Categories: India

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് ബാത്ത്റൂമില്‍ പൂട്ടിയിട്ട ഫൈസുദ്ദീന്‍ മൊല്ല പോക്സോപ്രകാരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ബാത്ത്റൂമില്‍ പൂട്ടിയിട്ട മദ്രസ അധ്യാപകനായ മൊല്ലയെ അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ധോലാഗാട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ബാത്ത്റൂമില്‍ പൂട്ടിയിട്ട മദ്രസ അധ്യാപകനായ മൊല്ലയെ അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ധോലാഗാട്ട് പൊലീസാണ് ഫൈസുദ്ദീന്‍ മൊല്ലയെ അറസ്റ്റ് ചെയ്തത്.  

ജൂലായ് 21നാണ് സംഭവം. ബാത്ത് റൂമിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മൊല്ല പിന്തുടരുകയായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. സഹായത്തിനായി പെണ്‍കുട്ടി ഒച്ചവെച്ചപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു. പിന്നീട് ബാത്ത് റൂമില്‍ പൂട്ടിയിട്ടു.  

പിന്നീട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. കുട്ടികളാണ് അമ്മയെ വിവരം അറിയിച്ചത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിയിക്കാത്തതിന് മദ്രസ സ്കൂള്‍ അധികൃതരെ കുടുംബം വിമര്‍ശിച്ചു.  

കുറ്റവാളിയെ രക്ഷിയ്‌ക്കാന്‍ പ്രദേശത്തുള്ള തൃണമൂല്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു. അവര്‍ പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അച്ഛനമ്മമാര്‍ അറിയിച്ചു.  

“പുറത്ത് നിന്നും ബാത്ത് റൂമിന് ഉള്ളിലെ താഴ് അധ്യാപകന്‍ പൂട്ടുകയായിരുന്നു. എന്തുകൊണ്ടാണ് കുട്ടിയെ ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് അധികൃതര്‍ ഉത്തരം നല്‍കിയില്ല”- കുട്ടിയുടെ അമ്മ പറയുന്നു. പിന്നീട് കുട്ടിയുടെ അച്ഛനമ്മമാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മൊല്ലയെ അറസ്റ്റ് ചെയ്തു.  

തൃണമൂല്‍ പ്രാദേശിക നേതാക്കള്‍ മൊല്ലയെ സഹായിച്ചതറിഞ്ഞ് കുട്ടിയ്‌ക്കും കുടുംബത്തിനും നീതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തിറങ്ങി.  

Recent Posts