കൊച്ചി : പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനായ മണിയന്, ഭാര്യ സരോജിനി, മകന് മനോജ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.50 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മണിയന്റെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ രക്തം തളംകെട്ടി നില്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്. ചൊവ്വാഴ്ച രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം 62 കാരനായ മണിയന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: