Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

'ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ 'വൃഷാകപി' എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ...'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 11:58 pm IST
in Samskriti

പ്രൊഫ. കെ.ശശികുമാര്‍

ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കിച്ചേര്‍ത്തുവച്ചിരിക്കുന്ന ശബ്ദകോശമാണ് നിഘണ്ടു. വികസ്വരമായ ഭാഷയ്‌ക്കും കലയ്‌ക്കും ശാസ്ത്രത്തിനും ഒരനിവാര്യതതന്നെയാണ് കോശഗ്രന്ഥങ്ങള്‍. ഭാഷകളുടെ വൈജ്ഞാനികസമ്പത്തിന്റെ ക്രോഡീകരണമാണ് നിഘണ്ടുവിജ്ഞാനീയം എന്നു പറയാം.

വിഷയം, സ്വഭാവം, സംവിധാനം, പ്രയോജനം എന്നിവയെ ആധാരമാക്കി ഭിന്നരീതിയിലുള്ള ഒട്ടേറെ നിഘണ്ടുക്കള്‍ ലോകഭാഷകളിലുണ്ട്. എന്‍സൈക്ലോപീഡിയ, ലക്‌സിക്കണ്‍, ഗ്ലോസറി എന്നിവ നോക്കുക. വിവരവ്യവസായയുഗത്തില്‍ ഈ വൈജ്ഞാനികശാഖ ഏറെ വളര്‍ന്നിരിക്കുന്നു.

ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ ‘വൃഷാകപി’ എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ.

യാസ്‌ക്കന്റെ നിഘണ്ടുവിന് ആദ്യപരിഗണന നല്കുക. വേദത്തിലുപയോഗിച്ച ശബ്ദങ്ങളുടെ കോശമാണ് യാസ്‌ക്കന്റെ നിഘണ്ടു. വേദമന്ത്രങ്ങളെ ആദ്യം വിഗ്രഹിച്ചുടച്ച് പദങ്ങളാക്കും. പിന്നീട് ഈ പദങ്ങളെ വര്‍ഗീകരിക്കും. ഈ വര്‍ഗസംഘാതമാണ് യാസ്‌ക്കനിഘണ്ടു. അതായത് ചതുര്‍വേദങ്ങളിലെ അര്‍ത്ഥയുക്താക്ഷരമായ ശബ്ദങ്ങളുടെ സംഗ്രഹം പ്രാഗ്നിഘണ്ടുവെന്ന് നമുക്കുപറയാം. നിഘണ്ടുവിന്റെ വ്യാഖ്യാനമാണ് നിരുക്തം  (Etymology). . ഇതാവട്ടെ ആറുവേദാംഗങ്ങളിലൊന്നും.

ആദ്യനിഘണ്ടുവിന് ആകെ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മൂന്നധ്യായത്തില്‍ 1,250 വാക്കുകള്‍. നാലാം അധ്യായത്തില്‍ 278 ഐകപദികങ്ങള്‍ കാണാം. ഒരേ അര്‍ത്ഥമുള്ള പദങ്ങള്‍ക്കാണ് ഐകംപദികം  (Synonym) എന്നുപറയുന്നത്. അഞ്ചാം അധ്യായത്തില്‍ 151 ദേവതകളുടെ പട്ടിക കാണാം. യാസ്‌ക്കമുനിയുടെ വക പ്രസ്താവനയുമുണ്ട്.

ഒരുപക്ഷെ ആദ്യത്തെ ശബ്ദാഗമചിന്തകന്‍ യാസ്‌ക്കമുനിയാവണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ‘അധേനു’ ആണെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിച്ചു. അധേനു എന്നാല്‍ മച്ചിപ്പശു. ‘വാചം ധേനും ഉപാസീത’ എന്ന് മറ്റൊരു മന്ത്രം. അര്‍ത്ഥം: വാക്കുകളെ പശുക്കളെ എന്നപോലെ ഉപാസിക്കുക. ‘ഗമ്’ ധാതുവിനോട് ‘നി’ എന്ന ഉപസര്‍ഗം ചേര്‍ത്ത് ‘നിഘണ്ടു’ എന്ന പദം ഉണ്ടാവുന്നുവെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിക്കുന്നു. നിഘണ്ടു നിഗൂഢങ്ങളായ മന്ത്രാര്‍ത്ഥങ്ങളെ അറിയിക്കുന്നുവെന്ന് ദുര്‍ഗാചാര്യന്റെ പ്രസ്താവവുമുണ്ട്.

നിഘണ്ടു നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്‌കൃത സാഹിത്യത്തിലൊരു ഫലിതമുണ്ട്. വേദവുമായി ബന്ധപ്പെടുത്തിയാണ് യാസ്‌ക്കന്‍ ഈ തമാശ പറയുന്നത്. തത്വസാക്ഷാത്ക്കാരം നേടിയ ഋഷിമാര്‍ പ്രസ്തുത സാക്ഷാത്ക്കാരം നേടാത്ത സാധാരണക്കാരുടെ ഗുണത്തിനുവേണ്ടി നിര്‍മിച്ചതാണത്രെ നിഘണ്ടു.

നിഘണ്ടു ചിന്തയില്‍ അമരസിംഹനേയും അമരകോശത്തേയും അവഗണിക്കുന്നതും അകറ്റിനിര്‍ത്തുന്നതും പാപമാണ്. സംസ്‌കൃതഭാഷയിലെ ഏറ്റവും മികച്ച പ്രാമാണികമായ നിഘണ്ടു അമരകോശം തന്നെ. ‘നാമലിംഗാനുശാസന’മെന്നാണ് യഥാര്‍ത്ഥനാമം. അനുഷ്ടുപ്പുവൃത്തത്തില്‍ ഹൃദിസ്ഥമാക്കുന്നതിനു സൗകര്യമുള്ള 1,535 ശ്ലോകങ്ങളായിട്ടാണ് ഈ നിഘണ്ടുവിന്റെ നിര്‍മാണം. പതിനായിരത്തോളം വരുന്ന സംസ്‌കൃതശബ്ദങ്ങളെ 26 വര്‍ഗങ്ങളായി തിരിച്ച് മൂന്നു കാണ്ഡങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അമരകോശത്തിന്റെ സശ്രദ്ധമായ പഠനം സംസ്‌കൃതഭാഷയിലും വ്യാകരണത്തിലും സമഗ്രജ്ഞാനം നേടാനുപകരിക്കും.

അമരകോശത്തിന്റെ ആദ്യഭാഗം 1796-ല്‍ തമിഴ്‌ലിപിയില്‍ റോമിലാണ് അച്ചടിച്ചത്. സമ്പൂര്‍ണ്ണമായി അമരം സംസ്‌കൃതലിപിയില്‍ 1831-ല്‍ കല്‍ക്കത്തയില്‍നിന്നും അച്ചടിച്ചുപ്രസിദ്ധീകരിച്ചു. എച്ച്.ടി. കോണ്‍ബ്രൂക്കാണ് പ്രസാധകന്‍. ഫ്രഞ്ചുഭാഷയിലും അമരകോശം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags: hinduമന്ത്രങ്ങള്‍സംസ്‌കൃതംനിഘണ്ടു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.