Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സല്‍മാനും മോദിയും ചേര്‍ന്നുള്ള സാമ്പത്തിക ഇടനാഴി പദ്ധതി ചൈനയെ വെട്ടും; വ്യാപാരത്തിന്റെ കളികളും ഗതികളും മാറിമറിയ്‌ക്കും

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 10:28 pm IST
in India

ന്യൂദല്‍ഹി: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍. ഒപ്പം ആഗോളവ്യാപാരത്തിന്റെ തലവര മാറ്റിമറിയ്‌ക്കുന്ന വന്‍ പദ്ധതിയാണെന്നും വിദഗ്ധര്‍.

ലോകത്തെ മുഴുവന്‍ ചൈനയില്‍ നിന്നുള്ള റെയിലും റോഡും വഴി ബന്ധിപ്പിക്കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയ്‌ക്കാണ് മോദിയും സല്‍മാനും ചേര്‍ന്ന് അടികൊടുത്തത്. രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഭാരതത്തെ ഗള്‍ഫുമായി ബന്ധപ്പെടുത്തുന്ന ഒരു ഭാഗവും. ഗള്‍ഫ് രാഷ്‌ട്രങ്ങളെ യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു ഭാഗവും. ഈ പദ്ധതി പ്രഖ്യാപനത്തിന്റെ അന്ന് തന്നെ ചൈനയ്‌ക്ക് തിരിച്ചടി കിട്ടി. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി ചൈനയുടെ പ്രധാനമന്ത്രി ലീ ക്വാങ്ങിനോട് പറഞ്ഞത് ഇറ്റലി ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നു എന്നാണ്. പകരം പുതിയ ഭാരതം-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ ഇറ്റലി പിന്തുണയ്‌ക്കുകയും ചെയ്തു.

ചൈനയെ ശക്തമായി എതിര്‍ക്കുന്ന രാജ്യമെന്ന പ്രതിച്ഛായ ഭാരതത്തിന് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കരുത്തുറ്റ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും മോദിയ്‌ക്കുണ്ട്. അത് വഴി ചൈനയ്‌ക്ക് പകരം വ്യാപാരത്തില്‍ വന്‍ശക്തിയായി ഭാരതത്തെ ഉയര്‍ത്താമെന്നും മോദി കണക്കുകൂട്ടുന്നു. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണ് മോദി. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഭാരത്തിന് നേട്ടമേ ഉണ്ടാക്കൂ എന്ന് മോദി കരുതുന്നു.

ഈ പദ്ധതി പ്രഖ്യാപിച്ചതോടെ പാകിസ്ഥാനും വലിയ അടിയാണ് കിട്ടിയത്. പാകിസ്ഥാന്റെ സ്വന്തമെന്ന് കരുതിയ സല്‍മാനെ മോദി തട്ടിയെടുത്തു എന്നാണ് പാകിസ്ഥാന്റെ പരാതി. കാരണം ഇത്രയും നിക്ഷേപമിറക്കേണ്ട ഒരു പദ്ധതിയ്‌ക്ക് സൗദി അറേബ്യ ഭാരതത്തിനൊപ്പം ചേര്‍ന്നു എന്നത് പാകിസ്ഥാന് ചിന്തിക്കാനേ കഴിയുന്നില്ല.

മുഴുവന്‍ ലോകവുമായി ഇന്ത്യയെ കുറഞ്ഞ ചെലവില്‍ ബന്ധപ്പെടുത്തുന്ന പദ്ധതി എന്നതാണ് മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഭാരതം, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഇവയ്‌ക്ക് സാമ്പത്തിക പുരോഗതിയും ഡിജിറ്റല്‍ ബന്ധവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്നും മോദി പറയുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ പ്രദേശത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും അത്യാവശ്യമാണെന്നും മോദി പറയുന്നു.

വ്യാപാരത്തിന്റെ കളികളാകെ മാറ്റിമറിയ്‌ക്കുന്ന പദ്ധതിയെന്നാണ് വിദഗ്ധര്‍ ഭാരതം-ഗള്‍ഫ്- യൂറോപ്പ് ഇടനാഴിയെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു വന്‍ പദ്ധതിയാണെന്ന് അത് പ്രഖ്യാപിച്ചവരില്‍ ഒരാളായ ജോ ബൈഡന്‍ അപ്പോഴെ പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് എക്സ്പോര്‍ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഇഇപിസി ഇന്ത്യ) പറയുന്നത് ആഗോള വ്യാപാരത്തിന് ഈ സാമ്പത്തിക ഇടനാഴി വലിയ തോതില്‍ ആക്കം കൂട്ടുമെന്നാണ്. ആഗോള വിതരണ ശൃംഖല കൂടുതല്‍ ആര്‍ക്കും തടസ്സപ്പെടുത്താന്‍ കഴിയാത്ത സുഗമമായ സംവിധാനമായി മാറുമെന്ന് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഭാരതം, ഗള്‍ഫ്, യൂറോപ്പ് എന്നീമൂന്ന് ഭഖണ്ഡങ്ങള്‍ക്കിടയില്‍ ചരക്കും സേവനവും തടസ്സങ്ങളില്ലാതെ ഒഴുകുമ്പോള്‍ ഗതാഗതച്ചെലവ് ഗണ്യമായി കുറയുകയും കപ്പലുകള്‍ ചരക്ക് എത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യും. – അരുണ്‍ കുമാര്‍ ഗറോദിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചുചാടും. പ്രത്യേകിച്ചും ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം.- അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഈ പദ്ധതി പ്രഖ്യാപനത്തോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയാണ്. ഗള്‍ഫ് മേഖലയില്‍ പാകിസ്ഥാന്റെ സ്വാധീനം കുറയ്‌ക്കാന്‍ മോദിയ്‌ക്ക് ഇത് വഴി കഴിയും. മാത്രമല്ല, സൗദിയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്. ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സെമികണ്ടക്ടറുകള്‍, ചരക്ക് വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സൗദിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് മോദി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്സില്‍ കുറിച്ചിരുന്നു. 2022-23ല്‍ ഇന്ത്യയും സൗദിയും തമ്മില്‍ 5200 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ (പെട്രോള്‍, ഡീസല്‍) സൗദിയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നു.

ഇനി സൗദിയ്‌ക്കും ഇന്ത്യയ്‌ക്കും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം സല്‍മാന്‍ എക്സില്‍ കുറിച്ചത്.

സൗദി അറേബ്യയിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സൗദി രാജകുമാരനെ മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു. സൗദി ജനസംഖ്യയിലെ ഏഴ് ശതമാനം പേര്‍ ഇന്ത്യക്കാരാണ്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കാത്തുസൂക്ഷിക്കുന്നതുപോലെ അവരെ കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

 

 

Tags: Mohammed Bin SalmanBharat-Gulf-Europe economic corridorjoe bidenG20Narendra ModiG20SummitG20meetingG20BharatBelt and Road Initiative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.