Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുട്ടാത്ത വാതിലുകളില്ല; അധികാരികളുടെ കനറിവും കാത്ത് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാലു പേര്‍

കളക്ടറുടെ ഇടപെടലില്‍ ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം നമ്പറായി കിടന്നിരുന്ന ഇവരുടെ ആനൂകൂല്യം ഇപ്പോഴത്തെ ലിസ്റ്റില്‍ 283 ാമതായിട്ടാണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ാം സ്ഥാനമായി പരിഗണിച്ചിരുന്ന ആനുകൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് 283 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 08:44 pm IST
in Kerala
ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു മുന്നില്‍ കുഞ്ഞുമുഹമ്മദും കുടുംബവും

ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു മുന്നില്‍ കുഞ്ഞുമുഹമ്മദും കുടുംബവും

ദേശമംഗലം: വിഷജന്തുക്കള്‍ കൂടുകൂട്ടി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നാല് വര്‍ഷമായി അന്തിയുറങ്ങി നാലംഗ കുടുംബം. ചേലക്കര നിയോജകമണ്ഡലത്തില്‍ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ താമസിക്കുന്ന വയ്യാട്ടുകാവില്‍ കുഞ്ഞുമുഹമ്മദിന്റെ കുടുംബമാണ് ദുരിതജീവിതം നയിക്കുന്നത്.

കുഞ്ഞുമുഹമ്മദും ഭാര്യയും പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ മകളും, 9 ാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങുന്ന നാല് അംഗങ്ങളാണ് അധികാരികളുടെ കനറിവും കാത്ത് ഈ കൂരക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയായ 55 കാരനായ കുഞ്ഞിമുഹമ്മദ് പാതയോരത്ത് തട്ടുകട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ കച്ചവടം കുറഞ്ഞതും സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും കാരണം മാസങ്ങളായി കച്ചവടം നടത്തുന്നില്ല. നിത്യജീവിതത്തിന് പോലും പ്രയാസപ്പെടുന്ന ഈ നിര്‍ധന കുടുംബം അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവുമായി അധികാരികള്‍ക്ക് മുന്നില്‍ കേഴുകയാണ്.      

2019 ല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ച് തരാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരുന്നിട്ടും പ്രയോജനം ലഭിക്കാത്തതിനാല്‍ 2020ല്‍ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി. കളക്ടര്‍ അത് അടിയന്തരമായി ഈ കുടുംബത്തിന് വീട് അനുവദിച്ചു നല്‍കണമെന്ന് കാണിച്ച് പഞ്ചായത്തിലേക്ക് അറിയിപ്പ് കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് അധികാരികള്‍ സ്ഥലം പരിശോധിച്ച് അര്‍ഹരെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം വീട് അനുവദിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം കാണാതായപ്പോള്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പഞ്ചായത്തിന് അപേക്ഷ കൈമാറുകയും ചെയ്തതാണ്. ഒന്നും നടന്നില്ലെന്ന് മാത്രം.

കളക്ടറുടെ ഇടപെടലില്‍ ലൈഫ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം നമ്പറായി കിടന്നിരുന്ന ഇവരുടെ ആനൂകൂല്യം ഇപ്പോഴത്തെ ലിസ്റ്റില്‍ 283 ാമതായിട്ടാണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ാം സ്ഥാനമായി പരിഗണിച്ചിരുന്ന ആനുകൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങിനെയാണ് 283 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നു. മഴ കനത്തതോടെ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഈ കൂരയില്‍ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. ഇനി ആരുടെ കനിവിനായാണ് കാത്തിരിക്കേണ്ടതെന്നറിയാതെ വിഷമത്തിലാണ് ഈ കുടുംബം.

Tags: keralaThrissurFourകേരള സര്‍ക്കാര്‍Life missionമുസ്ലിം കുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.