Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാനെന്നും അന്യനെന്നുമില്ലാതെ ജീവന്മുക്തന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 04:57 pm IST
in Samskriti

വീതഹവ്യോപാഖ്യാനം
വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘അന്യോന്യം ഇപ്രകാരം കുശലപ്രശ്‌നം ചെയ്ത് ധന്യരായീടുന്ന ആ താപസ്സസകുമാരന്മാര്‍ കാലംകൊണ്ട് അമലമായ ബോധമാര്‍ന്ന് കൈവല്യം പ്രാപിച്ചു. ചെന്താമരാക്ഷ! സംഗംകൊണ്ടു ബന്ധമുള്ളതായ മനസ്സിന് ബോധമില്ലാതെകണ്ട് സംസാരം കടക്കുവാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ തീര്‍ച്ചയായും പറയുന്നു. അസക്തമായി നിര്‍മ്മലമായ ചിത്തം സംസാരത്തില്‍ത്തന്നെ വര്‍ത്തിച്ചാലും മുക്തമാകുന്നുവെന്നോര്‍ത്താലും. ദീര്‍ഘമാകുന്ന തപസ്സോടുകൂടിയാലും സക്തമായുള്ള ചിത്തം ഏറ്റവും ബന്ധമുള്ളതുതന്നെ. ഉള്ളില്‍ സക്തിവിട്ട് ഷള്‍പദവൃത്തിമാനായി വര്‍ത്തിച്ചീടുന്ന മനുഷ്യന്‍ പുറമേ കാര്യങ്ങളെനിത്യവും ചെയ്തീടിലും ചെയ്തീടാതിരിക്കിലും കര്‍ത്താവുമാകയില്ല, ഭോക്താവുമാകയില്ല.’
ശ്രീരാമചന്ദ്രന്‍ അപ്പോള്‍ മുനിയോട് ഇപ്രകാരം ചോദിച്ചു, ‘മനുഷ്യര്‍ക്ക് സംഗം എങ്ങനെയുള്ളതാകുന്നു? ബന്ധമുണ്ടായിത്തീരാന്‍ സംഗതിയെന്താകുന്നു? കൈവല്യം എങ്ങനെ വന്നീടുന്നു? സംഗമില്ലാതെയാക്കീടുന്നതെങ്ങനെ?’ ഇത്തരം ശ്രീരാഘവന്‍ ചോദിച്ചനേരം പ്രീതിയോടെ മുനീശ്വരന്‍ പറഞ്ഞു, ദേഹമേതാണ്, ദേഹിയേതാണ് എന്നോര്‍ത്തീടാതെ ദേഹമാത്രത്തിലുള്ള വിശ്വാസമായീടുന്നു സംഗം. അത് ബന്ധമുണ്ടാകാനുള്ളതായ സംഗതിയായിത്തീരുന്നു. അന്തമില്ലാത്ത ആത്മതത്ത്വത്തിന് സപര്യന്തത്വനിശ്ചയത്തില്‍ ഉള്ളില്‍ ചേര്‍ന്നീടുന്ന സൗഖ്യമുണ്ടാകാനുള്ള ആശയാകുന്നു സംഗം. അത് ബന്ധഹേതുവായിത്തീര്‍ന്നീടുന്നുവെന്ന് ഓര്‍ക്കുക. ഇക്കണ്ടീടും ലോകവും ഞാനായതും സര്‍വവും ആത്മാവുതന്നെയായിരിക്കെ എന്തിനെ ഞാന്‍ കൈക്കൊള്ളുന്നു, എന്തിനെ ത്യജിക്കുന്നു? എപ്പോഴും ഹേയോപാദേയ (ഹേയം=ഉപോക്ഷിക്കത്തക്ക, ഉപാദേയം=സ്വീകരിക്കത്തക്ക) മുക്തനായി വര്‍ത്തിക്കുന്നതും സംഗസ്ഥിതിയല്ല. ജീവന്മുക്തന്മാര്‍ ഈവണ്ണമാണു വര്‍ത്തിക്കുന്നതെന്നോര്‍ക്കുക. ഞാനെന്നും അന്യനെന്നും ഇല്ല, സുഖങ്ങള്‍ വന്നീടില്‍ എന്താണ്, വന്നതില്ലെങ്കില്‍ എന്താണ്? ഇങ്ങനെയോര്‍ത്ത് അസക്തനായി വര്‍ത്തിച്ചുകൊണ്ടീടുന്ന മനുഷ്യനാണു രാമ! മുക്തിഭാക്കായുള്ളവന്‍.
കര്‍മ്മത്യാഗത്തെ ഒട്ടഭിനന്ദിക്കില്ല, കര്‍മ്മത്തെ അനുസരിച്ചീടുകയെന്നുമില്ല. നിത്യവും ഫലത്യാഗിയായി, സമനായി വര്‍ത്തിക്കുന്നവനേവന്‍ അവന്‍ അസക്തന്‍ തന്നെ. കര്‍മ്മങ്ങളൊന്നും വെടിഞ്ഞീടാതെകണ്ടു സര്‍വകര്‍മ്മഫലാദികളെ ചേതസ്സുകൊണ്ടുതന്നെ നന്നായി പരിത്യജിച്ചീടുന്നവന്‍ അസംസക്തനെന്നു സത്തുക്കള്‍ പറയുന്നു. നാനാവിലാസമാര്‍ന്ന ചേഷ്ടകളെല്ലാം ഈ അസംസംഗംകൊണ്ട് നശിച്ചീടും. സംശയമില്ല, ആയതേതും കൈവല്യം പ്രാപിപ്പിക്കും. സുമതേ! ഇങ്ങനെ വന്നീടുന്നത് സംഗത്തിന്റെ ഫലമാണെന്നോര്‍ത്തുകൊള്ളുക. അന്തമില്ലാതെയുള്ള ഭൂതങ്ങള്‍ സമുദ്രത്തില്‍ തിരമാലകളെന്നപോലെ ഉത്ഭവിച്ചുത്ഭവിച്ചു നാശത്തെ പ്രാപിക്കുന്നുണ്ട്. ഇത് സംഗത്തിന്റെ ഫലമാണെന്നു ഓര്‍ത്തീടുക. സംസക്തി വന്ധ്യയെന്നും വന്ദ്യയെന്നും രണ്ടുതരത്തിലുണ്ട്. വന്ധ്യയായതു മൂഢന്മാര്‍ക്കുള്ളതാണ്. വന്ദ്യയായതു തത്ത്വജ്ഞാനികള്‍ക്കുള്ളതുമാണ്. ആത്മതത്ത്വാവബോധഹീനയായി, ശരീരാദിവസ്തുവില്‍നിന്നുള്ളതായ, വീണ്ടും സംസാരമുണ്ടാക്കുന്ന ദൃഢയായുള്ള സക്തി വന്ധ്യയെന്ന് വിദ്വാന്മാര്‍ പറയുന്നു. ആത്മതത്ത്വാവബോധം കാരണം വിവേകജയായി, സത്യഭൂതയായി
പിന്നെ സംസാരമുണ്ടാക്കീടാത്തതായ സക്തി വന്ദ്യയെന്നും പറയപ്പെടുന്നു. ശംഖചക്രാബ്ജഗദാഹസ്തനായ നാരായണനെ പങ്കജവിലോചന! സര്‍വകാലം ചിന്തിക്കുക. വന്ദ്യസംസക്തിയോടും നാനാചേഷ്ടകള്‍കൊണ്ടും മൂന്നു ലോകങ്ങളെയും നാരായണന്‍ പാലിച്ചുകൊണ്ടീടുന്നു.
(തുടരും)

Tags: Vasisht MaharshiVedaRama and Sita StoriesHinduismPuranas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.