Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

അധ്യാപകന്റെ കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം നേടിയത് പെരിയാറിലെ ഈ ദ്വീപ് താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്‌ക്കു മുദ്ര വയ്‌ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 01:32 am IST
in Kerala

കൊച്ചി: മാസങ്ങള്‍ മുമ്പ് പോലീസ് പൂട്ടി മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി കാമ്പസ് നിഗൂഢതകളുടെ കോട്ട. ഒരു വ്യാഴവട്ടം മുമ്പ്, പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്.  

അധ്യാപകന്റെ കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം  നേടിയത് പെരിയാറിലെ ഈ ദ്വീപ് താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്‌ക്കു മുദ്ര വയ്‌ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മാത്രം. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായി പോപ്പുലര്‍ ഫ്രണ്ട് സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു പ്രവേശിക്കാന്‍ രണ്ടു പാലമുണ്ടെങ്കിലും അതിലൊന്നിലൂടെയേ അവിടെയെത്താനാകൂ.  

രണ്ടാമത്തേതു ദ്വീപിന്റെ മറ്റൊരു പ്രദേശത്തേക്കാണു പോകുന്നത്. ഈ രണ്ടു ദേശങ്ങളും തമ്മില്‍ സുഗമമായ റോഡ് ഗതാഗതമില്ല. മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ദ്വീപ്. രാത്രിയുടെ മറവില്‍ ഇവിടെ വന്നുപോയിരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ നിരവധി.  

ഓഫീസ് മാത്രം ഒരേക്കറോളം സ്ഥലത്താണ്. പോലീസിനു പോലും പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. വര്‍ഷങ്ങള്‍ മുമ്പ് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന കുഞ്ഞുണ്ണിക്കര രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ക്കു മേല്‍ക്കൈയുള്ള പ്രദേശമായത്. അതിനായി ആദ്യകാലത്തു മറ്റു സമുദായങ്ങളില്‍നിന്നു മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ തുകയ്‌ക്കു ഭൂമി വാങ്ങിക്കൂട്ടി. അവര്‍ ഭൂരിപക്ഷമായതോടെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കിത്തുടങ്ങി. ഇവരെ അനുകൂലിക്കാത്തവര്‍ക്കു നാടുവിട്ടു പോകുകയോ നിശ്ശബ്ദരാകുകയോ ചെയ്യാതെ വയ്യെന്നായി. നിരോധിച്ചെങ്കിലും പെരിയാര്‍വാലി കാമ്പസ് ഇപ്പോഴും ഭീകരവാദികളുടെ നിരീക്ഷണത്തിലാണ്.

ആലപ്പുഴ മണ്ണഞ്ചേരിയില്‍, പത്തനംതിട്ടയില്‍ പന്തളത്തും പറക്കോട്ടും

നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മണ്ണഞ്ചേരിയിലെ ഓഫീസും എന്‍ഐഎ കണ്ടുകെട്ടിയിട്ടുണ്ട്. എസ്ഡിപിഐ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗവും, പോപ്പുലര്‍ഫ്രണ്ട് നേതാവുമായ നവാസ് നൈനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മണ്ണഞ്ചേരി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മതഭീകര ശക്തികള്‍ക്ക് ആലപ്പുഴ ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള പ്രദേശമായ മണ്ണഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവിടം കേന്ദ്രീകരിച്ചായിരുന്നു. ജില്ലാ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഇര്‍ഷാദ് പള്ളിക്ക് സമീപമുള്ള കെട്ടിടവും നേരത്തെ സംഘടന നിരോധിച്ച കാലയളവില്‍ അടച്ചുപൂട്ടി സീല്‍ വെച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ പന്തളത്തും, പറക്കോട്ടും പിഎഫ്‌ഐയുടെ രണ്ട് ഓഫീസുകളാണ് നിരോധനത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി പൂട്ടി സീല്‍ വച്ചിട്ടുള്ളത്. പറക്കോട് വ്യാപാര ഭവന് സമീപമുള്ള രണ്ടു നിലക്കെട്ടിടത്തില്‍ പിഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസാണ് പ്രവര്‍ത്തിച്ചിരുന്നത്. പന്തളം കടയ്‌ക്കാട് ഉളമയില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപമാണ് രണ്ടാമത്തെ ഓഫീസ് ഉണ്ടായിരുന്നത്. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും നിലവില്‍ എന്‍ഐഎ സീല്‍ ചെയ്ത നിലയിലാണ്.

തിരുവനന്തപുരം ജില്ലാ ആസ്ഥാനവും കണ്ടുകെട്ടി. കളിപ്പാംകുളം റോഡിലെ വലിയ പള്ളിക്ക് സമീപത്തെ ജില്ലാ ഓഫീസാണ് എന്‍ഐഎ കണ്ടുകെട്ടിയത്. പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ ജില്ലാ ഓഫീസില്‍ പരിശോധന നടത്തി പൂട്ടിയിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്ആലുവകുഞ്ഞുണ്ണിക്കര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.