Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘ഭൂമി ചൊല്ലുന്നതി’ന്റെ നേരറിയിച്ച്

മനസ്സിന്റെ ഏകാന്തതീവ്രമായ നിമിഷങ്ങളില്‍ വാര്‍ന്നുവീഴുന്ന കാവ്യാക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടുകാണാന്‍ കാത്തുകാത്തിരുന്ന ഒരു കാലം എങ്ങോ പോയ്‌മറഞ്ഞു. ഇന്ന് സൈബറിടങ്ങളില്‍ സ്വന്തമായി കവിതയെഴുതാനും പ്രചരിപ്പിക്കാനും ആര്‍ക്കും കഴിയുന്നു. കവികളുടെ തിക്കും തിരക്കും കവിതകളുടെ എണ്ണത്തെ അനന്തതയിലേക്ക് നയിക്കുകയാണെന്നു തോന്നും. ഇതിനിടയില്‍ അര്‍ത്ഥവത്തായ കാവ്യവിചാരങ്ങളും അതിന് കാതോര്‍ക്കുന്നവരും വിരളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 05:23 pm IST
inVaradyam
ഭൂമിചൊല്ലുന്നത് എന്ന കവിതാസമാഹാരം ഡോ. എ.എം ഉണ്ണികൃഷ്ണന്‍ ഡോ. എസ്.രമേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. അസി. പ്രൊഫ. ലക്ഷ്മിദാസ്, ഡോ. ഷീമോള്‍, ഡോ.കെ. ജയകുമാര്‍, ഡോ.വി. സുജാത എന്നിവര്‍ സമീപം

ഭൂമിചൊല്ലുന്നത് എന്ന കവിതാസമാഹാരം ഡോ. എ.എം ഉണ്ണികൃഷ്ണന്‍ ഡോ. എസ്.രമേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. അസി. പ്രൊഫ. ലക്ഷ്മിദാസ്, ഡോ. ഷീമോള്‍, ഡോ.കെ. ജയകുമാര്‍, ഡോ.വി. സുജാത എന്നിവര്‍ സമീപം

കവിതയുടെ പൂക്കാലമാണിതെന്ന് തീര്‍ത്തു പറയാം. എവിടെ നോക്കിയാലും കവികളും കവിതകളുമാണല്ലോ. കവിത എഴുതുന്നവരും കവിത ചൊല്ലുന്നവരും മാത്രമല്ല, കവിത പാടുന്നവരും പറയുന്നവരുമുണ്ട്. മനസ്സിന്റെ ഏകാന്തതീവ്രമായ നിമിഷങ്ങളില്‍ വാര്‍ന്നുവീഴുന്ന കാവ്യാക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടുകാണാന്‍ കാത്തുകാത്തിരുന്ന ഒരു കാലം എങ്ങോ പോയ്‌മറഞ്ഞു. ഇന്ന് സൈബറിടങ്ങളില്‍ സ്വന്തമായി കവിതയെഴുതാനും പ്രചരിപ്പിക്കാനും ആര്‍ക്കും കഴിയുന്നു. കവികളുടെ തിക്കും തിരക്കും കവിതകളുടെ എണ്ണത്തെ അനന്തതയിലേക്ക് നയിക്കുകയാണെന്നു തോന്നും. ഇതിനിടയില്‍ അര്‍ത്ഥവത്തായ കാവ്യവിചാരങ്ങളും അതിന് കാതോര്‍ക്കുന്നവരും വിരളം.

ഇതിനൊരു അപവാദമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ നടന്ന ഡോ. വി. സുജാതയുടെ ‘ഭൂമി ചൊല്ലുന്നത്’  എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ കേള്‍ക്കാന്‍ കഴിഞ്ഞ വാക്കുകള്‍.

വൃത്തമില്ലാതെയും അര്‍ത്ഥമില്ലാതെയുമുള്ള കവിതകളാണ് ഇപ്പോള്‍ അധികമെന്നും, വാക്കുകള്‍ ചേര്‍ത്തുവയ്‌ക്കുന്നതുകൊണ്ടു മാത്രം കവിതയാവില്ലെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കവിയും ഗാനരചയിതാവുമായ മുന്‍ ചീഫ് സെക്രട്ടറി  കെ. ജയകുമാര്‍ പറഞ്ഞത് വലിയൊരു തിരിച്ചറിവായി സദസ്സ് ഉള്‍ക്കൊണ്ടു. ”കവികള്‍  കാലാന്തരത്തില്‍ തത്വചിന്തകരായി മാറുകയാണ് പതിവ്. എന്നാല്‍ തത്വചിന്തയില്‍നിന്ന് കവിതയിലേക്ക് വരികയാണ് സുജാത. കവിത എന്തായിരിക്കണമെന്ന് ഒരു കൂട്ടര്‍ തീരുമാനിക്കുന്ന കാലമാണിത്. ചില കവികള്‍ നിശ്ചിത ലക്ഷ്യം വച്ച് കവിതയെഴുതുകയും ചെയ്യുന്നു. ആശയമില്ലാത്ത കവിതകള്‍ക്ക് ആത്മാവുണ്ടാവില്ല. ഫിലോസഫി പ്രൊഫസറായിരുന്ന സുജാതയ്‌ക്ക് ആശയമുണ്ട്. അതുകൊണ്ട് ഈ സമാഹാരത്തിലെ കവിതകള്‍ ആശയസമ്പുഷ്ടമാണ്. ആസ്വാദകര്‍ക്ക് അതനുഭവിക്കാം. മുഖ്യധാരയിലില്ലാത്തവരാണ് ഇപ്പോള്‍ കവിത നിലനിര്‍ത്തുന്നത്.  സുജാത അവരില്‍പ്പെടുന്നു.” പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ടുകൊണ്ടുള്ളതായിരുന്നു ജയകുമാറിന്റെ ഈ വാക്കുകള്‍.  

”പ്രമേയപരമായ ലാഘവത്വംകൊണ്ടും ആഖ്യാനത്തിലെ കൃത്രിമത്വംകൊണ്ടും സമീപകാല കവിതയില്‍ കാറ്റുവീഴ്ച സംഭവിക്കുമ്പോള്‍, ഈ കവിതകളിലെ സ്വരഗൗരവവും സമഗ്രതയും സത്യസന്ധതയും വായനക്കാര്‍ ശ്രദ്ധിക്കുകയും സസന്തോഷം അംഗീകരിക്കുകയും ചെയ്യും” എന്ന് ‘ഭൂമിചൊല്ലുന്നതി’ന്റെ അവതാരികയില്‍ ജയകുമാര്‍ തന്നെ പറയുന്നതിന്റെ തുടര്‍ച്ചയായിരുന്നു പ്രകാശന ചടങ്ങിലെ വാക്കുകള്‍.

കാമ്പുള്ള എഴുത്തുകാരിയാണ് ഡോ. സുജാതയെന്നും, കവിതകളിലും ഇതു കാണാമെന്നുമാണ് പുസ്തക പ്രകാശനം നിര്‍വഹിച്ച കേരള സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ”എഴുതാന്‍ വേണ്ടി എഴുതിയ കവിതകളല്ല ഈ കവിയുടേത്. ഉള്ളില്‍ നിന്ന് വന്നതാണ്. പരമ്പരാഗതമായ സംസ്‌കാരം എഴുത്തിനെ സ്വാധീനിക്കുന്നത് ഡോ. സുജാതയുടെ ഉപന്യാസങ്ങളില്‍നിന്ന് തിരിച്ചറിയാന്‍ മുന്‍പേ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും നിറയുന്ന എഴുത്താണത്. കാവ്യാഭിരുചിയെ നിര്‍ണയിക്കുന്നതിലും ഈ ഗുണങ്ങള്‍ പങ്കുവഹിക്കുന്നു.” എഴുത്തിനെ അറിഞ്ഞതിന്റെ ഇഴയടുപ്പമുണ്ടായിരുന്നു ഡോ. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ക്ക്.   പാറശ്ശാല ജിവിഎച്ച്എസ്എസിലെ ഡോ. എസ്.രമേഷ് കുമാറാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.

സമാഹാരത്തിലെ ഓരോ കവിതയുടെയും ആശയങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് അവയുടെ പേരുകളെന്ന് നിരീക്ഷിച്ച് പുസ്തകത്തെ പരിചയപ്പെടുത്തിയ നീറമണ്‍കര എന്‍എസ്എസ് കോളജിലെ അസി. പ്രൊഫസറും തപസ്യ സംസ്ഥാനസമിതിയംഗവുമായ ലക്ഷ്മിദാസ് സമാഹാരത്തിലെ അവസാന കവിതയായ ‘മലനാടിന്‍ മണ്ണ്’ ചൊല്ലി സദസ്സിന്റെ മനംകവര്‍ന്നു.

തനിക്ക് എഴുത്തിലേക്ക് വഴിതെളിച്ചത് ചെറുപ്പത്തില്‍ പഠിച്ച സംസ്‌കൃതമാണെന്നും, ഒരിക്കലും കവിതയെ തേടി നടക്കാറില്ലെന്നും, കവിത തേടിവരുന്നത്  കാത്തിരിക്കാറാണുള്ളതെന്നും പ്രതിസ്പന്ദത്തില്‍ ഡോ.സുജാത പറഞ്ഞത് സര്‍ഗാത്മകമായ ഒരു സത്യപ്രസ്താവനയായിരുന്നു.

ഡോ. ആര്‍. രവീന്ദ്രന്‍ പിള്ള, എസ്.എസ്. സുനില്‍കുമാര്‍, ഡോ. വി.ശശികല, കിരണ്‍ലാല്‍ പി.എസ്. തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സദസ്സിന് ഗവ.വിമന്‍സ് കോളജിലെ ഡോ. ഷീമോള്‍ സ്വാഗതമാശംസിച്ചു. ഡോ. സുജാത നന്ദിയറിയിച്ചതോടെ കാവ്യാനുസാരിയായ ഒരു ഒത്തുചേരല്‍ സാര്‍ത്ഥകമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.