Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനവും സവര്‍ക്കര്‍ ജന്മവാര്‍ഷികവും അസ്വസ്ഥമാക്കുന്നത് ആരെ

21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായ വിനായക ദാമോദര വീര സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തിലാണ് പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ രാജ്യത്തെന്തു നല്ലതു നടന്നാലും അസ്വസ്ഥമാകുന്ന പതിവ് കോണ്‍ഗ്രസ് ഇത്തവണയും തെറ്റിച്ചില്ല. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തെ രാഷ്‌ട്രീയ വിവാദമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാര്‍ലമെന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്നാണ് അവരുടെ ഒരാവശ്യം. രാഷ്‌ട്രപതിയെക്കൊണ്ട് ചടങ്ങ് നിര്‍വഹിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രി അല്ല പ്രസിഡന്റ് വേണം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി വിവാദം ആരംഭിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെ തന്നെ എതിര്‍ത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇപ്പോഴാവട്ടെ, പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ബിജെപിക്ക് രാഷ്‌ട്രീയ മൈലേജിന് വേണ്ടിയാണ് ഉദ്ഘാടനമെന്ന് ആരോപിക്കുകയും ചെയ്യുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 23, 2023, 05:00 am IST
inMain Article

നൂറ്റമ്പത് വര്‍ഷം മുന്നില്‍ കണ്ട് നിര്‍മ്മിച്ചതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പാര്‍ലമെന്റ് മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ആധുനികമായ എല്ലാ സംവിധാനങ്ങളുമായി പാര്‍ലമെന്റിന് പുതിയ മന്ദിരം ഉയരുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെ മികവിന്റെ മറ്റൊരുദാഹരണം കൂടിയായി ഇതു മാറുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷം എല്ലാ ആഴ്ചയും ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡുമായി പ്രധാനമന്ത്രി നേരിട്ട് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. സ്വതന്ത്ര ഇന്ത്യയിലെ തന്ത്രപ്രധാന നിര്‍മ്മാണ പദ്ധതി തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഓരോ ഘട്ടത്തിലും, ഓരോ ചെറിയ കാര്യങ്ങളിലും പ്രധാനമന്ത്രി നേരിട്ട് പരിശോധനകള്‍ നടത്തി. ഒടുവില്‍ 30 മാസം കൊണ്ട് പണി പൂര്‍ത്തിയായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ഉയരുമ്പോള്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാം.

കൊല്‍ക്കത്തയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ 1921ല്‍ നിര്‍മ്മാണം ആരംഭിച്ച് അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് നിലവിലെ പാര്‍ലമെന്റ്. 1927 ജനുവരി 18നായിരുന്നു അന്ന് കൗണ്‍സില്‍ ഹൗസ് എന്നറിയപ്പെട്ടിരുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഒരു നൂറ്റാണ്ട് അടുക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം  മുന്‍നിര്‍ത്തി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടതും രണ്ടാം യുപിഎ ഭരണകാലത്ത് സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷയായ സമിതിയാണ്. എന്നാല്‍ തുടര്‍ച്ചയായ അഴിമതികളില്‍ പെട്ട് പ്രതിസന്ധിയിലായ രണ്ടാം യുപിഎ സര്‍ക്കാരിന് ഒരിക്കലും പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണമെന്ന ആശയവുമായി മുന്നോട്ട് പോകാനായില്ല. രണ്ടാം മോദി സര്‍ക്കാരാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയെന്ന് തന്നെ നമുക്കിതിനെ വിശേഷിപ്പിക്കാം.

പുതിയ മന്ദിരത്തില്‍ ലോക്‌സഭാ ഹാളില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാവും. രാജ്യസഭാ ചേംബറില്‍ 384 അംഗങ്ങള്‍ക്കും പങ്കെടുക്കാം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ 1,280 അംഗങ്ങള്‍ക്ക് ലോക്‌സഭാ ചേംബറില്‍ ഇരിക്കാനുമാകും. നിലവിലെ പാര്‍ലമെന്റിന്റെ ശേഷിയേക്കാള്‍ 150 ശതമാനം അധികമാണിത്. 64,500 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് നാലു നിലകളിലായി പുതിയ കെട്ടിടം. പഴയ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,500 ചതുരശ്ര മീറ്റര്‍ അധികം പ്രദേശത്താണ് ത്രികോണാകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ആകെ ചെലവ് 970 കോടി രൂപ. പഴയ പാര്‍ലമെന്റ് മന്ദിരത്തെ സന്ദര്‍ശക മ്യൂസിയമെന്ന നിലയിലേക്ക് പരിഷ്‌ക്കരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായ വിനായക ദാമോദര വീര സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തിലാണ് പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ രാജ്യത്തെന്തു നല്ലതു നടന്നാലും അസ്വസ്ഥമാകുന്ന പതിവ് കോണ്‍ഗ്രസ് ഇത്തവണയും തെറ്റിച്ചില്ല. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തെ രാഷ്‌ട്രീയ വിവാദമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാര്‍ലമെന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്നാണ് അവരുടെ ഒരാവശ്യം. രാഷ്‌ട്രപതിയെക്കൊണ്ട് ചടങ്ങ് നിര്‍വഹിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രി അല്ല പ്രസിഡന്റ് വേണം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി വിവാദം ആരംഭിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെ തന്നെ എതിര്‍ത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇപ്പോഴാവട്ടെ, പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ബിജെപിക്ക് രാഷ്‌ട്രീയ മൈലേജിന് വേണ്ടിയാണ് ഉദ്ഘാടനമെന്ന് ആരോപിക്കുകയും ചെയ്യുന്നു. എന്തു ചെയ്താലും കുറ്റം കണ്ടെത്തുക എന്ന ഏക പണിയാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസ് ഈ രാജ്യത്ത് ചെയ്യുന്നത്.

മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രോജക്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ആക്ഷേപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു മാത്രമല്ല കോണ്‍ഗ്രസിന്റെ പ്രശ്‌നം. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ വേളയില്‍, സവര്‍ക്കര്‍ ജയന്തി ദിനത്തിലാണ് ഉദ്ഘാടനം എന്നതും കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നു. അടുത്തിടെ ഉണ്ടായ സവര്‍ക്കര്‍ വിവാദങ്ങളില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്, കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടും ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി സവര്‍ക്കര്‍ അധിക്ഷേപം ആരംഭിക്കുകയാണെന്ന് വ്യക്തം. വരും ദിവസങ്ങളില്‍ മോദി-സവര്‍ക്കര്‍ അധിക്ഷേപം ശക്തിപ്പെടുക തന്നെ ചെയ്യുമെന്നുറപ്പാണ്.  

എന്നാല്‍ ഉറച്ച തീരുമാനങ്ങളും നിലപാടുകളുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിഷേധാത്മക നിലപാടുകളെ ഏതു വിധേന കൈകാര്യം ചെയ്യണമെന്നതില്‍ വ്യക്തതക്കുറവില്ല താനും. 2003ല്‍ വീരസവര്‍ക്കറുടെ പ്രതിമ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെതിരെയും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അടക്കം പങ്കെടുത്ത ചടങ്ങ് ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസ്, കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 2004ല്‍ അധികാരത്തിലെത്തിയ ഉടന്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ ഏകാന്ത കഠിന തടവ് അനുഭവിച്ച സെല്ലില്‍ സ്ഥാപിച്ച ഫലകം തകര്‍ത്തായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. എന്നാല്‍ സവര്‍ക്കറെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന രാഹുല്‍ഗാന്ധിക്ക് മഹാരാഷ്‌ട്രയിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ശക്തമായ താക്കീത് നല്‍കിയതും രാഹുല്‍ അവരോട് ഖേദം പ്രകടിപ്പിച്ചതും വര്‍ത്തമാനകാല സംഭവങ്ങളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തെ വിവാദമാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി അവരുടെ സവര്‍ക്കര്‍ വിരോധം പ്രകടിപ്പിക്കുമ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി കേന്ദ്രസര്‍ക്കാരും മുന്നോട്ട് തന്നെയാണ്. പാര്‍ലമെന്റ് സമര്‍പ്പണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗവും ഈ ദിശയില്‍ തന്നെയാവുമെന്നാണ് സൂചനകള്‍.

Tags: ഐഎസ്indiaപാര്‍ലമെന്റ്buildingവീരസവര്‍ക്കര്‍Inaguration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.