Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തം

ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. 'ടേബിള്‍ ഓഫ് സിക്സ്' എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് സിഎച്ച്പിയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2023, 05:00 am IST
inArticle
എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും

എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും

ഡോ. സന്തോഷ് മാത്യു

യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്നു തുര്‍ക്കി. അവിടുത്തെ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്‌ക്കുശേഷം രണ്ടാം റൗണ്ട് മത്സരം നടക്കും.  

ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവര്‍ തമ്മിലാകും രണ്ടാം റൗണ്ട് മത്സരം. അതാണ് ഇനി നടക്കുന്നതും. കഴിഞ്ഞ 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക സഖ്യത്തിന്റെ നേതാവ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗനും ആറു പാര്‍ടികളുടെ പ്രതിപക്ഷസഖ്യമായ നാഷന്‍ അലയന്‍സ് സ്ഥാനാര്‍ഥി കെമാല്‍ കിലിച്ദാറോ ലുവും തമ്മിലാണ് പ്രധാന മത്സരം. ഈ മാസം 28നു നടക്കുന്ന രണ്ടാം റൗണ്ടില്‍ മാത്രമേ തുര്‍ക്കിയെ ഇനി ആര് നയിക്കുമെന്ന് പറയാനാകുകയുള്ളൂ.

100 വര്‍ഷം മുമ്പ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക് പുതിയ മുഖം നല്‍കിയ തുര്‍ക്കിയെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എര്‍ദോഗന് ഇപ്പോഴും ജനപ്രീതിയില്‍ കാര്യമായ കുറവില്ലെന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തുര്‍ക്കി രാഷ്‌ട്രീയത്തില്‍ ഏറെയായി സജീവ സാന്നിധ്യമായ എര്‍ദോഗന്‍ 1994ല്‍ ഇസ്റ്റംബുള്‍ മേയറായ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. 2003ല്‍ പ്രധാനമന്ത്രിയായ അദ്ദേഹം 2014 മുതല്‍ പ്രസിഡന്റുമാണ്. പാര്‍ലമെന്റിലെ 600 സീറ്റിലേക്ക് 24 രാഷ്‌ട്രീയ പാര്‍ട്ടികളും 151 സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തെരഞ്ഞെടുക്കാന്‍ 6.4 കോടി പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ലോകത്ത് ഇന്ന് ഭരണം നടത്തുന്ന തീവ്രവലതുപക്ഷ ജനകീയ ഭരണാധികാരികളില്‍ പ്രമുഖനാണ് എര്‍ദോഗന്‍. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീലിലെ മുന്‍ പ്രസിഡന്റ്  ജയിര്‍ ബോള്‍സനാരോ തുടങ്ങി എര്‍ദോഗനുമായി താരതമ്യം ചെയ്യാവുന്ന ഭരണാധികാരികള്‍ക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ എര്‍ദോഗനും ആ വഴിക്കാണ് നീങ്ങുന്നതെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍, ഇസ്ലാമിക ദേശീയത ആളിക്കത്തിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ എല്ലാ അടവും എര്‍ദോഗന്‍ പുറത്തെടുക്കും-അതാണ് രണ്ടാം റൗണ്ടിലും കാണുന്നതും.  

ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന  കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. ‘ടേബിള്‍ ഓഫ് സിക്സ്’ എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് സിഎച്ച്പിയാണ്.  

എര്‍ദോഗന്റെ ജസ്റ്റീസ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി)യില്‍നിന്നും ഭിന്നിച്ചുവന്ന രണ്ട് ചെറുകക്ഷികള്‍, ദേശീയ വാദികളായ ഗുഡ് പാര്‍ട്ടി തുടങ്ങിയ കക്ഷികളാണ് ഈ സഖ്യത്തിലുള്ളത്. അതിനും പുറമെ രാജ്യത്തെ മൂന്നാമത്തെ കക്ഷിയും പുരോഗമനവാദികളുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ ഐക്യം പൂര്‍ണമാണെന്ന് പറയാനാവില്ല. ഇടതുപക്ഷം ഗ്രീന്‍ ലെഫ്റ്റ് പാര്‍ട്ടി ലേബലിലാണ് മത്സരിക്കുന്നത്.  

ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ തുര്‍ക്കി. അഭിഭാഷകര്‍, പൗരപ്രമുഖര്‍ തുടങ്ങി നൂറ്റമ്പതോളംപേരെ അടുത്തിടെയാണ് ജയിലില്‍ അടച്ചത്. 2016ലെ അട്ടിമറിശ്രമം കരുവാക്കി നിയമഭേദഗതിയിലൂടെ എല്ലാ അധികാരവും പ്രസിഡന്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.  

ഉക്രയ്ന്‍, സിറിയന്‍ യുദ്ധത്തിലുള്ള തുര്‍ക്കിയയുടെ പങ്കാളിത്തം സമ്പദ്വ്യവസ്ഥയെ ഉലച്ചു. വന്‍ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വേള പണപ്പെരുപ്പം 85 ശതമാനം വരെ ഉയര്‍ന്നു. തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഫെബ്രുവരിയില്‍ ഉണ്ടായ ഭൂകമ്പം സ്ഥിതി രൂക്ഷമാക്കി. പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എര്‍ദോഗന്‍ തയാറായില്ലെന്ന വിമര്‍ശം ശക്തമാണ്.  

Tags: ഐഎസ്തുര്‍ക്കിelectionheat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.