Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ ആന്റണി മികച്ച സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകന്‍; സംസ്ഥാന ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് പീയുഷ് ഗോയല്‍

ഹൈന്ദവ വിഭാഗത്തില്‍ നിന്ന് അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടിയാണ് അനില്‍ ആന്റണിയുടെ പ്രവേശനം. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത് ഏറെ സന്തോഷമാണെന്ന് വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 04:43 pm IST
in India

ന്യൂദല്‍ഹി : അനില്‍ ആന്റണി മികച്ച സാമൂഹിക രാഷ്‌ട്രീയ നേതാവാണ്. ബിജെപി സ്ഥാപക ദിനത്തില്‍ തന്നെ ബഹുമുഖ വ്യക്തിത്വമുള്ള അനില്‍ ആന്റണിയേ പോലെയുള്ളവര്‍ ബിജെപിയില്‍ എത്തിയത് സന്തോഷം നല്‍കുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പീയുഷ് ഗോയല്‍ അറിയിച്ചു. ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനില്‍ ആന്റണിക്ക് അംഗത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിടെക് ബിരുദത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വ്യക്തിയാണ് അനില്‍ ആന്റണി.  വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബിബിസി വിഷയത്തില്‍ അനില്‍ രാജ്യതാത്പര്യത്തിനൊപ്പം നിന്നു. ഇതിന്റെ പേരില്‍ അനില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാന ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അനിലിന് സാധിക്കും. അനില്‍ മികച്ച സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.  

അനില്‍ ആന്റണി രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യ താത്പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഹൈന്ദവ വിഭാഗത്തില്‍ നിന്ന് അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടിയാണ് അനില്‍ ആന്റണിയുടെ പ്രവേശനം.  ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത് ഏറെ സന്തോഷമാണ്. അനില്‍ ആന്റണി ഏതാനും നാളുകളായി വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ രാഷ്‌ട്ര താത്പ്പര്യം ഉയര്‍ത്തിപ്പിടിച്ചു. 

കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്തും അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ ഇതില്‍ ബിബിസി ഡോക്യുമെന്ററി വിവാദത്തിലുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനപ്പുറത്ത് രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് ബിജെപിയുടെ കുടക്കീഴില്‍ വരാന്‍ സന്നദ്ധനാകുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ സൂചനയാണ് അനില്‍ ആന്റണിയുടെ പ്രവേശനമെന്ന് വി. മുരളീധരനും അറിയിച്ചു. വ്യാഴാഴ്ച മൂന്ന് മണിയോടെ കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനുമൊപ്പം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്.  

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്റണി. ബിബിസി ഡോക്യുമെന്ററി വിവാദത്തിലുള്ള പ്രതികരണത്തിന് പിന്നാലെ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസി. ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ എന്നായിരുന്നു അനിലിന്റെ ട്വീറ്റ്. ഇത് വിവാദമായതോടെ അനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു.  

പിന്നീട് 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്നും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസന്‍ ഉയര്‍ത്തിയ പ്രസ്താവനയ്‌ക്കെതിരേയും അദ്ദേഹം പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.  

Tags: congressഅനില്‍ ആന്‍റണിവി മുരളീധരന്‍ak antonyPiyush Goyalbjpകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

മുസ്ലിം ലീഗിനെ പുകഴ്‌ത്തി വി ഡി സതീശന്‍, ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്

പുതിയ വാര്‍ത്തകള്‍

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.