Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോക്സ്കോണിനെ മോദി കൈവിടില്ല; ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ തുരുപ്പുചീട്ടാകുന്ന ചിപ്പ് നിര്‍മ്മാണത്തിന് ഫോക്സ് കോണിനെ വേണം

സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:46 pm IST
in Business

ന്യൂദല്‍ഹി: സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.  

ഏത് വിധേനെയും ഫോക്സ് കോണിന്റെ സെമികണ്ടക്ടര്‍ ഉല്‍പാദന ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുകയാണ് മോദിയുടെ ലക്ഷ്യം. അതിനായി വേദാന്ത എന്ന ഇന്ത്യന്‍ കമ്പനിയുമായി സംയുക്തസംരംഭമെന്ന നിലയില്‍ പദ്ധതി തുടങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ വേദാന്തയുമായുള്ള പങ്കാളിത്തത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ വിടാന്‍ ഒരുങ്ങിയ ഫോക്സ് കോണിനെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് പ്രധാനമന്ത്രി.  

ഫോക്സ്കോണ്‍ വേദാന്തയെ ഒഴിവാക്കിയതെന്തിന് ?

ഫോക്സ് കോണും വേദാന്തയും തമ്മില്‍ 1.5 ലക്ഷം കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണഫാക്ടറിയായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ ഉയര്‍ന്ന കടബാധ്യതകളില്‍ ഫോക്സ് കോണിന് അതൃപ്തിയായി. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതെങ്കിലും ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസിന് 220 കോടി ഡോളറിന്റെ കടം ഈ വര്‍ഷം തന്നെ തിരിച്ചടക്കാനുണ്ട്. മുതലായി നല്‍കാനുള്ള 130 കോടി ഡോളറില്‍ ഭൂരിഭാഗവും 2024 ജനവരിയില്‍ കാലാവധി തീരുന്ന കടപ്പത്രങ്ങളാണ്. ഗുജറാത്തില്‍ ചിപ്പ് നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കാന്‍ എല്ലാ ആസൂത്രണവും പൂര്‍ത്തിയാകാനിരിക്കെയാണ് വേദാന്തയുമായി സംയുക്ത സംരംഭത്തിനില്ലെന്ന് ഫോക്സ് കോണ്‍ തുറന്നുപറഞ്ഞത്.  

വേദാന്തയുമായി ചേര്‍ന്നുള്ള കരാറില്‍ നിന്നും ഫോക്സ് കോണ്‍ പിന്മാറിക്കഴിഞ്ഞപ്പോള്‍ ഫോക്സ് കോണ്‍ ഇന്ത്യ വിട്ടു എന്നനിലയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. കാരണം മോദിയുടെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നാണിതെന്ന് അവര്‍ക്കെല്ലാം അറിയാം. 

ഫോക്സ്കോണിനെ പിഎല്‍ഐയില്‍ പെടുത്തി ഇന്ത്യയിലെത്തിക്കാന്‍ മോദി  

ഇപ്പോള്‍ ഫോക്സ് കോണിനെക്കൊണ്ട് നേരിട്ട് ഉല്‍പാദനഫാക്ടറി തുടങ്ങാന്‍ പ്രേരണ ചെലുത്തുകയാണ് സര്‍ക്കാര്‍. ഏകദേശം 80000 കോടി രൂപയുടെ നിര്‍മ്മാണ ഫാക്ടറിയാണ് രൂപ കല്പന ചെയ്യുന്നത്. ഇതില്‍ നല്ലൊരു പങ്ക് സാമ്പത്തിക ഇളവായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ അനുവദിക്കുന്ന പദ്ധതി (പിഎല്‍ഐ പദ്ധതി) അനുസരിച്ച് സഹായം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏകദേശം 300 കോടി രൂപയ്‌ക്ക് കര്‍ണ്ണാടകയില്‍ 300 ഏക്കറോളം ഭൂമിയും തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ ചിപ്പ് ഉല്‍പാദിപ്പിക്കുന്ന കമ്പനി ആരംഭിയ്‌ക്കാന്‍ അന്താരാഷ്‌ട്ര-ആഭ്യന്തര പങ്കാളികളെ ഫോക്സ്കോണ്‍ നേരിട്ട് അന്വേഷിക്കുകയാണ്. ഫോക്സ്കോണി‍ന്റെ ഏത് തീരുമാനവും ഇന്ത്യ നടപ്പാക്കും. ഇന്ത്യയില്‍ ആരംഭിയ്‌ക്കുന്ന ചിപ്പ് ഫാക്ടറിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, വൈദ്യുത വാഹനങ്ങള്‍ക്ക് വരെ ചിപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോക്സ് കോണ്‍.  

എന്തുകൊണ്ട് ഫോക്സ്കോണ്‍?

പുതിയ ലോകത്തും കാലത്തും തന്ത്രപ്രധാനമായ വ്യവസായം എന്ന നിലയില്‍ ആണ് ചിപ്പുല്‍പാദനത്തെ പ്രധാനമന്ത്രി മോദി കാണുന്നത്. ഫോക്സ് കോണിന്റെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ വിദേശ ടെക്നോളജി കമ്പനികള്‍ ധാരാളമായി ഇന്ത്യയെ തേടിയെത്തും എന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍. ആപ്പിള്‍ ഫോണുകള്‍ക്ക് ചിപ്പുകള്‍ നിര്‍മ്മിയ്‌ക്കുന്ന കമ്പനി കൂടിയാണ് ഫോക്സ് കോണ്‍ എന്നതാണ് ഈ കമ്പനിയുടെ അന്താരാഷ്‌ട്ര പ്രാധാന്യം. ഇത് വമ്പന്‍നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. ചൈനയ്‌ക്ക് പകരം മറ്റൊരു നിര്‍മ്മാണകേന്ദ്രം എന്ന നിലയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനുള്ള മോദിയുടെ ശ്രമം വിജയിക്കും. എന്തായാലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി എന്ന തീരുമാനവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് ഫോക്സ് കോണ്‍. 

Tags: modiസെമികണ്ടക്ടര്‍ഫോക്‌സ്‌കോണ്‍ആപ്പിള്‍ ഐഫോണിതയ്വാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.