Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിജയക്കൊടി നാട്ടിയ വിദേശപര്യടനം

മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നല്‍കുന്ന സുദൃഢമായ നേതൃത്വവും അമേരിക്കയ്‌ക്ക് ബോധ്യപ്പെടുത്താനായി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഏറ്റവും അടുത്തതും അതി പ്രാധാന്യമേറിയതുമായ സുഹൃത്താകാന്‍ പറ്റിയ ഏക ഏഷ്യന്‍ രാജ്യമെന്ന തിരിച്ചറിവ് നല്‍കാനും ഇന്ത്യയ്‌ക്കായി. കൊവിഡിന് ശേഷമുള്ള ലോകക്രമം രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ ആഗോള നന്മയ്‌ക്കും ലോകസമാധാനത്തിനും സ്ഥിരതയ്‌ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 05:00 am IST
in Editorial

അമേരിക്കന്‍പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയിരിക്കുകയാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഈജിപ്ത്യന്‍ പ്രസിഡന്റ് പങ്കെടുത്തുതോടെയാണ് ഇന്ത്യയുമായുള്ള സൗഹൃദം ഊഷ്മളമായത്. ഈജിപ്തിലേക്ക് തിരിക്കും മുമ്പ് അമേരിക്കയിലെ സന്ദര്‍ശനവും പങ്കെടുത്ത പരിപാടികളും നടത്തിയ ചര്‍ച്ചകളുമാണ് ഏറെ പ്രസക്തവും പ്രാധാന്യമേറിയതുമാക്കിയത്. അമേരിക്കയില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായി തനിക്കു ലഭിച്ച സ്വീകരണം പങ്കുവച്ച് പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മഹത്വമാണിതെന്ന് ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന കരാറുകളും ബഹിരാകാശം മുതല്‍ നയതന്ത്രതലം വരെയുള്ള മേഖലകളില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചകളുമാണുണ്ടായത്.  

ബഹിരാകാശ മേഖലയിലും സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലും ടെലി കമ്യൂണിക്കേഷന്‍ രംഗത്തും ഇരുരാജ്യങ്ങളും ആഴത്തില്‍ സഹകരിക്കാന്‍ ധാരണയായി. ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍. വാഷിങ്ടണിലെ തുറമുഖ നഗരമായ സീറ്റിലില്‍ പുതിയ നയതന്ത്ര ഓഫീസുമായി ഇന്ത്യ. സാര്‍ഥകവും ഫലവത്തുമായ കൂടിക്കാഴ്ചയാണുണ്ടായതെന്നതാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.

രണ്ടു രാജ്യങ്ങളിലും കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ വരുന്നത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. എച്ച് വണ്‍ ബി വണ്‍ വിസകള്‍ അമേരിക്കയില്‍ തന്നെ പുതുക്കാവുന്ന പുതിയ ക്രമീകരണം ഉടന്‍ നിലവില്‍ വരും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം 1.25 ലക്ഷം വിസകളാണ് നല്‍കിയത്. വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

ബഹിരാകാശ മേഖലയില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ മിഷന്‍ 2024മായി സഹകരിക്കാന്‍ നാസയും ഐഎസ്ആര്‍ഒയും തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ യുഎസ് കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജി തീരുമാനിച്ചു. 60,000 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് സെമി കണ്ടക്ടര്‍ പരിശീലനം നല്‍കാന്‍ മറ്റൊരു യുഎസ് കമ്പനിയും ധാരണയായി. ഓപ്പണ്‍ റൂട്ടിംസ് സിസ്റ്റം അടക്കം 5 ജി സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. ഇന്ത്യയുടെ 5ജി, 6ജി, യുഎസിന്റെ നെക്സ്റ്റ് ജി അലയന്‍സ് എന്നിവ ചേര്‍ന്ന് പൊതു, സ്വകാര്യ സഹകരണ ഫോറമാകും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് യുഎസ് സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളും ആഗോള ശൃംഖല നിര്‍മിച്ച് യോജിച്ചു പ്രവര്‍ത്തിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ദൗത്യസംഘം രൂപീകരിക്കും. ഗവേഷണം, കൃഷി, ഊര്‍ജ്ജം, ആരോഗ്യം, നിര്‍മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണമുണ്ടാകും. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്‌സ് എയ്‌റോസ്‌പേസുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് പുതിയ യുദ്ധവിമാന എന്‍ജിന്‍ നിര്‍മാണ കരാര്‍ ഒപ്പുവച്ചു എന്നതാണ് ഇതിലെല്ലാം പ്രധാന്യമേറിയത്. മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നല്‍കുന്ന സുദൃഢമായ നേതൃത്വവും അമേരിക്കയ്‌ക്ക് ബോധ്യപ്പെടുത്താനായി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഏറ്റവും അടുത്തതും അതി പ്രാധാന്യമേറിയതുമായ സുഹൃത്താകാന്‍ പറ്റിയ ഏക ഏഷ്യന്‍ രാജ്യമെന്ന തിരിച്ചറിവ് നല്‍കാനും ഇന്ത്യയ്‌ക്കായി. കൊവിഡിന് ശേഷമുള്ള ലോകക്രമം രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ ആഗോള നന്മയ്‌ക്കും ലോകസമാധാനത്തിനും സ്ഥിരതയ്‌ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പിന്നീട് ആറു തവണ പച്ച പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഇത്തവണത്തെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമുള്ളത് മോദിയുടേത് ‘സ്‌റ്റേറ്റ് വിസിറ്റ്’ ആയിരുന്നു എന്നതാണ്. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാഷ്‌ട്രത്തലവന്മാരെ പ്രത്യേകം ക്ഷണിക്കുന്നതാണത്. അത് അത്യപൂര്‍വ്വമായി ലഭിക്കുന്ന അവസരമാണ്. അതുപോലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ ബഹുമതിയും മോദിക്കുണ്ടായി. എല്ലായിടത്തും ‘മോദി ടച്ച്’ തെളിയിച്ച യാത്ര എന്തുകൊണ്ടും പ്രധാന്യമേറിയതാണ്.

Tags: narendramodiamericaവിദേശംEgyptjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

US

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.