Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പ്, ക്രമക്കേട്; ഒരു ഡോക്ടര്‍ നല്‍കിയത് 1500റിലധികം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍

എറണാകുളത്ത് മൂന്നു ലക്ഷം സഹായം ലഭിച്ച പ്രവാസിക്ക് ഇരുനില വീടും കാറും മെഡിക്കല്‍ ലബോറട്ടറിയും. ഒരേ ആള്‍ക്ക് ഹൃദ്രോഗത്തിനും ക്യാന്‍സറിനും രണ്ട് കളക്‌ട്രേറ്റില്‍ നിന്ന് സഹായം, സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്‍ വക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 08:51 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാസഹായം അനുവദിക്കുന്നതില്‍ ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. അപേക്ഷിക്കാത്തവരുടെ പേരിലും ഫണ്ട് നല്‍കി. തട്ടിപ്പ് നടത്തുന്നത് ഏജന്റുമാരും ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സംഘം. സമ്പന്നരായ വിദേശ മലയാളികള്‍ക്കും ചികിത്സാ സഹായം നല്‍കി. ഒരു ഡോക്ടര്‍ മാത്രം നല്‍കിയത് 1500റിലധികം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഇത്തരത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കളക്‌ട്രേറ്റുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  

ഏജന്റുമാര്‍ ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ മുതല്‍ 14 കളക്‌ട്രേറ്റുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ തുക അനുവദിച്ചതായി കണ്ടെത്തി. കരള്‍ രോഗിയുടെ അപേക്ഷയില്‍ ഹൃദയസംബന്ധമായ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റിലാണ് പണം അനുവദിച്ചത്. കൊല്ലത്ത് 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടര്‍തന്നെ നല്‍കിയതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കരുനാഗപ്പള്ളിയില്‍ 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. മാത്രമല്ല ഒരു വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി നല്‍കി. ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും വരെ തുക അനുവദിച്ചു.

അപേക്ഷയോടൊപ്പമുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. മാത്രമല്ല ഏജന്റുമാരും ഉദ്യോഗസ്ഥരും കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടോയെന്നതും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍  മനോജ് എബ്രഹാം അറിയിച്ചത്.

ഒരേ ആള്‍ക്ക് ഹൃദ്രോഗത്തിനും ക്യാന്‍സറിനും രണ്ട് കളക്‌ട്രേറ്റില്‍ നിന്ന് സഹായം, സര്‍ട്ടിഫിക്കറ്റ്  എല്ലുരോഗ വിദഗ്ധന്‍ വക

കോട്ടയം മുണ്ടക്കയത്ത് ഒരാള്‍ക്ക് 2017ല്‍ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കളക്‌ട്രേറ്റില്‍ നിന്നും 5000 രൂപയും 2019ല്‍ ഇതേ അസുഖത്തിന് ഇടുക്കിയില്‍ നിന്നും 10,000 രൂപയും അനുവദിച്ചു. ഇതേ ആള്‍ക്ക് തന്നെ  2020ല്‍ കോട്ടയത്ത് ക്യാന്‍സറിന് 10,000 രൂപയും നല്‍കി. ഇതിലേക്കെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്. ജോര്‍ജ്ജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ അയാളല്ല അപേക്ഷ സമര്‍പ്പിച്ചതെന്നും വിജിലന്‍സ് കണ്ടെത്തി.

എറണാകുളത്ത് മൂന്നു ലക്ഷം  സഹായം ലഭിച്ച പ്രവാസിക്ക് ഇരുനില വീടും കാറും മെഡിക്കല്‍ ലബോറട്ടറിയും

എറണാകുളത്ത് വിജിലന്‍സ് പരിശോധിച്ചത് 16 ധനസഹായരേഖ. ഇതില്‍ മൂന്നെണ്ണത്തില്‍ ഗുരുതര ക്രമക്കേട്. ഒരാള്‍ക്ക്  3,00,000 രൂപയും മറ്റൊരാള്‍ക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. സഹായം ലഭിച്ച സമ്പന്നനായ വിദേശമലയാളിക്ക് ഇരുനില വീടും കാറുമുണ്ട്. ഇയാള്‍ മെഡിക്കല്‍ ലബോറട്ടറിയുടേയും ഉടമയാണെന്ന് കണ്ടെത്തി. ഇടുക്കിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗവിവരങ്ങളും വെട്ടിത്തിരുത്തിയത് നിരവധി തവണ. മറ്റൊരപേക്ഷയോടൊപ്പമുള്ളത് ഏജന്റിന്റെ ഫോണ്‍ നമ്പരാണെന്നും കണ്ടെത്തി. മലപ്പുറം നിലമ്പൂരില്‍ ചിലവായ തുക രേഖപ്പെടുത്താത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലും ഫണ്ട് അനുവദിച്ചു.  

സ്‌പെഷലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പാലക്കാട് പരിശോധിച്ച 15 അപേക്ഷകളിലെ അഞ്ചെണ്ണത്തില്‍ ഹൃദയസംബന്ധമായ അസുഖത്തിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആയുര്‍വേദ ഡോക്ടറാണ്. ഈ അഞ്ച് അപേക്ഷകളും ഒരേ ഏജന്റാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട് രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരേ കൈയക്ഷരത്തിലുള്ളതാണ്. എന്നാല്‍ അതില്‍ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടര്‍മാരാണെന്നും കണ്ടെത്തി.  

Tags: Pinarayi VijayanhospitalFraudമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.