Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷനില്‍ പിഎസി പരിശോധന: പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 06:53 pm IST
in Kerala

തിരുവനന്തപുരം: റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി(പിഎസി) ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘം തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ പരിശോധന നടത്തി. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ള നിരവധി വീഴ്ചകളും കുറവുകളുമാണ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘം കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു. പായ്‌ക്കറ്റ് ചെയ്ത് വില്‍ക്കാന്‍ വച്ചിരുന്ന ഭക്ഷണങ്ങള്‍ സംഘം പരിശോധിച്ചു. പായ്‌ക്കിംഗ് തീയതിയും ബില്ലിലെ തുകയും പരശോധിച്ചു. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനു മുന്നില്‍ യാത്രക്കാര്‍ക്ക് മഴനനയാതെ വരിയായി നിന്ന് ഓട്ടോടിക്കറ്റ് എടുക്കുന്നതിന് പന്തല്‍ ഒരുക്കണമെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ പി.കെ.കൃഷ്ണദാസിന് നിവേദനം നല്‍കി. ടിന്‍ഷീറ്റുകൊണ്ട് തയ്യാറാക്കിയ കൗണ്ടറില്‍ ചുട്ടുപഴുത്ത വേനലില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടും പറഞ്ഞു. അതിന് ഉടന്‍തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പരിഹരിക്കാമെന്ന് പി.കെ.കൃഷ്ണദാസ് മറുപടിയും നല്‍കി.

യാത്രക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാറ്റ്‌ഫോമില്‍ ചിലയിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കസേരയിട്ടിട്ടുള്ള സ്ഥലത്തുനിന്നും മാറിയാണ് ഫാന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ വിവരം തിരക്കുന്നതിന് പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്കിറങ്ങണമെന്ന യാത്രക്കാരുടെ പരാതിയും ഉണ്ടായി. ചില ശുചിമുറികള്‍ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ അത് അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വരുംദിവസങ്ങളില്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഉറപ്പും നല്‍കി. പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിശോധനാസമിതി രേഖപ്പെടുത്തുകയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം അടിയന്തര പരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

റയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനൊപ്പം അംഗങ്ങളായ കൈലാസ് വര്‍മ്മ(മുംബൈ), മധുസൂദനന്‍(ബാംഗ്ലൂര്‍), ദിലീപ് മാലിക്(ഒറീസ), രവിചന്ദ്രന്‍(ചെന്നൈ), അഭിജിത് ദാസ(വെസ്റ്റ് ബംഗാള്‍), ഉമാറാണി)തെലുങ്കാന) എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 15 മുതല്‍ സംഘം തിരുവനന്തപുരം ഡിവിഷണിലെ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ജെറിന്‍ദേവ്, റെയില്‍വെ ആര്‍പിഎഫ് മേധാവികള്‍ എന്നിവരും സംഘത്തെ അനുഗമിച്ചു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളും യാത്രക്കാരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട് കേന്ദ്ര റയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കും.

Tags: തിരുവനന്തപുരംറെയില്‍വേindian railwaypk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

Kerala

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

പുതിയ വാര്‍ത്തകള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.