Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

അജയ് എന്ന ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തില്‍ ഏഴ് മക്കളില്‍ ഒരാളായി ജനിച്ച്, ഒന്നര മുറിയുള്ള ചെറിയ വീട്ടില്‍ വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ പുതിയ തലമുറയ്‌ക്ക് ഗ്രാഫിക്ക് നോവലിന്റെ രൂപത്തില്‍ എത്തുന്നു.

Janmabhumi Online by Janmabhumi Online
Jun 8, 2023, 06:52 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: അജയ് എന്ന ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തില്‍ ഏഴ് മക്കളില്‍ ഒരാളായി ജനിച്ച്, ഒന്നര മുറിയുള്ള ചെറിയ വീട്ടില്‍ വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ പുതിയ തലമുറയ്‌ക്ക് ഗ്രാഫിക്ക് നോവലിന്റെ രൂപത്തില്‍ എത്തുന്നു. ശന്തനു ഗുപ്ത എന്ന യുവ എഴുത്തുകാരനാണ് ഈ ഗ്രാഫിക് നോവലിന് പിന്നില്‍. കുട്ടികള്‍ക്ക് പ്രചോദനമേകാനാണ് യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലില്‍ ആവിഷ്കരിക്കുന്നതെന്ന് ശന്തനു ഗുപ്ത പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഈ ജീവിത കഥ അജയില്‍ നിന്നും യോഗി ആദിത്യനാഥിലേക്ക്  (Ajay to Yogi Adityanath) എന്ന ഗ്രാഫിക് നോവലായി യോഗിയുടെ 51ാം ജന്മദിനത്തില്‍ പ്രസിദ്ധീകരിച്ചത്.  

അജയ് സിങ്ങ് ബിഷ്ഠ് എന്ന ഉത്തരാഖണ്ഡിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി എങ്ങിനെയാണ് യോഗി ആദിത്യനാഥ് എന്ന കരുത്തനായ മുഖ്യമന്ത്രിയായത് എന്ന കഥയാണ് ഈ ‘അജയ് ടു യോഗി ആദിത്യനാഥ്’ പറയുന്നത്. ഏഴ് മക്കളുള്ള സാധാരണ കുടുംബത്തിലെ ധീരനായ ആണ്‍കുട്ടി. അച്ഛന്‍ ജൂനിയര്‍ ഫോറസ്റ്റ് ഓഫീസറായിരുന്നു. അമ്മ സാവിത്രി ദേവി എന്ന പ്രാരാബ്ധങ്ങളുള്ള വീട്ടമ്മ. വളര്‍ന്നു കൊണ്ടിരിയ്‌ക്കേ വീട്ടിലെ പശുക്കളെ വളര്‍ത്തുന്നതിലും സ്വാതന്ത്ര്യ സമരസേനാനികളുടെ കഥകള്‍ കേള്‍ക്കുന്നതിലും സ്കൂളിലെ പ്രസംഗമത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും എല്ലാം അജയിന് ഇഷ്ടമായിരുന്നു.  

പഞ്ചൂര്‍ എന്ന കുഗ്രാമത്തിലെ ഒന്നരമുറിയുള്ള ഒരു ചെറിയ വീട്ടിലാണ് അജയ് വളര്‍ന്നത്. ഈ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള അജയിന്റെ വളര്‍ച്ച അവിശ്വസനീയമാണ്. പിന്നീട് അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു പ്രധാന ക്ഷേത്രമായ ഗോരഖ്നാഥ് മഠത്തിന്റെ മുഖ്യപുരോഹിതന്‍(മഹന്ത്) ആയി അവരോധിക്കപ്പെട്ടു. ഈ പദവി  പിന്നീട് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയിലേക്ക് വളരാന്‍ ചവിട്ടുപടിയായി. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ഒരു തവണയല്ല, തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായി.  

ക്ഷമ, നിശ്ചയദാര്‍‍ഡ്യം, കഠിനാധ്വാനം എന്നീ ഗുണങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ്  ജീവിതവിജയത്തിലേക്ക് നടന്നുകയറിയത്. . അതുകൊണ്ട് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഈ കഥ വളരുന്നതിനുള്ള പ്രചോദനമാകും.  

യോഗിയുടെ അച്ഛന്‍ ആനന്ദ് സിങ്ങ് ബിഷ്ഠ്, അമ്മ സാവിത്രി ദേവി, പഞ്ചൂര്‍ ഗ്രാമത്തിലെ കൂട്ടുകാര്‍, കോട്ദ്വാര്‍, ഋഷികേശ് കോളെജുകളിലെ കൂട്ടുകാരും അധ്യാപകരും എന്നിവരുടെ ഓര്‍മ്മകള്‍ ശേഖരിച്ചാണ് ഈ പുസ്തകമാക്കിയത്.  

“സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്ന ഈ യാത്ര കാലാനുസൃതമായി വിവരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. വിജയം നേടുന്നതിനും വലിയ സ്വപ്നം കാണുന്നതിനും യോഗിയെപ്പോലെ മുഖ്യമന്ത്രി പോലും ആകുന്നതിനും കുട്ടികളെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഈ പുസ്തകത്തില്‍ യോഗി ആദിത്യനാഥിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്നത്” – പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദ് പറഞ്ഞു.  

തന്റെ വ്യക്തിത്വത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും അനന്യമായ സ്ഥാനം നേടിയ വ്യക്തിയാണ് യോഗിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജോയിന്‍റ് ഡയറക്ടറായ രാജേശ്വര്‍ സിങ്ങ് പറയുന്നു. “കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും നല്‍കുന്നതിലും നല്ല ഭരണ നയങ്ങള്‍ നടപ്പാക്കുന്നതിലും അദ്ദേഹം യുവാക്കളുടെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തു”-യോഗിയെക്കുറിച്ച് രാജേശ്വര്‍ സിങ്ങ് പറഞ്ഞു. പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജേശ്വര്‍ സിങ്ങ്.  

ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 51 സ്കൂളുകളിലെ 5000 വിദ്യാര്‍ത്ഥികള്‍ ഗ്രാഫിക് നോവലിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പുസ്തകം വിവിധ പ്രദേശങ്ങളില്‍ ഇത്രയ്‌ക്കധികം പങ്കാളിത്തത്തോടെ പുറത്തിറക്കുന്നത് ഏഷ്യയിലെ തന്നെ റെക്കോ‍ഡാണ്. അതുകൊണ്ട് ഈ ചടങ്ങ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു.  

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upകഥനോവല്‍യുപി മുഖ്യമന്ത്രിഗോരഖ്‌നാഥ് ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

India

പാളത്തിൽ തടി കഷണങ്ങൾ : രാജധാനി എക്സ്പ്രസ് അടക്കം രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമം

India

യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശം : യുപി -നേപ്പാൾ അതിർത്തിയിൽ പൊളിച്ചത് 225 മദ്രസകൾ , 30 മസ്ജിദുകൾ , 25 മസാറുകൾ

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

India

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies