Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

'ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ 'വൃഷാകപി' എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ...'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 11:58 pm IST
inSamskriti

പ്രൊഫ. കെ.ശശികുമാര്‍

ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കിച്ചേര്‍ത്തുവച്ചിരിക്കുന്ന ശബ്ദകോശമാണ് നിഘണ്ടു. വികസ്വരമായ ഭാഷയ്‌ക്കും കലയ്‌ക്കും ശാസ്ത്രത്തിനും ഒരനിവാര്യതതന്നെയാണ് കോശഗ്രന്ഥങ്ങള്‍. ഭാഷകളുടെ വൈജ്ഞാനികസമ്പത്തിന്റെ ക്രോഡീകരണമാണ് നിഘണ്ടുവിജ്ഞാനീയം എന്നു പറയാം.

വിഷയം, സ്വഭാവം, സംവിധാനം, പ്രയോജനം എന്നിവയെ ആധാരമാക്കി ഭിന്നരീതിയിലുള്ള ഒട്ടേറെ നിഘണ്ടുക്കള്‍ ലോകഭാഷകളിലുണ്ട്. എന്‍സൈക്ലോപീഡിയ, ലക്‌സിക്കണ്‍, ഗ്ലോസറി എന്നിവ നോക്കുക. വിവരവ്യവസായയുഗത്തില്‍ ഈ വൈജ്ഞാനികശാഖ ഏറെ വളര്‍ന്നിരിക്കുന്നു.

ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ ‘വൃഷാകപി’ എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ.

യാസ്‌ക്കന്റെ നിഘണ്ടുവിന് ആദ്യപരിഗണന നല്കുക. വേദത്തിലുപയോഗിച്ച ശബ്ദങ്ങളുടെ കോശമാണ് യാസ്‌ക്കന്റെ നിഘണ്ടു. വേദമന്ത്രങ്ങളെ ആദ്യം വിഗ്രഹിച്ചുടച്ച് പദങ്ങളാക്കും. പിന്നീട് ഈ പദങ്ങളെ വര്‍ഗീകരിക്കും. ഈ വര്‍ഗസംഘാതമാണ് യാസ്‌ക്കനിഘണ്ടു. അതായത് ചതുര്‍വേദങ്ങളിലെ അര്‍ത്ഥയുക്താക്ഷരമായ ശബ്ദങ്ങളുടെ സംഗ്രഹം പ്രാഗ്നിഘണ്ടുവെന്ന് നമുക്കുപറയാം. നിഘണ്ടുവിന്റെ വ്യാഖ്യാനമാണ് നിരുക്തം  (Etymology). . ഇതാവട്ടെ ആറുവേദാംഗങ്ങളിലൊന്നും.

ആദ്യനിഘണ്ടുവിന് ആകെ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മൂന്നധ്യായത്തില്‍ 1,250 വാക്കുകള്‍. നാലാം അധ്യായത്തില്‍ 278 ഐകപദികങ്ങള്‍ കാണാം. ഒരേ അര്‍ത്ഥമുള്ള പദങ്ങള്‍ക്കാണ് ഐകംപദികം  (Synonym) എന്നുപറയുന്നത്. അഞ്ചാം അധ്യായത്തില്‍ 151 ദേവതകളുടെ പട്ടിക കാണാം. യാസ്‌ക്കമുനിയുടെ വക പ്രസ്താവനയുമുണ്ട്.

ഒരുപക്ഷെ ആദ്യത്തെ ശബ്ദാഗമചിന്തകന്‍ യാസ്‌ക്കമുനിയാവണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ‘അധേനു’ ആണെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിച്ചു. അധേനു എന്നാല്‍ മച്ചിപ്പശു. ‘വാചം ധേനും ഉപാസീത’ എന്ന് മറ്റൊരു മന്ത്രം. അര്‍ത്ഥം: വാക്കുകളെ പശുക്കളെ എന്നപോലെ ഉപാസിക്കുക. ‘ഗമ്’ ധാതുവിനോട് ‘നി’ എന്ന ഉപസര്‍ഗം ചേര്‍ത്ത് ‘നിഘണ്ടു’ എന്ന പദം ഉണ്ടാവുന്നുവെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിക്കുന്നു. നിഘണ്ടു നിഗൂഢങ്ങളായ മന്ത്രാര്‍ത്ഥങ്ങളെ അറിയിക്കുന്നുവെന്ന് ദുര്‍ഗാചാര്യന്റെ പ്രസ്താവവുമുണ്ട്.

നിഘണ്ടു നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്‌കൃത സാഹിത്യത്തിലൊരു ഫലിതമുണ്ട്. വേദവുമായി ബന്ധപ്പെടുത്തിയാണ് യാസ്‌ക്കന്‍ ഈ തമാശ പറയുന്നത്. തത്വസാക്ഷാത്ക്കാരം നേടിയ ഋഷിമാര്‍ പ്രസ്തുത സാക്ഷാത്ക്കാരം നേടാത്ത സാധാരണക്കാരുടെ ഗുണത്തിനുവേണ്ടി നിര്‍മിച്ചതാണത്രെ നിഘണ്ടു.

നിഘണ്ടു ചിന്തയില്‍ അമരസിംഹനേയും അമരകോശത്തേയും അവഗണിക്കുന്നതും അകറ്റിനിര്‍ത്തുന്നതും പാപമാണ്. സംസ്‌കൃതഭാഷയിലെ ഏറ്റവും മികച്ച പ്രാമാണികമായ നിഘണ്ടു അമരകോശം തന്നെ. ‘നാമലിംഗാനുശാസന’മെന്നാണ് യഥാര്‍ത്ഥനാമം. അനുഷ്ടുപ്പുവൃത്തത്തില്‍ ഹൃദിസ്ഥമാക്കുന്നതിനു സൗകര്യമുള്ള 1,535 ശ്ലോകങ്ങളായിട്ടാണ് ഈ നിഘണ്ടുവിന്റെ നിര്‍മാണം. പതിനായിരത്തോളം വരുന്ന സംസ്‌കൃതശബ്ദങ്ങളെ 26 വര്‍ഗങ്ങളായി തിരിച്ച് മൂന്നു കാണ്ഡങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അമരകോശത്തിന്റെ സശ്രദ്ധമായ പഠനം സംസ്‌കൃതഭാഷയിലും വ്യാകരണത്തിലും സമഗ്രജ്ഞാനം നേടാനുപകരിക്കും.

അമരകോശത്തിന്റെ ആദ്യഭാഗം 1796-ല്‍ തമിഴ്‌ലിപിയില്‍ റോമിലാണ് അച്ചടിച്ചത്. സമ്പൂര്‍ണ്ണമായി അമരം സംസ്‌കൃതലിപിയില്‍ 1831-ല്‍ കല്‍ക്കത്തയില്‍നിന്നും അച്ചടിച്ചുപ്രസിദ്ധീകരിച്ചു. എച്ച്.ടി. കോണ്‍ബ്രൂക്കാണ് പ്രസാധകന്‍. ഫ്രഞ്ചുഭാഷയിലും അമരകോശം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags: hinduമന്ത്രങ്ങള്‍സംസ്‌കൃതംനിഘണ്ടു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.