Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിയാം പെന്‍ഷനെപ്പറ്റി: ആന്വിറ്റി ശ്രദ്ധയോടെ തെരഞ്ഞെടുക്കാം

ദീര്‍ഘകാലം സേവനത്തിലിരുന്നശേഷം പിരിഞ്ഞുപോകുമ്പോള്‍ ദേശീയപെന്‍ഷന്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഫണ്ട് വളരെ വലുതായിരിക്കുവാനും അതില്‍നിന്നും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൂടെ ലഭിക്കുന്ന പെന്‍ഷന്‍ തുടക്കത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനേക്കാള്‍ (ശമ്പളത്തിന്റെ പകുതി) കൂടുതല്‍ ആവാനുമിടയുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനും ഫാമിലിപെന്‍ഷനും പെന്‍ഷന്‍കാരന്റെയും ഭാര്യയുടെയും അഥവാ ഭര്‍ത്താവിന്റെയും മരണത്തോടെ അവസാനിക്കും. എന്നാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പെന്‍ഷന്‍ ആന്വിറ്റി നല്‍കുമ്പോള്‍ പെന്‍ഷന്‍കാരന്‍ ശ്രദ്ധാപൂര്‍വം തന്റെ ആന്വിറ്റി തെരെഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരനും ജീവിതപങ്കാളിക്കും ഒരേ പെന്‍ഷന്‍ ലഭിക്കുമെന്നു മാത്രമല്ല പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിച്ച ഫണ്ട് അവരുടെ കാലശേഷം അനന്തരാവകാശികള്‍ക്കു ലഭിക്കുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 05:00 am IST
in Article

വി.എന്‍.എസ്.പിള്ള

ദേശീയപെന്‍ഷന്‍പദ്ധതി ആയാലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പെന്‍ഷന്‍ആന്വിറ്റി ആയാലും പെന്‍ഷന്‍ കിട്ടിത്തുടങ്ങുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സേവനത്തില്‍ നിന്നും പിരിയുമ്പോള്‍ ജീവനക്കാരന്‍ ഒരു നിക്ഷേപവും നല്‍കാതെയാണ് സര്‍ക്കാറിന്റെ പെന്‍ഷന് അര്‍ഹനാകുന്നത്. ആന്വിറ്റിയാകട്ടെ പണം നല്‍കി വാങ്ങുന്ന പെന്‍ഷനത്രേ. നമ്മുടെ രാജ്യത്ത് പെന്‍ഷന്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ നിര്‍വചനത്തില്‍ വരുന്നതാകയാല്‍ പെന്‍ഷന്‍ നല്‍കാനുള്ള കടമ (ഗവണ്മെന്റ് ഒഴികെ) ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടേതാണ്. അതുകൊണ്ടാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്തിന് അറുപതുവയസാകുമ്പോള്‍ ഫണ്ടുപയോഗിച്ച് ഏതെങ്കിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ആന്വിറ്റി വാങ്ങണം എന്നു പറഞ്ഞിരിക്കുന്നത്.  

ദീര്‍ഘകാലം സേവനത്തിലിരുന്നശേഷം പിരിഞ്ഞുപോകുമ്പോള്‍ ദേശീയപെന്‍ഷന്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഫണ്ട് വളരെ വലുതായിരിക്കുവാനും അതില്‍നിന്നും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൂടെ ലഭിക്കുന്ന പെന്‍ഷന്‍ തുടക്കത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനേക്കാള്‍ (ശമ്പളത്തിന്റെ പകുതി) കൂടുതല്‍ ആവാനുമിടയുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനും ഫാമിലിപെന്‍ഷനും പെന്‍ഷന്‍കാരന്റെയും ഭാര്യയുടെയും അഥവാ ഭര്‍ത്താവിന്റെയും മരണത്തോടെ അവസാനിക്കും. എന്നാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പെന്‍ഷന്‍ ആന്വിറ്റി നല്‍കുമ്പോള്‍ പെന്‍ഷന്‍കാരന്‍ ശ്രദ്ധാപൂര്‍വം തന്റെ ആന്വിറ്റി തെരെഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരനും ജീവിതപങ്കാളിക്കും ഒരേ പെന്‍ഷന്‍ ലഭിക്കുമെന്നു മാത്രമല്ല പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിച്ച ഫണ്ട് അവരുടെ കാലശേഷം അനന്തരാവകാശികള്‍ക്കു ലഭിക്കുകയും ചെയ്യും. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്നും ആന്വിറ്റി പോളിസികളിലൂടെയും മണിപര്‍ച്ചേസ് ഗ്രൂപ്പ് പെന്‍ഷന്‍ സ്‌കീമിലൂടെയും ഒറ്റത്തവണയായി പണമടച്ചും ആന്വിറ്റി വാങ്ങുമ്പോള്‍ ഏതുതരം ആന്വിറ്റിയാണ് തെരെഞ്ഞെടുക്കുന്നത് എന്നത് വളരെ സുപ്രധാനമാണ്. ഉദാഹരണത്തിനായി പെന്‍ഷന്‍കാരന് ലഭ്യമായ ഏതാനും ആന്വിറ്റി ഓപ്ഷനുകള്‍ കാണാം.

ആന്വിറ്റി ഓപ്ഷനുകള്‍

ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം. അറുപതു വയസ്സില്‍ സേവനത്തില്‍ നിന്നും വിരമിച്ച ഒരാള്‍ ഇരുപതു വര്‍ഷത്തേക്കുള്ള ആന്വിറ്റിയില്‍ തന്റെ പെന്‍ഷന്‍ഫണ്ട് നിക്ഷേപിച്ചുവെന്നിരിക്കട്ടെ ലൈഫ് ആന്വിറ്റി അഥവാ ആജീവനാന്ത ആന്വിറ്റി:  ഇതില്‍ ആന്വിറ്റി ഗഡുക്കളിലുള്ള തുക താരതമ്യേന കൂടുതലാണ്. ഓരോ ഗഡുവിലും മുതലിന്റേയും പലിശയുടേയും അംശം അടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍കാരന്റെ മരണത്തോടെ എല്ലാ ഇടപാടും അവസാനിക്കുന്നു. മറ്റാര്‍ക്കും മുതലോ പലിശയോ ആന്വിറ്റിയോ ലഭിക്കുന്നില്ല. ആശ്രിതരായി ആരുമില്ലാതെയിരിക്കുന്ന ഒരാള്‍ക്കുമാത്രം പറ്റിയതാണ് ലൈഫ് ആന്വിറ്റി.

ആന്വിറ്റി സേര്‍ട്ടന്‍

സുനിശ്ചിതമായ കാലത്തേക്ക് ഗാരണ്ടിയോടെയുള്ള ആന്വിറ്റിയാണിത്.  ഈ ഗാരണ്ടി അഞ്ചോ പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷത്തക്കു ലഭ്യമാണ്. ഈ 20 വര്‍ഷത്തെ ഓപ്ഷന്‍ സ്വീകരിച്ചയാള്‍ മുപ്പത്തിയൊന്‍പതു വര്‍ഷം ജീവിച്ചിരിക്കുന്നു എങ്കില്‍ ഈ 39 വര്‍ഷവും അയാള്‍ക്ക് ലൈഫ്ഇന്‍ഷൂറന്‍സ് കമ്പനിയില്‍നിന്നും പെന്‍ഷന്‍ആന്വിറ്റി ലഭിച്ചുകൊണ്ടേയിരിക്കും. അയാളുടെ മരണത്തോടെ ആന്വിറ്റി നിലയ്‌ക്കുകയും ചെയ്യും. നിക്ഷേപം ആര്‍ക്കും ലഭിക്കുന്നില്ല. പെന്‍ഷന്‍ആന്വിറ്റി തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍വാങ്ങുന്നയാള്‍ മരണപ്പെട്ടു എന്നിരിക്കട്ടെ. ഗാരണ്ടി നിലനില്‍ക്കുന്ന ശേഷിച്ച പതിനേഴു വര്‍ഷത്തേക്ക് പെന്‍ഷന്‍കാരന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള അയാളുടെ അനന്തരാവകാശിക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍നിന്നും ആന്വിറ്റി ലഭിക്കുന്നതാണ്. ഗാരണ്ടി കാലാവധിക്കുശേഷം നിക്ഷേപം മടക്കികിട്ടുന്നില്ല. കാരണം ഓരോ ആന്വിറ്റി ഗഡുവിലുംകൂടി നിക്ഷേപം മടക്കിത്തന്നുകൊണ്ടാണിരിക്കുന്നത്.

ഉയരുന്ന ആന്വിറ്റി

സാധാരണയായി ആന്വിറ്റി ഗഡുക്കള്‍ തുകയില്‍ മാറ്റമില്ലാതെയാണ് തുടരുന്നത്. ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കുവാനാണ് ആന്വിറ്റിയില്‍ വാര്‍ഷികവര്‍ദ്ധന (ഉദാഹരണം 3ശതമാനം. ഇതിനൊരു പരമാവധി പരിധിയുമുണ്ട്) നല്‍കുന്ന രീതി. ജീവിതപങ്കാളിക്കുകൂടി ആന്വിറ്റി ഉറപ്പുവരുത്താവുന്ന ജോയ്ന്റ് ലൈഫ് ഓപ്ഷനുകളും നിലവിലുണ്ട്. ഇതില്‍ രണ്ടാമത്തെയാള്‍ക്ക് (ജീവിതപങ്കാളിക്ക്) 50 ശതമാനം പെന്‍ഷനും അതേ പെന്‍ഷനും നല്‍കുവാനുതകുന്ന ഓപ്ഷനുകളും നിലവിലുണ്ട്.

മൂലധനം മടക്കിനല്‍കുന്ന ആന്വിറ്റി  

പെന്‍ഷന്‍ വാങ്ങുന്നയാള്‍ ജീവിച്ചിരിക്കുമ്പോള്‍ (എത്ര കാലമാണെങ്കിലും) ആന്വിറ്റി നല്‍കുക, അതിനുശേഷം നിക്ഷേപത്തുക നാമനിര്‍ദ്ദശം ചെയ്യപ്പെട്ടിരിക്കുന്ന അനന്തരാവകാശിക്കു നല്‍കുക ഇതാണുരീതി. ആന്വിറ്റി ഈ ഓപ്ഷന്‍പ്രകാരം എടുക്കുമ്പോള്‍ നിക്ഷേപം ആര്‍ക്കാണ് മടക്കിനല്‍കേണ്ടത് എന്നു കാണിക്കുന്ന നോമിനേഷന്‍ നിര്‍ബന്ധമായും ചെയ്യണ്ടതാണ്. കേന്ദ്രസംസ്ഥാന സേവനത്തില്‍ നിന്നും വിരമിച്ച ജീവനക്കാരന്റെയും ജീവിതപങ്കാളിയുടേയും കാലശേഷം ഒരുരൂപപോലും അനന്തരാവകാശിക്കു ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാകട്ടെ നിക്ഷേപം മടക്കിക്കൊടുക്കുകവഴി ഒരു വലിയ സാമൂഹ്യസേവനമാണ് നിര്‍വഹിക്കുന്നത്.  

ആന്വിറ്റി തുടങ്ങുന്ന പ്രായം കൂടുന്നതിനനുസരിച്ച് ഗഡുക്കളിലെ തുക കൂടുന്നു. ഒരേ നിക്ഷേപത്തിന് അമ്പതുവയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയേക്കാള്‍ കൂടുതല്‍ തുക അറുപതുവയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയില്‍ ലഭിക്കും. ഇതേപോലെ അറുപത്തൊന്നു വയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയില്‍ ഇതിലും കൂടുതലായിരിക്കും ഓരോ ഗഡുവിലും ലഭിക്കുന്ന തുക. ആന്വിറ്റി ഗഡുക്കള്‍ മാസംപ്രതി വാങ്ങണമെന്നില്ല. ത്രൈമാസികമായോ, അര്‍ദ്ധവാര്‍ഷികമായോ, വാര്‍ഷികമായോ വാങ്ങാവുന്നതാണ്. ആന്വിറ്റി ഗഡുക്കളുടെ ആവൃത്തി കുറയുന്തോറും ഗഡുവിലെ തുകയും കൂടുന്നു. ആന്വിറ്റിപദ്ധതിയിലേക്ക് എന്ന് പണം നിക്ഷേപിച്ചാലും ആന്വിറ്റി പെന്‍ഷന്‍കാരനില്‍(ആന്വിറ്റന്റ്) നിക്ഷിപ്തമാകുന്ന തീയതിയില്‍ നിലവിലുള്ള നിരക്കുകളനുസരിച്ചാകും ആന്വിറ്റി ഗഡുക്കള്‍ കണക്കാക്കുന്നത്. ആന്വിറ്റിയില്‍ ഗാരണ്ടികള്‍ കൂടുന്തോറും ഗഡുക്കളിലെ തുക കുറഞ്ഞുവരുന്നു. നിശ്ചിത കാലവിളംബത്തോടെ ലഭിക്കുന്ന ആന്വിറ്റിയില്‍ അതിന്റെയൊരു ഭാഗം കമ്മ്യൂട്ട് ചെയ്യുവാനും സൗകര്യമുണ്ട്.

(അവസാനിച്ചു)                                            

(ലേഖകന്‍ ‘പെന്‍ഷന്‍&ആന്വിറ്റി’ യുടെ(ഭാഷാഇന്‍സ്റ്റിട്യൂട്ട്) ഗ്രന്ഥകര്‍ത്താവാണ്)

Tags: keralaപെന്‍ഷന്‍സര്‍ക്കാര്‍പെന്‍ഷന്‍കാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.