തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് ലോകായുക്ത ന്യായാധിപന്മാര് എത്തി. നിയമസഭാ മന്ദിരത്തില ഹാളില്‍ നടന്ന വിരുന്നിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ എത്തിയത്. മുഖ്യന്ത്രിയുമായി സിറിയക് ജോസഫ് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. മാധ്യമ ക്യാമറകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു ഇഫ്താര്‍ വിരുന്ന്.
ന്യായാധിപന്മാര് സാധാരണ സാമൂഹ്യ കൂട്ടായ്മകളില്‍ നിന്ന് അകലം പാലിക്കുകയാണ് ചെയ്യാറ്. വിവാദമായ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഇരുവരും വിരുന്നിലെത്തിയതത് എന്നതാണ് ശ്രദ്ധേയം. സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു.
നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളിലാണ് ഇഫ്താര്‍വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്, ജി ആര് അനില്‍, പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എം വി ഗോവിന്ദന്, ഒ രാജഗോപാല്‍,ഇ പി ജയരാജന്, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്,, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഹാരി തങ്ങള്‍, പി കെ സുഹൈബ് മൗലവി, വെള്ളാപ്പള്ളി നടേശന്,ശുഭാംഗാനന്ദ സ്വാമി, ബിഷപ് ബര്‍ണബാസ്, ബിഷപ് റോയ്സ് മനോജ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ഡിജജിപി അനില്‍ കാന്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ഹുസൈന് മടവൂര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: