മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനോ, രാഹുല്‍ഗാന്ധിയുടെ ആക്രമണങ്ങള്‍ക്കോ അദാനി പോര്‍ട്ടിനെ തളര്‍ത്താനായില്ല. നടപ്പു സാമ്പത്തിക വര്‍ഷമായ 2023-24ലെ ആദ്യ സാമ്പത്തിക പാദമായ ഏപ്രില്‍-ജൂണ്‍ ത്രൈമാസ കാലഘട്ടത്തില്‍ അദാനി പോര്‍ട്ട് നേടിയ അറ്റലാഭം 2114.7 കോടി രൂപ. അറ്റലാഭത്തില്‍ 82.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തിലെ മൊത്തവരുമാനം 6247.6 കോടിയായി ഉയര്‍ന്നു. മൊത്തവരുമാനത്തിന്റെ കാര്യത്തില്‍ 23.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ (ഏപ്രില്‍-ജൂണ്‍) 5,058 കോടി മാത്രമായിരുന്നു മൊത്തവരുമാനം.
പലിശ, നികുതി, തേയ്മാനം തുടങ്ങിയവയ്ക്ക് മുമ്പുള്ള കമ്പനിയുടെ വരുമാനത്തിലും (എബിറ്റ) കുതിപ്പുണ്ട്. 3766 കോടിയാണ് ഇത്. ഏകദേശം 80.2 ശതമാനം വളര്‍ച്ച. എബിറ്റ മാര്‍ജിന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ 2089 കോടി മാത്രമായിരുന്നു.
അദാനി തുറമുഖങ്ങള്‍ കൈകാര്യം ചെയ്ത കാര്‍ഗോയുടെ അളവ് 1014 ലക്ഷം മെട്രിക് ടണ്ണായി നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ചരക്ക് നീക്കത്തിലും ഏട്ട് ശതമാനം വളര്‍ച്ചയുണ്ട്.
ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ വളര്‍ച്ചയാണ് കമ്പനി നേടിയതെന്ന് അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു. പുതുതായി ഏറ്റെടുത്ത ഹൈഫ തുറമുഖം, കാരയ്ക്കല്‍ തുറമുഖം എന്നിവയിലും കൂടുതല്‍ ചരക്ക് നീക്കം നടക്കുന്നതായും കരണ്‍ അദാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: