Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കലാമണ്ഡലം രാമകൃഷ്ണന്‍ അനുസ്മരണം; വിടവാങ്ങിയത് കളിയരങ്ങിലെ ‘പരശുരാമന്‍’

പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളെല്ലാം അനിതരസാധാരണമായ ചാരുതയോടെ വേദിയില്‍ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം രാമകൃഷ്ണന്‍. ഹരിശ്ചന്ദ്ര ചരിതത്തിലെ വിശ്വാമിത്രന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ എന്നീ വേഷങ്ങള്‍ വേദിയില്‍ ഇദ്ദേഹം അനശ്വരമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 02:00 pm IST
in Kottayam
കലാമണ്ഡലം രാമകൃഷ്ണന്‍ പരശുരാമനായി അരങ്ങില്‍

കലാമണ്ഡലം രാമകൃഷ്ണന്‍ പരശുരാമനായി അരങ്ങില്‍

കോട്ടയം:  സീതാസ്വയംവരം കഥകളിയിലെ പരശുരാമ വേഷത്തിലൂടെ കളിയരങ്ങില്‍ ശ്രദ്ധേയനായ കലാമണ്ഡലം രാമകൃഷ്ണന് പ്രണാമം അര്‍പ്പിച്ച് ആസ്വാദക ലോകം. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹം കലാകേരളത്തോട് വിട പറഞ്ഞത്.  

പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളെല്ലാം അനിതരസാധാരണമായ ചാരുതയോടെ വേദിയില്‍ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം രാമകൃഷ്ണന്‍. ഹരിശ്ചന്ദ്ര ചരിതത്തിലെ വിശ്വാമിത്രന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ എന്നീ വേഷങ്ങള്‍ വേദിയില്‍ ഇദ്ദേഹം അനശ്വരമാക്കി.  

”കഥകളിയില്‍ ഇനി ഒന്നും പഠിക്കാനില്ല, എല്ലാം പൂര്‍ത്തിയാക്കി” എന്ന അനുഗ്രഹം ഏറ്റുവാങ്ങിയാണ് രാമകൃഷ്ണന്‍ കഥകളിയരങ്ങിലെത്തുന്നത്. കഥകളിയിലെ കുലപതിയായ വാഴേങ്കട കുഞ്ചു ആശാനായിരുന്നു തലയില്‍ കൈവച്ച് അനുഗ്രഹിച്ച ആ ഗുരു. ആ ഗുരുത്വത്താല്‍ കെട്ടിയാടിയ വേഷങ്ങളെല്ലാം രാമകൃഷ്ണന്‍ ഒന്നിനൊന്ന് മികവുറ്റതാക്കി.  

വേഷത്തിന്റെ പൂര്‍ണതയ്‌ക്കായി എത്രത്തോളം കഷ്ടപ്പെടാനും ഒരുക്കമായിരുന്നു. അതിന് ഉദാഹരണമാണ് പരശുരാമന്റെ അവതരണത്തിനായി നടത്തിയ കായികാഭ്യാസം. ആറായിരത്തോളം വേദികളിലാണ് അദ്ദേഹം പരശുരാമനായി ആടിത്തിമിര്‍ത്തത്. അഭ്യാസബലവും താളബോധവുമായിരുന്നു രാമകൃഷ്ണന്റെ പരശുരാമനെ അരങ്ങിലെ സവിശേഷാനുഭവമാക്കി മാറ്റിയത്.  

എട്ടും പതിനാറും മുപ്പത്തിരണ്ടും കടന്ന് അറുപത് കലാശങ്ങള്‍ വരെ തന്റെ ഇഷ്ടവേഷത്തിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മേളക്കാരുമായി അദ്ദേഹം പ്രത്യേക രസതന്ത്രം തന്നെ രൂപപ്പെടുത്തിയിരുന്നു. ചുവന്ന തറ്റും അതിന് മീതെ കൗപീനം, തോള്‍പ്പൂട്ടിന്റെ സ്ഥാനത്ത് രുദ്രാക്ഷം, പൂണൂല്‍, മാര്‍മാല, താടി, ജട എന്നിങ്ങനെയായിരുന്നു പരശുരാമനായി അദ്ദേഹം തേച്ചുമിനുക്കിയെടുത്ത വേഷവിധാനം. നടന്റെ നേരിയ ചലനങ്ങള്‍ പോലും പ്രേക്ഷകരിലേക്ക് പകരാന്‍ ഈ ലളിതമായ വേഷത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.  

കഥകളിയിലെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് കഥകളിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. കഥകളി ആസ്വാദനം സാധാരണക്കാര്‍ക്കും സാധ്യമാകും വിധമായിരുന്നു അദ്ദേഹത്തിന്റെ പാത്രാവതരണം. ഗുരു കുടമാളൂര്‍ കരുണാകരന്‍ നായരുടെ കീഴിലായിരുന്നു കഥകളി പഠനം ആരംഭിച്ചത്. കുടമാളൂര്‍ കുഞ്ചു പിള്ള, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരുടെ കീഴിലും കഥകളി അഭ്യസിച്ചു.  

1978ല്‍ കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്,1990ല്‍ കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്‍ അവാര്‍ഡ്,1991ല്‍ ഗുരു പള്ളിപ്പുറം ഗോപാലന്‍ ആശാന്‍ അവാര്‍ഡ്, 2009ല്‍ നാട്യഭാരതി അവാര്‍ഡ്, 2010ല്‍ കലാമണ്ഡലം ഹൈദ്രാലി പുരസ്‌കാരം, 2013ല്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‍ സ്മാരക നാട്യശ്രീ അവാര്‍ഡ്, 2015ല്‍ കുടമാളൂര്‍ കരുണാകരന്‍ ആശാന്‍ അവാര്‍ഡ്, 2016 ല്‍ കഥകളി വേഷത്തിനുള്ള കലാമണ്ഡലം പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. 1974ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1978 മുതല്‍ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും പര്യടനം നടത്തി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ 1989 മുതല്‍ 2005വരെ കഥകളി വേഷം അധ്യാപകനായിരുന്നു.

Tags: കലാമണ്ഡലം രാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.