Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 11:06 pm IST
in Kerala

ചവറ (കൊല്ലം): വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണോദ്ഘാടനവും പന്മന ആശ്രമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. മഹാഗുരുവര്‍ഷം 2024 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കും സമാധി ശതാബ്ദി ആചരണം.

ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആത്മീയ ചിന്തയുടെ മഹത്വം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ച ഗുരുപരമ്പരയില്‍ പ്രധാനിയാണ്. സകല സൃഷ്ടിയിലുമുള്ള ദേവ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഭാരതീയ ആത്മീയ ചിന്ത ഉപദേശിക്കുകയും, ഈ ചിന്ത എല്ലാവരിലും ബാല്യം മുതല്‍ ഉണ്ടാകണമെന്നും സ്വാമി ആഗ്രഹിച്ചിരുന്നു.

ലോകമംഗളത്തിന് കര്‍മം ചെയ്യൂ, ഫലം ആഗ്രഹിക്കരുത് എന്നതായിരുന്നു സ്വാമിയുടെ നയം. സ്വാമികളുടെ വേഷം സാധാരണമായിരുന്നെങ്കിലും പ്രവര്‍ത്തികള്‍ അസാധാരണമായിരുന്നു. കേരളത്തിന് വെളിച്ചം പകര്‍ന്ന ചട്ടമ്പിസ്വാമികളുടെ പുരോഗമനചിന്തകളും, ദര്‍ശനങ്ങളും ലോകമാകെ പ്രചരിപ്പിക്കാനും വരുംതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിളംബരപത്രിക ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയായിരുന്നു. സമൂഹത്തെ സമത്വത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ഉതകുന്ന ആശയമാണ് ചട്ടമ്പിസ്വാമികള്‍ ലോകത്തിനു മുന്നില്‍ വച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റിവച്ച് കാലത്തിനനുസൃതമായി മാറണമെന്ന ചിന്ത മുന്നോട്ടുവച്ച മഹാഗുരുവാണ് ചട്ടമ്പിസ്വാമി. ഭരതീയ ദര്‍ശനങ്ങളുടെ അന്തസത്ത പലരുടെയും ശ്രമ ഫലമായി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്. അതിനെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

സനാതന ധര്‍മ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു കൊണ്ടല്ല, അതിനെ ഉള്‍ക്കൊള്ളുകയും അതിനെ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തി ശരിയായ രീതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാലാകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ജനിച്ചിട്ടുള്ള മഹാഗുരുക്കന്മാര്‍ ചെയ്തിട്ടുള്ളത്.

വൈദേശിക പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ സനാതന ധര്‍മ പാരമ്പര്യത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് സമാധി ശതാബ്ദി ആചരണം നടക്കുന്നത്. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കുന്നതിനായി കരിക്കുലം കമ്മിറ്റിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മഹാഗുരു വര്‍ഷം പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

മഹാഗുരുവര്‍ഷം സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിച്ചു. മഹാഗുരുവര്‍ഷം മുഖ്യരക്ഷാധികാരി വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണമിഷന്‍ സ്വാമി സ്വപ്രഭാനന്ദ, കാസര്‍കോട് ചിന്മയമിഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, മഹാഗുരുവര്‍ഷം സംസ്ഥാന കോര്‍ഡിനേഷന്‍ ജയകുമാര്‍ രാജാറാം എന്നിവര്‍ പ്രസംഗിച്ചു.

Tags: keralaspiritualArif Mohammad Khanചട്ടമ്പിസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.