Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്റെ പ്രിയ ദേശവാസികളേ… മന്‍ കി ബാത്ത് മൊഴിമാറ്റത്തിന്റെ ഊര്‍ജ്ജവുമായി ശ്രീകുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും മുടങ്ങാതെ ജനങ്ങളുമായി സംവദിക്കുന്ന മന്‍ കി ബാത്ത് എന്ന പരിപാടി നൂറ് എപ്പിസോഡ് പിന്നിട്ട് മറ്റൊരു ചരിത്രമായി മാറിയിരിക്കുന്നു. അതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയില്‍ ഭാസ്‌കരന്‍ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായ ബി. ശ്രീകുമാര്‍.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 1, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും മുടങ്ങാതെ ജനങ്ങളുമായി സംവദിക്കുന്ന മന്‍ കി ബാത്ത് എന്ന പരിപാടി നൂറ് എപ്പിസോഡ് പിന്നിട്ട് മറ്റൊരു ചരിത്രമായി മാറിയിരിക്കുന്നു. അതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയില്‍ ഭാസ്‌കരന്‍ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായ ബി. ശ്രീകുമാര്‍.  

നരേന്ദ്ര മോദിയുടെ സംവാദ പരിപാടി വിജയകരമായ നൂറ് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതില്‍ എന്‍പതോളും ലക്കങ്ങള്‍ക്കും മോദിക്ക് ശബ്ദം നല്കി ദൂരദര്‍ശനിലൂടെ അവതരിപ്പിച്ചത് ശ്രീകുമാറാണ്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്റെ നൂറാമത് എപിസോഡിന് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക ചടങ്ങില്‍ വിശിഷ്ടാതിഥിയായി ശ്രീകുമാര്‍ പങ്കെടുത്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

2014 ഒക്ടോബര്‍ 3ന് തുടങ്ങിയ എന്റെ പ്രിയദേശവാസികളേ… എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ആദ്യ ഇരുപത്തി അഞ്ച് എപ്പിസോഡുവരെ ഔദ്യോഗികമായി പരിഭാഷ ചെയ്തു നല്കിയത് ശ്രീകുമാര്‍ വായിക്കുകയായിരുന്നു. പിന്നീട് സ്റ്റുഡിയോയിലിരുന്നുതന്നെ സ്‌പോട്ട് റീഡിങ് ചെയ്ത് സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. ദൂരദര്‍ശനും ആകാശവാണിയും രണ്ടും രണ്ടായാണ് പരിഭാഷ നടത്തി സംപ്രേഷണം ചെയ്തത്. പിന്നീടാണ് പൊതുവായിട്ട് ഒരു ശബ്ദം മതിയെന്ന് തീരുമാനിച്ച് ദൂരദര്‍ശനിലെ പരിഭാഷ മതിയാക്കി ആകാശവാണിയുടെ പരിഭാഷ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനില്‍ പരിഭാഷപ്പെടുത്തിയിരുന്നത് സ്‌പോട്ട് എഡിറ്റായിട്ടായിരുന്നു. 11 മണിക്ക് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് 11.30ന് കഴിയുമ്പോള്‍ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം അതേ ഭാവത്തില്‍ പരിഭാഷപ്പെടുത്തി സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി എപ്പോഴാണോ നിര്‍ത്തുന്നത് അപ്പോള്‍ നിര്‍ത്തും. ശരിക്കും ഡബ്ബിങ് പോലെ തന്നെയാണ്. മന്‍ കി ബാത്തിനിടക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തരായവരുമായി പ്രധാനമന്ത്രി ഫോണിലൂടെ സംസാരിക്കും. അപ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഷയിലും സംസാരിക്കണം, ഫോണില്‍ പ്രധാനമന്ത്രിയോട് സംസാരിക്കുന്നവരുടെ ഭാഷയിലും സംസാരിക്കണം. ഇതെല്ലാം ഒരാള്‍ തന്നെയാണ് ചെയ്യുന്നത്. മന്‍ കീ ബാത്ത് ഒരു റേഡിയോ പരിപാടിയാണെങ്കിലും അത് ജനകീയമാക്കുന്നതില്‍ ദൂരദര്‍ശന്‍ വഹിച്ച പങ്ക് വലുതാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കൊപ്പം ചിത്രീകരണവും കൂടി ആയപ്പോള്‍ ജനം അതേറ്റടുത്തു. കൊല്ലത്തെ അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയെ അങ്ങനെയാണ് ജനം അറിഞ്ഞതും നാരീ ശക്തി പുരസ്‌കാരം കിട്ടാനിടയായതും. ആ വാര്‍ത്ത ചെയ്തത് ശ്രീകുമാറാണ്.

നൂറാമത് എപ്പിസോഡ് ആകുന്ന സമയത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശിഷ്ട അതിഥിയായി രാജ്ഭവനിലേക്ക് പോകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കരുതുന്നത്. പുതുക്കാട് എല്‍പിഎസ്സില്‍ തുടങ്ങി കൊറ്റന്‍കുളങ്ങര എച്ച്.എസ്, കൊല്ലം ഫാത്തിമ കോളജ്, ശങ്കരമംഗലം ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം. 2009 ലാണ് ശ്രീകുമാര്‍ ദൂരദര്‍ശനില്‍ എം. പാനല്‍ വാര്‍ത്ത വായനക്കാരനായി എത്തുന്നത്.  പിന്നീട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാനും തുടങ്ങി. എസ്ബിഐ ജീവനക്കാരനായ ശ്രീകുമാറിന്റെ മാധ്യമ പ്രവര്‍ത്തനത്തിന്  കുടുംബത്തിന്റെയും ബാങ്ക് സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും നിസീമമായ സഹകരണമാണ് ലഭിക്കുന്നത്. പ്രസാര്‍ ഭാരതി അവാര്‍ഡ്, പ്രസിഡന്റസ് ട്രോഫി ദൃശ്യമാധ്യമ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപിക അനു മോഹന്‍ ആണ് ഭാര്യ.  

തിരുവനന്തപുരം ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഹൃദ്യാശ്രീകുമാറും കൊല്ലം ലേക്ക് ഫോര്‍ഡ് സ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഋഷികേശും മക്കളാണ്.  പ്രധാനമന്ത്രിയുടെ ശബ്ദത്തിന് മലയാള പരിഭാഷ നല്കിയെങ്കിലും അദ്ദേഹത്തെ അടുത്തു കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നാണ് ശ്രീകുമാറിന്റെ സ്വപ്‌നം.

Tags: keralaമന്‍ കീ ബാത്ത് 100
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies