Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ പണം നല്കുന്നില്ല, വിരുപ്പാക്കാ മില്ലിന് മരണമണി; അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതിനാൽ മൂന്നു മാസമായി ലേ ഓഫിൽ, തൊഴിലാളികൾ പട്ടിണിയിൽ

അസംസ്‌കൃത വസ്തു വാങ്ങിയതില്‍ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ കടം കിട്ടുന്നില്ല. പ്രൊവിന്‍ഡന്റ് ഫണ്ടില്‍ 2013 മുതല്‍ കുടിശ്ശികയുണ്ട്. അതിലേക്ക് അഞ്ചുവര്‍ഷത്തിനുള്ളല്‍ 95.88 ലക്ഷം രൂപ അടച്ചു. ആറ് കോടി രൂപ ബാക്കിയാണ്.

Janmabhumi Online by Janmabhumi Online
Jun 25, 2023, 11:40 am IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: വിരുപ്പാക്കയിലെ തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ സര്‍ക്കാരില്‍ നിന്നും അടിയന്തരമായി സാമ്പത്തിക സഹായം വന്നില്ലെങ്കില്‍ അടച്ചു പൂട്ടേണ്ട  സ്ഥിതിയിലാണെന്ന് ചെയര്‍മാന്‍ കെ.വി.സദാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.   ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ സ്ഥാപനം കാലങ്ങളായുള്ള സാമ്പത്തിക ബാധ്യതകളില്‍ നട്ടം തിരിയുകയായിരുന്നു.  

ബാധ്യതകള്‍ കൂടികൂടി ഒരു ദിവസം പോലും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി. അഞ്ചുവര്‍ഷത്തിനിടെ 4.65 കോടി രൂപയോളം ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. പ്രോവിഡന്റ് ഫണ്ട്, വൈദ്യുതി ചിലവ് ഇനങ്ങളില്‍ മില്‍ വിനിയോഗിച്ചു. എന്നിട്ടും 2009 മുതലുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയാണ്. വിരമിച്ച ജീവനക്കാരില്‍ മരിച്ചവരുടെ ഗ്രാറ്റുവിറ്റി മാത്രമാണ് കൊടുത്തത്. കഴിഞ്ഞ വര്‍ഷം അരകോടി രൂപയോളം ഇ.എസ്.ഐ. കുടിശ്ശിക അടച്ചു. വൈദ്യുതി ബോര്‍ഡ് ബില്‍ അടക്കേണ്ട കാര്യത്തില്‍ കര്‍ക്കശ നിലപാടിലായതുകൊണ്ട് മൂന്ന് മാസമായി വൈദ്യുതി ബില്‍ മുടക്കുന്നില്ല. അതേ സമയം 2010 മുതലുള്ള വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുണ്ട്.  

അസംസ്‌കൃത വസ്തു വാങ്ങിയതില്‍ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ കടം കിട്ടുന്നില്ല.  പ്രൊവിന്‍ഡന്റ് ഫണ്ടില്‍ 2013 മുതല്‍ കുടിശ്ശികയുണ്ട്. അതിലേക്ക് അഞ്ചുവര്‍ഷത്തിനുള്ളല്‍ 95.88 ലക്ഷം രൂപ അടച്ചു. ആറ് കോടി രൂപ ബാക്കിയാണ്. വിരമിച്ചവരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശിക മൂലം അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ഗ്രാറ്റുവിറ്റി കിട്ടാനുള്ളവര്‍ കൂട്ടായി ഹൈക്കോടതിയെ സമീപിക്കുകയും ആറ് മാസത്തിനുള്ളില്‍ കൊടുക്കാന്‍ ഉത്തരവ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വരെ അത് പാലിച്ചു. എന്നാല്‍ പിന്നീട് സാധിച്ചില്ല. കോടതിയലക്ഷ്യത്തിന് മാനേജിംഗ് ഡയറക്ടര്‍ വിചാരണ നേരിടുകയാണ്.  

പകുതി ദിവസം ലേ ഓഫാണ്. സ്പിന്നിംഗ് മില്‍ മേഖല ദേശീയ അടിസ്ഥാനത്തില്‍ തന്നെ കഴിഞ്ഞ ആറ് മാസം പ്രതിസന്ധി നേരിടേണ്ടിവന്നത്  സ്ഥിതി വഷളാക്കി. തൊഴിലാളികളുടെ ദയാനീയാവസ്ഥ കണ്ട് വ്യക്തിപരമായി 99.5 ലക്ഷം രൂപ വായ്പയെടുത്ത് മില്ലിന് നല്‍കി പരുത്തി വാങ്ങി പ്രവര്‍ത്തനം നടത്തി. അതില്‍ നിന്ന് 1,40,3688 രൂപ മാത്രമാണ് കിട്ടിയത്. സാമ്പത്തിക ബാധ്യത കാരണം ബാങ്കുകള്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ല. അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാതെ മൂന്നുമാസമായി ലേ ഓഫിലാണ്. സ്ഥിതി എന്നുമാറുമെന്ന് ധാരണയില്ല. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കുടിശ്ശികയാണ്. അടക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ മില്ലിന് കിട്ടാനുള്ള പണം അതിനായി ഉപയോഗിക്കേണ്ടിവരും. 

200ലധികം തൊഴിലാളികളുള്ള സ്ഥാപനം ആധുനികവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ച നിലയിലാണ്. അതിന്റെ ഭാഗമായി കരാറുകാര്‍ക്ക് നല്‍കേണ്ട പണവും കൊടുത്തിട്ടില്ല. മാനേജിംഗ് ഡയറക്ടര്‍ അധിക ചുമതല വഹിക്കുന്ന ആളായതുകൊണ്ട് എന്നും വരാറില്ല. വരുന്ന ദിവസം ഗ്രാറ്റുവിറ്റി കിട്ടാനുള്ളവരും അസംസ്‌കൃത വസ്തു കടം നല്‍കിയവരും കരാറുകാരും അദ്ദേഹത്തെ വളഞ്ഞുവെക്കുകയാണ്. ചെയര്‍മാനേയും ഒഴിവാക്കുന്നില്ല. ഫിനാന്‍സ് മാനേജര്‍ക്കും വെല്‍ഫെയര്‍ ഓഫീസര്‍ക്കും ജോലി ചെയ്യാനുള്ള സാഹചര്യം കിട്ടുന്നില്ല. ഏതാണ്ട് എല്ലാ ദിവസവും പി.എഫ്. , ഇ.എസ്.ഐ. ഓഫീസുകളിലും ഗ്രാറ്റുവിറ്റി കേസില്‍ വില്ലേജ്, താലൂക്ക്, ഡി.എല്‍.ഒ. ഓഫീസുകളിലും ഹൈക്കോടതിയിലും ഹാജരാകലാണ് പ്രധാന പണി . തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിഷേധങ്ങളിലാണ്. അതൊരു സാമൂഹ്യ വിഷയമായി വളര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു ഓട്ടോകോണര്‍ മെഷീന്‍ വാങ്ങാന്‍ 250ലക്ഷം രൂപ വകയിരുത്തി. കിട്ടയതാകട്ടെ 120ലക്ഷം രൂപ. ആധുനികവല്‍ക്കരണത്തിന് ശേഷം പോളിസ്റ്റര്‍കോട്ടണ്‍ ഉല്‍പ്പാദനം നിര്‍ത്തി, കോട്ടണ്‍ നൂല് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമമായി. സര്‍ക്കാര്‍ തരാനുള്ള 110 ലക്ഷം രൂപ കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രതികരണമില്ല.  

ധനകാര്യ വകുപ്പില്‍ ഫയല്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി രൂപ പ്രവര്‍ത്തന മൂലധനം അനുവദിച്ചുവെങ്കിലും 50ലക്ഷം രൂപയാണ് കയ്യില്‍ കിട്ടിയത്. കോമ്പര്‍ മെഷീന്‍ വാങ്ങാന്‍ 106 ലക്ഷം രൂപ വകയിരുത്തിയത് പ്രവര്‍ത്തനമൂലധനമാക്കി മാറ്റിനല്‍കാനുള്ള അപേക്ഷയും ധനകാര്യവകുപ്പില്‍ തടഞ്ഞുവെച്ചിരിക്കയാണ്.

Tags: സര്‍ക്കാര്‍Viruppakka Millspinning mill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies