Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തനിമകള്‍ കൊണ്ടുവന്ന ചലച്ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 05:00 am IST
inEditorial, Vicharam

കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ വേര്‍പാടോടെ മലയാള സിനിമയുടെ ചരിത്രത്തിന് ഒരു വിച്ഛേദം സംഭവിച്ചിരിക്കുകയാണെന്നുതന്നെ പറയാം. ആരെയും അനുകരിക്കാതെയും ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളുടെത്തും മലയാള പ്രേക്ഷകരുടെ അഭിരുചിയെ നിര്‍ണയിച്ച ചലച്ചിത്രകാരനാണ് ജോര്‍ജ്. ദേശീയ അവാര്‍ഡ് നേടിയ ആദ്യചിത്രമായ സ്വപ്‌നാടനത്തിലും, പാഠപുസ്തകമായി കണക്കാക്കപ്പെടുന്ന യവനികയിലും, സസ്‌പെന്‍സ് ത്രില്ലറായ ഈ കണ്ണികൂടി എന്ന സിനിമയിലുമൊക്കെ ജോര്‍ജിന്റെ സര്‍ഗമുദ്ര വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്. മായ എന്ന ചിത്രത്തില്‍ രാമു കാര്യാട്ടിനൊപ്പം പ്രവര്‍ത്തിച്ചാണ് ജോര്‍ജ് സിനിമാരംഗത്തേക്കു വന്നത്. ഏത് ആള്‍ക്കൂട്ടത്തിനിടയിലും ഐഡന്റിറ്റിയായിരുന്ന ബുള്‍ഗാന്‍ താടി കാര്യാട്ടിനെ അനുകരിച്ചതാണെന്ന് ജോര്‍ജ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ ജോര്‍ജ് അംഗീകരിച്ചിരുന്ന ചലച്ചിത്രകാരനും കാര്യാട്ടാണ്. സ്വപ്‌നാടനം, കോലങ്ങള്‍, യവനിക, ഉള്‍ക്കടല്‍, മേള, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക് എന്നിങ്ങനെ ജോര്‍ജ് സംവിധാനം ചെയ്തവ മലയാള സിനിമയുടെ ചരിത്രത്തില്‍ എണ്ണം പറഞ്ഞ ചിത്രങ്ങളാണ്. ജോര്‍ജിനെപ്പോലെ സിനിമയെടുക്കാന്‍ മറ്റു പലരും ശ്രമിക്കുകയും മോഹിക്കുകയുമൊക്കെ ചെയ്‌തെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ശരിയായ അവബോധമുള്ള സംവിധായകനായിരുന്നു ജോര്‍ജ്. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പണം വാരിക്കൂട്ടുകയുമൊക്കെ ചെയ്ത സംവിധായകര്‍ പലരുമുണ്ടെങ്കിലും ജോര്‍ജിനെപ്പോലെ സിനിമയോട് സത്യസന്ധത പുലര്‍ത്തി ചിത്രങ്ങളെടുത്ത മറ്റൊരാളെ മലയാളത്തില്‍ ചൂണ്ടിക്കാട്ടുക എളുപ്പമല്ല.

സിനിമകളുടെ നിലവാരവും മൗലികതയും വച്ചുനോക്കുമ്പോള്‍ വളരെയേറെ അംഗീകാരങ്ങള്‍ ലഭിക്കേണ്ടയാളായിരുന്നു കെ.ജി. ജോര്‍ജ്. എന്നാല്‍ അംഗീകാരത്തിനും ആദരവിനും വേണ്ടി സിനിമാ ബാഹ്യമായി എന്തെങ്കിലും ചെയ്യുന്നയാളായിരുന്നില്ല. ഉപജാപങ്ങളിലൂടെയും ലോബിയിങ്ങിലൂടെയും മതജാതി സമ്മര്‍ദ്ദങ്ങളിലൂടെയും മറ്റും ദേശീയവും അന്തര്‍ദ്ദേശീയവുമൊക്കെയായ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ ജോര്‍ജിന്റെ സിനിമാ വ്യക്തിത്വത്തിനു മുന്നില്‍ വളരെ ചെറിയ മനുഷ്യരായി മാറുന്നു. എടുക്കുന്ന ഓരോ സിനിമയിലും പുതുമകള്‍ കൊണ്ടുവരാനും, അത് പ്രേക്ഷകരിലേക്ക് സംക്രമിപ്പിക്കാനും ഈ സംവിധായകന് കഴിഞ്ഞിരുന്നു. ജോര്‍ജ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടുത്ത സിനിമകള്‍ ഇന്നു കാണുമ്പോഴും അവയുടെ പൂര്‍ണത പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പ്രമേയ സ്വീകരണത്തിലും ആവിഷ്‌കരണത്തിലും സിനിമ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ശപഥം ചെയ്തയാളാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോര്‍ജിന്റെ ഓരോ സിനിമയും. സാമൂഹ്യജീവിതത്തിന്റെ വിവിധ തട്ടുകളില്‍ കഴിയുമ്പോഴും സ്ത്രീകള്‍ ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും എങ്ങനെയാണെന്ന് പറയുന്ന സിനിമയാണ് ആദാമിന്റെ വാരിയെല്ല്. ഈ സിനിമ അവസാനിക്കുന്നത് സൂര്യയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്ത്രീകള്‍ ഓടിവന്ന് സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സംവിധായകനെയും ക്യാമറമാനെയും മറ്റും ഇടിച്ചുവീഴ്‌ത്തി കടന്നുപോകുന്നതാണ്. ചട്ടക്കൂടുകള്‍ തകര്‍ക്കുന്ന സിനിമകള്‍ക്കു മാത്രമേ സ്ത്രീ ജീവിതം സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ കഴിയൂ എന്നതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു ഇത്. തന്റെ സിനിമയ്‌ക്കും ഇത് ബാധകമാണെന്ന് പറയുകയായിരുന്നു ജോര്‍ജ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന കെ.ജി.ജോര്‍ജ് അവിടെ വിദ്യാര്‍ത്ഥിയായെത്തിയ രജനീകാന്തിനെ പഠിപ്പിച്ചിട്ടുമുണ്ട്. ജോര്‍ജിന്റെ യവനിക ഇതേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിന്നീട് പഠിപ്പിക്കുകയും ചെയ്തു. ജോര്‍ജിന്റെ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമ ഏതെന്നു ചോദിച്ചാല്‍ യവനികയാണെന്ന് പറയാം. എന്നാല്‍ ഈ സംവിധായകന്റെ ഏറ്റവും നല്ല സിനിമ ഏതെന്ന ചോദ്യത്തിന് യവനിക എന്ന ഉത്തരം മതിയാവില്ല. ഉള്ളടക്കത്തിലും ക്രാഫ്റ്റിലും കൃത്യമായ ധാരണകള്‍ പുലര്‍ത്തിയിരുന്ന ജോര്‍ജിന്റെ എല്ലാ സിനിമകളിലും ‘പെര്‍ഫെക്ഷന്‍’ എന്നത് ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇവയൊന്നും ശരിയായി ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിനുള്ള പക്വത പ്രേക്ഷകര്‍ നേടിയില്ലെന്നു വേണം പറയാന്‍. കേരളരാഷ്‌ട്രീയത്തിലും ഭരണത്തിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന അഴിമതിയുടെ അശ്ലീലസ്വഭാവം ആവിഷ്‌കരിക്കുന്ന പഞ്ചവടിപ്പാലം ഇതില്‍നിന്ന് വ്യത്യസ്തമാണ്. പ്രവചനസ്വഭാവമുള്ള സിനിമയെന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ കെ.ജി.ജോര്‍ജ് എന്ന സംവിധായകന്‍ അവശേഷിപ്പിച്ചുപോയിട്ടുള്ളത് ഒരിക്കലും മായാത്ത മുദ്രകളാണ്. മലയാളത്തില്‍ സംവിധായകന്മാര്‍ നിരവധിയുണ്ടെങ്കിലും ‘ഫിലിം മേക്കര്‍’ എന്നുവിളിക്കാവുന്നവര്‍ വളരെ ചുരുക്കമാണ്. ഇതിലൊരാളാണ് കെ.ജി.ജോര്‍ജ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും അതിനെ ഗൗരവത്തിലെടുക്കുന്നവര്‍ക്കും വലിയ നഷ്ടബോധമാണ് ഈ ചലച്ചിത്രകാരന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ ആദരാഞ്ജലികള്‍.

Tags: KG GeorgekeralaMalayalam Moviedirector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.