്ളിപ്പറയാനോ തിരുത്താനോ സിപിഎം തയ്യാറായില്ല. അന്ന് ഇതേ എം.വി. ഗോവിന്ദന്‍ ചോദിച്ചത് ഗണപതി മിത്തല്ലെങ്കില്‍ മറ്റെന്താണ് എന്നായിരുന്നു. സിപിഎമ്മിലെ ഹിന്ദു നാമധാരികളായ ഒരു നേതാവുപോലും ഷംസീറിന്റെ പരാമര്‍ശം ശരിയല്ലെന്നോ അനുചിതമാണെന്നോ പറയാന്‍ തയ്യാറായില്ല. ഹിന്ദുക്കളുടെ മതവിശ്വാസത്തിനെതിരെ ഷംസീറിനെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട അനില്‍കുമാറുമുണ്ടായിരുന്നു. ഇവിടെയാണ് കെ.ടി. ജലീലിന്റെ പ്രസക്തി. ഇസ്ലാമിക തീവ്രവാദത്തിന്റെ പശ്ചാത്തലമുള്ള ജലീല്‍ പല പ്രശ്‌നങ്ങളിലും സിപിഎമ്മിന്റെ അവസാന വാക്കായി മാറിയിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തിന്റെ പ്രശ്‌നമായാലും കശ്മീരിലെ ഭീകരവാദത്തിന്റെ പ്രശ്‌നമായാലും അബ്ദുള്‍ നാസര്‍ മദനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തിലായാലും ജലീല്‍ പറയുന്നതിനപ്പുറം പോകാന്‍ സംസ്ഥാന സെക്രട്ടറിയടക്കം സിപിഎമ്മിലെ ഒരു നേതാവിനുമാവില്ല. ജലീലിനാണെങ്കില്‍ സിപിഎമ്മിലെ തന്നെ എ.എം.ആരിഫിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദികളുടെ ശക്തവും പരസ്യവുമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ആരിഫിനെപ്പോലെ ചിന്തിക്കുകയും ജലീലിന് പിന്തുണയറിയിക്കുകയും ചെയ്യുന്ന മതമൗലികവാദികളായ വേറെയും നേതാക്കള്‍ സിപിഎമ്മിലുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.

ഇസ്ലാമിക തീവ്രവാദമാണ് സിപിഎമ്മിന്റെ അജണ്ട തീരുമാനിക്കുന്നത് എന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. തട്ടത്തിന്റെ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. പാര്‍ട്ടി ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏകീകൃത സിവില്‍ കോഡിനുവേണ്ടി വാദിച്ചപ്പോള്‍ അതിനെതിരെ അക്രമാസക്തമായ സമരം നടത്തുകയാണല്ലോ മുസ്ലിം ലീഗിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും ചെയ്തത്. അന്ന് ഇവര്‍ക്കൊപ്പം നിന്ന ജലീലിനെപ്പോലുള്ളവരാണ് ഇപ്പോള്‍ സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. കര്‍ണാടകയില്‍ ഹിജാബ് പ്രശ്‌നം ഉണ്ടായപ്പോള്‍ ഹൈക്കോടതി വിധിക്കെതിരെയും ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നില്‍ക്കുകയാണ് സിപിഎം ചെയ്തത്. അടുത്തിടെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയുണ്ടായപ്പോഴും ആചാര്യനായ ഇഎംഎസിനെ തള്ളി ജലീലിനെപ്പോലുള്ളവര്‍ പറയുന്നിടത്ത് കയ്യൊപ്പു ചാര്‍ത്തുകയായിരുന്നു സിപിഎം. മുന്‍കാലങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ചുപോന്ന നിലപാടുകള്‍ ചിലരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന അവസ്ഥയിലേക്കെത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇസ്ലാമികമായ അജണ്ടയ്‌ക്കപ്പുറം ചലിക്കാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമെടുത്താണ് ജലീലിനെയും ആരീഫിനെപ്പോലുള്ളവരും അതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക മതധ്രുവീകരണത്തിന് ബോധപൂര്‍വം ശ്രമിക്കുന്ന പാര്‍ട്ടി ഇതര മതവിശ്വാസികളുടെ പിന്തുണയെ വിലകുറച്ചുകാണുകയാണ്. അവരുടെ മതവിശ്വാസങ്ങളെയും അഭിമാനത്തെയും ചവിട്ടിമെതിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല. ഗണപതി മിത്താണെന്ന വിവാദത്തില്‍ അതാണ് കണ്ടത്. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അനന്തരഫലം ഭീകരമായിരിക്കും.

Tags: cpmAdv. Anilkumarthattam controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.