Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേട്ടത്തിലേയ്‌ക്കുള്ള പടികള്‍…

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 7, 2023, 03:49 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.കെ. മുരളീധരന്‍നായര്‍

വീട് വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം വലിയൊരു വൃക്ഷം നിന്നാല്‍ അത് എങ്ങനെ പരിപാലിക്കണം?

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

വീട്ടിലേക്ക് കയറുന്ന പടികള്‍ എത്രയെണ്ണമാണ് വേണ്ടത്?

വീട്ടിലേക്കു കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍ പണ്ടത്തെ കണക്കനുസരിച്ച്, ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്തു വയ്‌ക്കണം. സ്‌റ്റെയര്‍കെയ്‌സ് പടിയായിരുന്നാലും ഇതു തന്നെയാണ് തത്ത്വം. വീടിന്റെ കട്ടിളപ്പടി, ജനല്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

ഒരു വീട്ടില്‍ രണ്ട് അടുക്കള, രണ്ട് പൂജാമുറി എന്നിവ വരാമോ?

ഒരു കുടുംബമാണ് താമസിക്കുന്നതെങ്കില്‍ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്‌ക്ക് പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് ഉണ്ടെങ്കില്‍ അവിടെയും ഒരു അടുക്കളയും പൂജാമുറിയും വരുന്നതില്‍ തെറ്റില്ല.

വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണം?  കുട്ടികളുടെ പഠനമുറി കിടപ്പുമുറി എവിടെ വരണം? മാതാപിതാക്കളുടെ ബെഡ്‌റൂം എവിടെ ആയിരിക്കണം?

പ്രധാന ബെഡ്‌റൂം എല്ലാം തന്നെ വീടിന്റെ തെക്കു ഭാഗത്തായിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കു പടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ടു തലവച്ചു കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ടു തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ടു നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരയില്‍ വീടിന്റെ പ്രമാണം, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്‌ക്ക് വളര്‍ച്ചയുണ്ടാകും. വീട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ കിടക്കേണ്ട മുറി വടക്കു പടിഞ്ഞാറുഭാഗത്ത് (വായുകോണ്‍) ഉള്ളതായിരിക്കണം. എന്നാല്‍, അവരുടെ ആരോഗ്യം, മാനസികാവസ്ഥ, പഠനം ഇവയെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തും. കുട്ടികളുടെ പഠനമുറിയും കിടപ്പുമുറിയും കിഴക്കു വശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഈശാനകോണിലുള്ള (വടക്കുകിഴക്കു ഭാഗം) മുറി കിടപ്പു മുറിയായി ഉപയോഗിക്കുന്നത് നല്ലതാണ്.  തെക്കുകിഴക്കേ ഭാഗത്തുള്ള (അഗ്നികോണ്‍) മുറി കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മുറിയായിട്ടും ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്ന മുറിയായിട്ടും ഉപയോഗിക്കുന്നത് ഉത്തമമാണ്.

വീടിനകത്ത് മൂലകളില്‍ ബാത്ത്‌റൂം വരുന്നതു കൊണ്ടുള്ള ദോഷഫലങ്ങള്‍ എന്തൊക്കെയാണ്?

ഒരു കാരണവശാലും വീടിനകത്തെ ബാത്ത്‌റൂം ഈശാനകോണില്‍ (വടക്കുകിഴക്കു ഭാഗത്ത്) വരരുത്. അതുപോലെ കന്നിമൂല (തെക്കുപടിഞ്ഞാറ് ഭാഗം) യിലും ബാത്ത്‌റൂം പാടില്ല. ചുരുക്കി പറഞ്ഞാല്‍ വീടിന്റെ നാലു മൂലകളിലും ബാത്ത്‌റൂം വരാതിരിക്കുന്നതാണ് ഉത്തമം. ഇതുപോലെ സെപ്റ്റിക് ടാങ്കും വീടിനു പുറത്ത് എടുക്കുന്നത് മൂലകളില്‍ ആയിരിക്കരുത്. ഈ പറഞ്ഞതിന് വിപരീതമായി വന്നാല്‍ ആ വീടിന്റെ ആകമാനമുള്ള ഐശ്വര്യത്തെ ഇല്ലാതാക്കും. വടക്കു കിഴക്ക് ഭാഗത്തു നിന്ന് വമിക്കുന്ന ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും തെക്കു ഭാഗത്ത് വന്ന് ശേഖരിക്കപ്പെടും. വീടിനുള്ളിലേക്ക് കടക്കുന്ന പ്രസ്തുത ഊര്‍ജപ്രവാഹത്തെ അഷ്ടദിക്കുകളാണ് വീടിനുള്ളില്‍ ക്രമീകരിക്കുന്നത്.

വീടിന്റെ മൂലകള്‍ കട്ടു ചെയ്ത് നിര്‍മിക്കുന്നതില്‍ അപാകതയുണ്ടോ?

ഒരിക്കലും പാടില്ലാത്ത കാര്യമാണത്. ഒരു വീടിന്റെ പ്രധാന നാലു മൂലകളും 90 ഡിഗ്രി ആംഗിളില്‍ ആണ് നില്‌ക്കേണ്ടത്. അല്ലാതെ മൂലകള്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ അതിന്റേതായ ദോഷഫലങ്ങള്‍ ആ വീടിനുള്ളില്‍ തീര്‍ച്ചയായും ഉണ്ടാകും. ഉദാഹരണത്തിന് വടക്കുകിഴക്കേ മൂലയായ ഈശാനകോണ്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ ആ വീട്ടിലെ ഗൃഹനാഥന് ദോഷം സംഭവിക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

വീട്ടു കോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്നതും വളര്‍ത്താന്‍ പാടില്ലാത്തതുമായ വൃക്ഷങ്ങള്‍ ഏതെല്ലാമാണ്?

വീടിന്റെ കിഴക്കു ഭാഗത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങളാണ് വളര്‍ത്തേണ്ടത്. ഉദാഹരണത്തിന് ഇലഞ്ഞി, കണിക്കൊന്ന, ചെമ്പകം മുതലായ, പുഷ്പങ്ങള്‍ ഉള്ള വൃക്ഷങ്ങളും ധാരാളം പൂക്കള്‍ ഉള്ള കുറ്റിച്ചെടികളും കിഴക്കു ഭാഗത്ത് വളര്‍ത്തുന്നത് നല്ലതാണ്. സൂര്യപ്രകാശം വളെയധികം ഈ ഭാഗത്തു കിട്ടാന്‍ സാധ്യതയുണ്ട്. വീടിന്റെ തെക്കു ഭാഗത്ത് അത്തി, ഇത്തി, പുളി, വേപ്പ് മുതലായവ വളര്‍ത്താവുന്നതാണ്. പടിഞ്ഞാറു ഭാഗത്ത് അരയാല്‍ പോലുള്ള വൃക്ഷങ്ങളും കവുങ്ങ്, തെങ്ങ് മുതലായവയും വളര്‍ത്താവുന്നതാണ്. വീടു കോമ്പൗണ്ടിനുള്ളില്‍ ഒരു കാണവശാലും ശീമപ്ലാവു വളര്‍ത്തരുത്. അതുപോലെ, കോമ്പൗണ്ടിനുള്ളില്‍ മുരിങ്ങ, നാരകം മുതലായവ ഒഴിവാക്കണം.  നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ധാരാളം ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ ഒരിക്കലും വീടിന്റെ മുന്‍ഭാഗത്തു വയ്‌ക്കരുത്.  

(തുടരും)  

(വാസ്തു ശാസ്ത്ര വിദഗ്ധനും ദേവസ്വം ബോര്‍ഡിന്റെ സ്ഥപതിയുമാണ് ലേഖകന്‍)

Tags: keralahouseHome Decorവാസ്തുArchitecture
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

പാലക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു, അമ്മയ്‌ക്കും 3 കുട്ടികള്‍ക്കും പരിക്ക്

പുതിയ വാര്‍ത്തകള്‍

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies