തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ തുല്യ പങ്കാളിത്തം ലഭിക്കാന്‍ 150 വര്‍ഷമെടുക്കുമെന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രവചനം അസ്വീകാര്യമാണെന്ന് ജി 20 എംപവര്‍ ചെയറും, അപ്പോളോ ഹോസ്പിറ്റല്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ.സംഗിത റെഡ്ഡി. സ്ത്രീകള്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറല്ലെന്ന് ജി 20 എംപവര്‍ മീറ്റിംഗില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും പ്രയോജനം ചെയ്യുന്നതില്‍ സ്ത്രീകളെ ശാക്തീകരിക്കേണ്ടതുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങള്‍, തുല്യ വേതനം തുടങ്ങി വിവിധ മേഖലകളിലെ ലിംഗഭേദം വിജയകരമായി ഇല്ലാതാക്കിയ രാജ്യങ്ങളാണ് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍പ്പറേറ്റ് ബോര്‍ഡുകളില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടായിരിക്കുന്നതിന്റെ ഗുണങ്ങളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്കും മെച്ചപ്പെട്ട ഉപഭോക്തൃ സംവേദനക്ഷമതയിലേക്കും മികച്ച അടിവരയിലേക്കും നയിക്കുന്നു.ജി20 എംപവര്‍ സംരംഭം വര്‍ഷം മുഴുവനും വിദ്യാഭ്യാസം, എല്ലാ തലങ്ങളിലുമുള്ള നേതൃത്വം, വനിതാ സംരംഭകത്വം എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഡോ.സംഗിത റെഡ്ഡി പറഞ്ഞു.
ജന്‍ഡര്‍ സെന്‍സിറ്റീവ് നയങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റിന് നല്കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യവനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.കേരളത്തിന്റെ പുരോഗതി വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള സമൂഹ ശാക്തീകരണത്തിലൂടെയാണ് സാധ്യമായത്. കേരള സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.വിവിധ തൊഴില്‍ ഗ്രൂപ്പുകളിലെ സ്ത്രീകള്‍ക്കുള്ള വേതനം, സുരക്ഷ, തൊഴില്‍ ആരോഗ്യം, ഇന്‍ഷുറന്‍സ് പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രി പറഞ്ഞു .
ഫിക്കി കെഇഎസ്സി ചെയര്‍മാനും കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും എംഡിയുമായ ഡോ എം .ഐ സഹദുള്ളയും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: