Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇടുക്കിയില്‍ നിന്ന് കര്‍ഷകന് ക്ഷണം

നൂതന കൃഷി രീതി പിന്തുടര്‍ന്ന് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടിയ ഇടുക്കി സ്വദേശിയായ യുവകര്‍ഷകന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണം. കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ച രണ്ട് കര്‍ഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:00 am IST
in Kerala
കൃത്യത കൃഷി രീതി പ്രകാരം തയ്യാറാക്കിയ പച്ചക്കറി കൃഷിയിടത്തില്‍ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്(ഫയല്‍)

കൃത്യത കൃഷി രീതി പ്രകാരം തയ്യാറാക്കിയ പച്ചക്കറി കൃഷിയിടത്തില്‍ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്(ഫയല്‍)

തൊടുപുഴ: നൂതന കൃഷി രീതി പിന്തുടര്‍ന്ന് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടിയ ഇടുക്കി സ്വദേശിയായ യുവകര്‍ഷകന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണം. കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ച രണ്ട് കര്‍ഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്. പതിറ്റാണ്ടുകളുടെ കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ജോസിന് തിരുവനന്തപുരത്തെ അഗ്രികള്‍ച്ചറല്‍ അഡീഷണല്‍ ഡയറക്ടര്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറിയത്. പിഎം കിസാന്‍ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കര്‍ഷകരെയാണ് തെരഞ്ഞെടുക്കുന്നത്.

സീസണ്‍ അനുസരിച്ച് എല്ലാത്തരം കൃഷികളും വര്‍ഷങ്ങളായി ചെയ്യുന്നയാളാണ് ജോസ്. കഴിഞ്ഞ വര്‍ഷമാണ് ഇടവെട്ടി കൃഷി വകുപ്പ് വഴി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ കൃഷി വികാസ് യോജനയ്‌ക്ക് കീഴിലെ കൃത്യത കൃഷി (പ്രിസിഷന്‍ ഫാമിങ്) രീതിയെക്കുറിച്ചറിഞ്ഞത്. കേന്ദ്രത്തിന്റെ 40 ശതമാനം സബ്സിഡിയോടെ ഇടവെട്ടിയില്‍ ഇദ്ദേഹമടക്കം മൂന്ന് കര്‍ഷകര്‍ കൃത്യത കൃഷി രീതി ആരംഭിച്ചു. പുതിയരീതിയില്‍ പരമ്പരാഗത രീതിയെ സംബന്ധിച്ച് ഇരട്ടി വിളവ് ലഭിച്ചതായും അടുത്ത കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം.

ഒരേക്കര്‍ വരുന്ന സ്ഥലത്ത് റബറിന് ഇടവിളയായാണ് പച്ചക്കറി കൃഷി ചെയ്തത്. നിലമൊരുക്കി കൂന കൂട്ടിയ ശേഷം പ്ലാസ്റ്റിക്ക് കവറിട്ട് ആദ്യം മൂടും. ഇതില്‍ കുഴികളെടുത്ത് തൈ നട്ട ശേഷം ഡ്രിപ്പ് ഇറിഗേഷനും ഒരുക്കി. പ്രധാനമായും വള്ളിപ്പയര്‍, കുക്കുമ്പര്‍, കണി വെള്ളരി, വെണ്ട, തണ്ണിമത്തന്‍ എന്നിവയാണ് ആദ്യഘട്ടം കൃഷി ചെയ്തത്.  

ഇതേ സ്ഥലത്ത് തന്നെ വാഴയും കൃഷി ചെയ്തു. ആവശ്യമുള്ള സമയത്ത്, കൃത്യമായ അളവില്‍ വെള്ളവും വളവുമടക്കം എല്ലാ ചെടികളുടേയും ചുവട്ടില്‍ ഇതുവഴി എത്തിക്കാനാകും. പാഴാകില്ലെന്നതും അളവ് കുറച്ച് മതിയെന്നതും തുടര്‍ ചെലവു കുറയ്‌ക്കും. വെള്ളവും വളവുമൊക്കെ നല്‍കാന്‍ 15 മിനിറ്റ് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കൃഷി വരെ ഈ സ്ഥലത്ത് തന്നെ ചെയ്യാനാകുമെന്നതും പരിപാലന ചിലവ് കുറവാണെന്നതുമാണ് പ്രത്യേകത.  

ആദ്യ വിളവെടുപ്പ് മഴക്കാലം തുടങ്ങുന്ന സമയത്ത് അവസാനിച്ചിരുന്നു. ഇതില്‍ ഏറ്റവും അഭിപ്രായം നേടിയത് തണ്ണിമത്തനാണെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള മൂന്നേക്കര്‍ സ്ഥലത്തായി റബര്‍ അടക്കമുള്ള ഒട്ടുമിക്ക എല്ലാ കൃഷികളും വര്‍ഷങ്ങളായി ചെയ്ത് വരികയാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ള ഈ ജോസ്.

ഇത് കൂടാതെ വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കറോളം വരുന്ന പുരയിടത്തില്‍ ഇഞ്ചി, മഞ്ഞള്‍, കപ്പ, ജാതി, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളും മത്സ്യകൃഷി, പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയുമുണ്ട്.  

ഒരു ഇതര സംസ്ഥാന തൊഴിലാളി മുഴുവന്‍ സമയവും ജോലിക്കായുണ്ട്. എല്ലാ സഹായത്തിനും പിതാവ് കെ.ജെ. ജോസഫ് (ജോയി), അമ്മ ക്ലാരമ്മ, ഭാര്യ സൗമ്യ ജോര്‍ജ്, മക്കളായ ജോമറ്റ്, ജോബിറ്റ്, ജനിറ്റ(മൂവരും വിദ്യാര്‍ഥികള്‍) എന്നിവരും ഒപ്പമുണ്ട്.  

ഇടവെട്ടി കൃഷി ഓഫീസര്‍ ബിന്‍സി കെ. വര്‍ക്കിയാണ് ആദ്യം മുതല്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നത്. ജില്ലയില്‍ മൂന്നാര്‍, വട്ടവട മേഖലയിലാണ് കൃത്യത കൃഷി നിലവിലുള്ളതെന്നും ആദ്യമായാണ് തൊടുപുഴ മേഖലയില്‍ തന്നെ ഇത്തരമൊരു പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതെന്നും കൃഷി ഓഫീസറും പ്രതികരിച്ചു.

Tags: കര്‍ഷകര്‍farmeridukkiIndependence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.