Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യരക്ഷയ്‌ക്ക് ആയുര്‍വേദം

ആര്‍ഷഭാരത സംസ്‌കാരത്തെ ലോകോത്തരമായ ഔന്നത്യത്തിലേക്ക് എത്തിക്കുന്ന ആയുര്‍വ്വേദം അതിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് എത്തേണ്ടത് ആവശ്യമാണ്. എല്ലാ ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുവാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 05:00 am IST
in Health

എ.എം.ജയചന്ദ്ര വാര്യര്‍

 ഇന്ന് വളരെയധികം പേര്‍ പലരോഗങ്ങള്‍ക്കും വശഗതരായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു. ചിട്ടയായുള്ള ദിനചര്യ, പഥ്യാഹാരം ഇവയ്‌ക്ക് തിരക്കിനിടയില്‍ സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കാണ് ഈ വക രോഗങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ആയുര്‍വ്വേദ വിദഗ്‌ദ്ധരുടെ അഭിപ്രായം.  

രോഗം വന്നശേഷം ചികില്‍സ എടുക്കുന്നതിലുപരി രോഗം വരാതിരിക്കാനുള്ള മുന്‍കരുതലിലൂടെ ജീവിതശൈലീ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. പണ്ട് കാലത്ത് ഭക്ഷണം കിട്ടാതെ അസുഖം ഉണ്ടാവുന്നുവെങ്കില്‍ ഇപ്പോള്‍ അമിത ആഹാരവും വിരുദ്ധാഹാരവുമാണ് അസുഖങ്ങള്‍ക്ക് കാരണം.

ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും ഒരു പുനഃസൃഷ്ടി ആയുര്‍വ്വേദത്തിലൂടെ ഉണ്ടാക്കാം. അതിന് ‘അഷ്ടാംഗമുള്ള’ ഈ ആയുര്‍വ്വേദ ചികില്‍സാ സമ്പ്രദായത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയെ തീരൂ..

പണ്ട് സൃഷ്ടി നടത്തിയപ്പോള്‍ ഒപ്പം അസുഖങ്ങളും ഉണ്ടായത് ദൃഷ്ടിയില്‍പ്പെട്ട ബ്രഹ്മാവിന്റെ സ്മൃതിപഥങ്ങളില്‍ ഉണ്ടായ പഞ്ചമവേദമാണ് ആയുര്‍വ്വേദം. അതായത്,

”ബ്രഹ്മാസ്മൃത്വായു ഷോവേദ.

പ്രജാപതി മജിഗ്രവാന്‍

സോശ്വിനോ  തൗ സഹസ്രാക്ഷഃ

സോത്രിപുത്രാദികാന്‍ മുനീം.”

ബ്രഹ്മാവിന്റെ സ്മൃതിപഥങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ആയുര്‍വ്വേദം പ്രജാപതിയിലൂടെ, അശ്വിനീ ദേവകളിലൂടെ, ദേവേന്ദ്രനിലൂടെ, അത്രിപുത്രന്‍മാരായ ചരകന്‍ ശുശ്രുതന്‍ ഇവരിലൂടെ ഇന്നത്തെ ആയുര്‍വ്വേദ ആചാര്യരിലേക്ക് എത്തുമ്പോള്‍ ലോകത്ത് ഏറ്റവും പഴക്കം ചെന്ന ചികില്‍സാ സമ്പ്രദായമാണ് ആയുര്‍വ്വേദം എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സര്‍വ്വ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികില്‍സ ആയുര്‍വ്വേദത്തിലുണ്ട്. അവയില്‍ ചിലത് മാത്രമാണ് ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കി വൈദ്യശാസ്ത്രത്തിന്റെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയുര്‍വ്വേദത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും പഠന-ഗവേഷണങ്ങള്‍ക്ക് വിധേയമാക്കുകയാണെങ്കില്‍ ഈ മേഖലയെ അദ്വിതീയ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ അതിന് ചില തടസ്സവാദങ്ങള്‍ ചില ഭാഗത്തു നിന്നും നിരന്തരം ഉണ്ടാവുന്നതാണ് ഈ മേഖലയെ മുരടിപ്പിക്കുവാനിടയാവുന്നത്.

ആര്‍ഷഭാരത സംസ്‌കാരത്തെ ലോകോത്തരമായ ഔന്നത്യത്തിലേക്ക് എത്തിക്കുന്ന ആയുര്‍വ്വേദം അതിന്റെ  പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് എത്തേണ്ടത് ആവശ്യമാണ്. എല്ലാ ചികില്‍സാ സമ്പ്രദായങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുവാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണം.

ഔഷധസസ്യ കൃഷികളെ പ്രോല്‍സാഹിപ്പിക്കാനും, ഔഷധ സസ്യങ്ങള്‍ ധാരാളം വളരുന്ന വന സംരക്ഷണം ചെയ്യാനും സാധിക്കണം. എല്ലാ അസുഖങ്ങള്‍ക്കും ഫലപ്രദമായ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ഉദ്പാദനവും ആയുര്‍വ്വേദത്തെ ജനങ്ങളിലെത്തിക്കുവാനുള്ള നിരന്തര പരിശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഈസമ്പ്രദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുക തന്നെ വേണം. ആരാണ് രോഗിയല്ലാത്തത്? എന്ന ചോദ്യത്തിന്റെ ആയുര്‍വ്വേദത്തിലെ ഉത്തരം ഇപ്രകാരം.

”കാലേ ഹിതമിത ഭോജീം, കൃതചംക്രമണ സ്തു  

അതി ധൃത മൂത്രപുരീഷ വാമശയ

സ്ത്രീ ശുചിതാത്മാ ചയോ നരഃസോ രുക്ക്!”

കാലത്തിന്നും നേരത്തിനും ഹിതമായും മിതമായും ആഹരിക്കുകയും വേണ്ടതു പോലെ രക്തചംക്രമണം നടത്തുവാന്‍ ആവശ്യമായ വ്യായാമം ചെയ്യുന്നവനും, അധികമായി മലമൂത്രാദികളെ പിടിച്ചു നിര്‍ത്താത്തവനും രാത്രി ഭക്ഷണശേഷം ഇടതു വശം ചരിഞ്ഞ് കിടക്കുന്നവനും, ലൈംഗികതയില്‍ മിതത്വം പാലിക്കുന്നവനും രോഗിയല്ല (രോഗിയാവില്ല) എന്നാണ് ആയുര്‍വ്വേദം നമുക്ക് തരുന്ന അറിയിപ്പ്.

ആയുര്‍വ്വേദത്തെ ജനകീയവല്‍ക്കരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്. പ്രാഥമിക ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ജില്ലാ ആയുര്‍വ്വേദ ആശുപത്രികള്‍ ആരോഗ്യ രംഗത്ത് ഇന്ന് വളരെയധികം ഊര്‍ജിതമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ചികില്‍സാ സൗകര്യങ്ങളും പഴയതിലും വളരെ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. കണ്ണൂര്‍ താണയിലുള്ള ജില്ലാ ആയുര്‍വ്വേദ ആശുപത്രി തന്നെ അതിന് ഉദാഹരണമാണ്. വെറും മരുന്നുകൊണ്ട് മാത്രമല്ല -പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ടും ആശുപത്രികളുടെ മനംപുരട്ടുന്ന ഗന്ധമില്ല എന്നതിനാലും ജിവനക്കാരുടെ സൗഹൃദ പെരുമാറ്റം കൊണ്ടും ഉണ്ടാകുന്ന സമാധാനം രോഗികളിലെ അസുഖങ്ങളെ ഒരു പരിധി വരെ ഭേദപ്പെടുത്താനാകും എന്നാണ് ഇവിടത്തെ ചീഫ് ഫിസിഷ്യന്‍ ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

കായ ചികില്‍സ (ജനറല്‍ മെഡിസിന്‍), ബാല ചികില്‍സ (കുട്ടികളുടെ ചികില്‍സ), അഗദതന്ത്രം(വിഷചികില്‍സ), മാനസിക രോഗ ചികിത്സ, ഊര്‍ധ്വാംഗ ചികില്‍സ (ഋചഠ, നേത്ര വിഭാഗങ്ങള്‍), സ്ത്രീ രോഗ ചികില്‍സ, മര്‍മ്മ ചികില്‍സ, ജര (വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികില്‍സ), രസായന ചികില്‍സ-എന്നിവ ഇവിടെ ലഭ്യമാണ്.  

ആശുപത്രിയോടനുബന്ധിച്ച് യോഗ-ഫിസിയോ തറാപ്പി യൂണിറ്റും, കായിക താരങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ പരിക്കുകള്‍ക്ക് ചികില്‍സ നല്‍കുന്നതിനുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദയുടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു യൂണിറ്റും, ടെസ്റ്റിങ് ലബോറട്ടറികളും, ആയുര്‍വ്വേദ മരുന്നുകളുടെ ഷോപ്പുകളും, കാന്റീനും പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാത്തതിനാല്‍ പലര്‍ക്കും ഇത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയുര്‍വ്വേദത്തിന് കൂടുതല്‍ ഫണ്ട് നല്‍കിയാല്‍ ഈ മേഖലയ്‌ക്ക് സമൂഹത്തിന്റെ ആരോഗ്യനിലയില്‍ ഫലപ്രദമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകതന്നെ ചെയ്യും.

ജീവിത ശൈലിയില്‍ ആവശ്യമായ മാറ്റം വരുത്തിയും, യോഗ മുതലായ പരിശീലനത്തിലൂടെയും ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തിയും ആയുര്‍വ്വേദ വിധിപ്രകാരമുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും വരും തലമുറയുടെ ആരോഗ്യം സൂക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധമാവണം. ആരോഗ്യരക്ഷയ്‌ക്ക് ആയുര്‍വ്വേദം തന്നെ മുഖ്യം.

Tags: keralaayurvedahealthകര്‍ക്കിടകഞ്ഞി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.