Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യവര്‍ഗ സൗഹൃദ ബജറ്റ് ‘വികസിത ഭാരത’ത്തിനായുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരും : നരേന്ദ്രമോദി

'സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളിലെ അവരുടെ ശബ്ദം ശക്തിപ്പെടുത്തുകയും ഗാര്‍ഹിക തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 10:20 pm IST
in India

ബാംഗഌര്‍:   ഈ വര്‍ഷത്തെ മധ്യവര്‍ഗ സൗഹൃദ ബജറ്റ് ‘വികസിത ഭാരത’ത്തിനായുള്ള എല്ലാവരുടെയും ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി.. ‘സമര്‍ഥ് ഭാരത്, സമ്പന്ന ഭാരത്, സ്വയംപൂര്‍ണ ഭാരത്, ശക്തിമാന്‍ ഭാരത്, ഗതിവാന്‍ ഭാരത് എന്നിവയുടെ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്‌പ്പാണ് ബജറ്റ്. എല്ലാവരേയും സ്പര്‍ശിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ജനപ്രിയ ബജറ്റാണിത്’, തുമക്കൂറു  വ്യാവസായിക  ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പിന്നാക്കക്കാര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബജറ്റിന്റെ പ്രയോജനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ‘നിങ്ങളുടെ ആവശ്യങ്ങള്‍, നിങ്ങള്‍ക്ക് നല്‍കേണ്ട സഹായം, നിങ്ങളുടെ വരുമാനം എന്നീ മൂന്ന് വശങ്ങളും ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു,’ അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ് സഹായം ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായ സമൂഹത്തിലെ ആ വിഭാഗത്തെ ശാക്തീകരിക്കാന്‍ 2014 മുതല്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഒന്നുകില്‍ ഗവണ്മെന്റ് പദ്ധതികള്‍ അവരിലേക്ക് എത്തിയില്ല. അല്ലെങ്കില്‍ അത് ഇടനിലക്കാര്‍ കൊള്ളയടിച്ചു’ നേരത്തെ നിഷേധിക്കപ്പെട്ടിരുന്ന എല്ലാ വിഭാഗത്തിനും തന്റെ ഗവണ്മെന്റ് നല്‍കിയ സഹായങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ‘ജീവനക്കാര്‍തൊഴിലാളി’ വിഭാഗത്തിന് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് സൗകര്യം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രികിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം വഴിയോരക്കച്ചവടക്കാര്‍ക്കു ലഭിച്ച വായ്‌പകളെക്കുറിച്ചും പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ് അതേ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, പിഎം വികാസ് യോജനയെക്കുറിച്ച് പരാമര്‍ശിച്ചു. കുംബാര, കമ്മാര, അക്കസാലിഗ, ശില്‍പി, ഗരേകേലസ്ദവ, ബദ്ഗി തുടങ്ങിയ കരകൗശല വിദഗ്ധര്‍ക്കും വിശ്വകര്‍മക്കാര്‍ക്കും അവരുടെ കൈകളുടെയും കൈകൊണ്ടുപയോഗിക്കുന്ന ഉപകരണങ്ങളുടെയും വൈദഗ്ധ്യത്തിലൂടെ എന്തെങ്കിലും നിര്‍മിക്കാനും അവരുടെ കലയെയും കഴിവുകളെയും കൂടുതല്‍ സമ്പന്നമാക്കാനും ഇത് സഹായകമാകും.

ദരിദ്രരെയും നിരാലംബരെയും സഹായിക്കുന്നതിനുള്ള നിരവധി നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനായി 4 ലക്ഷം കോടി രൂപയാണ് ഗവണ്മെന്റ് ചെലവഴിച്ചത്. പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി അഭൂതപൂര്‍വമായി 70,000 കോടി രൂപ വകയിരുത്തി.

ഇടത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ബജറ്റിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആദായനികുതിയിലെ നികുതി ആനുകൂല്യങ്ങള്‍ വിശദീകരിച്ചു. ‘ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ലാത്തതിനാല്‍ ഇടത്തരക്കാരില്‍ വളരെയധികം ഉത്സാഹമുണ്ട്. പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക്. പുതിയ ജോലി, പുതിയ ബിസിനസ്സ് എന്നിവയിലൂടെ ഓരോ മാസവും കൂടുതല്‍ പണം അവരുടെ അക്കൗണ്ടിലേക്ക് വരും’ അദ്ദേഹം പറഞ്ഞു. അതുപോലെ, നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കുന്നത് വിരമിച്ച ജീവനക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായകമാകും. ലീവ് എന്‍കാഷ്‌മെന്റിന്റെ നികുതിയിളവ് നേരത്തെയുണ്ടായിരുന്ന 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയായി ഉയര്‍ത്തി.

സ്ത്രീകളുടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ കേന്ദ്രീകരണത്തെക്കുറിച്ച്  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളിലെ അവരുടെ ശബ്ദം ശക്തിപ്പെടുത്തുകയും ഗാര്‍ഹിക തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ബജറ്റില്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും കൂടുതല്‍ ബാങ്കുകളില്‍ ചേരുന്നതിനുള്ള വലിയ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ കൊണ്ടുവന്നു.’ സുകന്യ സമൃദ്ധി, മുദ്ര, ജന്‍ധന്‍ പദ്ധതി, പിഎം ആവാസ് എന്നിവയ്‌ക്ക് ശേഷം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള വലിയ സംരംഭമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെയോ സഹകരണ സംഘങ്ങള്‍ വിപുലീകരിക്കുന്നതിലൂടെയോ ഓരോ ഘട്ടത്തിലും കര്‍ഷകരെ സഹായിക്കുമ്പോള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ് ഈ ബജറ്റിന്റെ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും കര്‍ണാടകത്തിലെ കരിമ്പ് കര്‍ഷകര്‍ക്ക് കരിമ്പ് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും സമീപഭാവിയില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനായി രാജ്യത്തുടനീളം ധാരാളം സ്‌റ്റോറുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് പോലും അവരുടെ ധാന്യങ്ങള്‍ സംഭരിച്ച് മികച്ച വിലയ്‌ക്ക് വില്‍ക്കാന്‍ ഇത് സഹായിക്കും. പ്രകൃതിദത്ത കൃഷിയിലൂടെ ചെറുകിട കര്‍ഷകരുടെ ചെലവ് കുറയ്‌ക്കാന്‍ ആയിരക്കണക്കിന് സഹായ കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ണാടകത്തിലെ ചെറുധാന്യങ്ങളുടെ പ്രാധാന്യം നിരീക്ഷിച്ച പ്രധാനമന്ത്രി, നാടന്‍ ധാന്യങ്ങള്‍ക്ക് ‘ശ്രീ അന്ന’ എന്ന വ്യക്തിത്വം നല്‍കിയ അതേ വിശ്വാസമാണ് രാജ്യം മുന്നോട്ടു വയ്‌ക്കുന്നതെന്നു പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ചെറുധാന്യ ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കിയതും കര്‍ണാടകത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: നരേന്ദ്രമോദിbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.