കൊച്ചി: കൊച്ചിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. മരട് സ്വദേശി അച്ചാമ (75) ആണ് കൊല്ലപ്പെട്ടത്. മകന് വിനോദ് എബ്രഹാമിനെ പൊലാസ് അറസ്റ്റ് ചെയ്തു. ചമ്പക്കരയിലെ ഫ്ളാറ്റില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് കൊലപാതകം നടക്കുന്നത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
ഫ്ളാറ്റിനുള്ളില്‍ ബഹളം കേട്ട ആയല്‍വാസികളാണ് പൊലീസിനെ വിളിച്ച് വിവരം ആറിയിക്കുന്നത്. ഒരു സ്ത്രീയുടെ നിലവിളി കേട്ടതായാണ് അയല്‍വാസികള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴേക്കും വൃദ്ധയെ മകന് കൊലപ്പെടുത്തിയിരുന്നു. അച്ചാമയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് മുതലെ ഇവരുടെ ഫ്ളാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്ക് കേട്ടിരുന്നു. ഫ്ളാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനിപ്പിക്കാന് സമീപവാസികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പൊലീസ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: