Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സല്‍മാനും മോദിയും ചേര്‍ന്നുള്ള സാമ്പത്തിക ഇടനാഴി പദ്ധതി ചൈനയെ വെട്ടും; വ്യാപാരത്തിന്റെ കളികളും ഗതികളും മാറിമറിയ്‌ക്കും

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 10:28 pm IST
in India

ന്യൂദല്‍ഹി: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍. ഒപ്പം ആഗോളവ്യാപാരത്തിന്റെ തലവര മാറ്റിമറിയ്‌ക്കുന്ന വന്‍ പദ്ധതിയാണെന്നും വിദഗ്ധര്‍.

ലോകത്തെ മുഴുവന്‍ ചൈനയില്‍ നിന്നുള്ള റെയിലും റോഡും വഴി ബന്ധിപ്പിക്കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയ്‌ക്കാണ് മോദിയും സല്‍മാനും ചേര്‍ന്ന് അടികൊടുത്തത്. രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഭാരതത്തെ ഗള്‍ഫുമായി ബന്ധപ്പെടുത്തുന്ന ഒരു ഭാഗവും. ഗള്‍ഫ് രാഷ്‌ട്രങ്ങളെ യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു ഭാഗവും. ഈ പദ്ധതി പ്രഖ്യാപനത്തിന്റെ അന്ന് തന്നെ ചൈനയ്‌ക്ക് തിരിച്ചടി കിട്ടി. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി ചൈനയുടെ പ്രധാനമന്ത്രി ലീ ക്വാങ്ങിനോട് പറഞ്ഞത് ഇറ്റലി ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നു എന്നാണ്. പകരം പുതിയ ഭാരതം-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ ഇറ്റലി പിന്തുണയ്‌ക്കുകയും ചെയ്തു.

ചൈനയെ ശക്തമായി എതിര്‍ക്കുന്ന രാജ്യമെന്ന പ്രതിച്ഛായ ഭാരതത്തിന് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കരുത്തുറ്റ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും മോദിയ്‌ക്കുണ്ട്. അത് വഴി ചൈനയ്‌ക്ക് പകരം വ്യാപാരത്തില്‍ വന്‍ശക്തിയായി ഭാരതത്തെ ഉയര്‍ത്താമെന്നും മോദി കണക്കുകൂട്ടുന്നു. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണ് മോദി. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഭാരത്തിന് നേട്ടമേ ഉണ്ടാക്കൂ എന്ന് മോദി കരുതുന്നു.

ഈ പദ്ധതി പ്രഖ്യാപിച്ചതോടെ പാകിസ്ഥാനും വലിയ അടിയാണ് കിട്ടിയത്. പാകിസ്ഥാന്റെ സ്വന്തമെന്ന് കരുതിയ സല്‍മാനെ മോദി തട്ടിയെടുത്തു എന്നാണ് പാകിസ്ഥാന്റെ പരാതി. കാരണം ഇത്രയും നിക്ഷേപമിറക്കേണ്ട ഒരു പദ്ധതിയ്‌ക്ക് സൗദി അറേബ്യ ഭാരതത്തിനൊപ്പം ചേര്‍ന്നു എന്നത് പാകിസ്ഥാന് ചിന്തിക്കാനേ കഴിയുന്നില്ല.

മുഴുവന്‍ ലോകവുമായി ഇന്ത്യയെ കുറഞ്ഞ ചെലവില്‍ ബന്ധപ്പെടുത്തുന്ന പദ്ധതി എന്നതാണ് മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഭാരതം, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഇവയ്‌ക്ക് സാമ്പത്തിക പുരോഗതിയും ഡിജിറ്റല്‍ ബന്ധവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്നും മോദി പറയുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ പ്രദേശത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും അത്യാവശ്യമാണെന്നും മോദി പറയുന്നു.

വ്യാപാരത്തിന്റെ കളികളാകെ മാറ്റിമറിയ്‌ക്കുന്ന പദ്ധതിയെന്നാണ് വിദഗ്ധര്‍ ഭാരതം-ഗള്‍ഫ്- യൂറോപ്പ് ഇടനാഴിയെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു വന്‍ പദ്ധതിയാണെന്ന് അത് പ്രഖ്യാപിച്ചവരില്‍ ഒരാളായ ജോ ബൈഡന്‍ അപ്പോഴെ പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് എക്സ്പോര്‍ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഇഇപിസി ഇന്ത്യ) പറയുന്നത് ആഗോള വ്യാപാരത്തിന് ഈ സാമ്പത്തിക ഇടനാഴി വലിയ തോതില്‍ ആക്കം കൂട്ടുമെന്നാണ്. ആഗോള വിതരണ ശൃംഖല കൂടുതല്‍ ആര്‍ക്കും തടസ്സപ്പെടുത്താന്‍ കഴിയാത്ത സുഗമമായ സംവിധാനമായി മാറുമെന്ന് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഭാരതം, ഗള്‍ഫ്, യൂറോപ്പ് എന്നീമൂന്ന് ഭഖണ്ഡങ്ങള്‍ക്കിടയില്‍ ചരക്കും സേവനവും തടസ്സങ്ങളില്ലാതെ ഒഴുകുമ്പോള്‍ ഗതാഗതച്ചെലവ് ഗണ്യമായി കുറയുകയും കപ്പലുകള്‍ ചരക്ക് എത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യും. – അരുണ്‍ കുമാര്‍ ഗറോദിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചുചാടും. പ്രത്യേകിച്ചും ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം.- അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഈ പദ്ധതി പ്രഖ്യാപനത്തോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയാണ്. ഗള്‍ഫ് മേഖലയില്‍ പാകിസ്ഥാന്റെ സ്വാധീനം കുറയ്‌ക്കാന്‍ മോദിയ്‌ക്ക് ഇത് വഴി കഴിയും. മാത്രമല്ല, സൗദിയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്. ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സെമികണ്ടക്ടറുകള്‍, ചരക്ക് വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സൗദിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് മോദി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്സില്‍ കുറിച്ചിരുന്നു. 2022-23ല്‍ ഇന്ത്യയും സൗദിയും തമ്മില്‍ 5200 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ (പെട്രോള്‍, ഡീസല്‍) സൗദിയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നു.

ഇനി സൗദിയ്‌ക്കും ഇന്ത്യയ്‌ക്കും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം സല്‍മാന്‍ എക്സില്‍ കുറിച്ചത്.

സൗദി അറേബ്യയിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സൗദി രാജകുമാരനെ മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു. സൗദി ജനസംഖ്യയിലെ ഏഴ് ശതമാനം പേര്‍ ഇന്ത്യക്കാരാണ്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കാത്തുസൂക്ഷിക്കുന്നതുപോലെ അവരെ കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

 

 

Tags: G20BharatBelt and Road InitiativeMohammed Bin SalmanBharat-Gulf-Europe economic corridorjoe bidenG20Narendra ModiG20SummitG20meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.