Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍മ്മാണ ക്ഷേമനിധി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍, ഒരു വര്‍ഷത്തിലധികമായി പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ട്

നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ആറ് മാസമായി മുടങ്ങിക്കിടക്കുകയാണ്. മാസാമാസം ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ആറുമാസമായി പെന്‍ഷന്‍ ലഭിക്കാത്തതെന്ന് ബോര്‍ഡിന്റെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 11:46 am IST
in Kannur

കണ്ണൂര്‍: നിര്‍മ്മാണ ക്ഷേമനിധി തൊഴിലാളി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതോടെ തൊഴിലാളികള്‍ ദുരിതത്തില്‍. അംഗസംഖ്യകൊണ്ടും അംശാദായ വര്‍ധനവിന്റെ കാര്യത്തിലും സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളില്‍ ഏറ്റവും സമ്പന്നമായ ബോര്‍ഡുകളിലൊന്നാണ് കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.

ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും അവസാനമായി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഏറ്റവും ഒടുവില്‍ വിവാഹധനസഹായം വിതരണം ചെയ്തത് 2021 സെപ്തംബര്‍ 2 തീയ്യതിയാണെന്നും അതിനുശേഷം ഇതുവരെ ആനുകൂല്യം വിതരണം ചെയ്തിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ചികിത്സ ധനസഹായം 2021 ജൂണിലും, അപകട ചികിത്സസഹായം ആഗസ്തിലും പ്രസവാനുകൂല്യം ഇതേവര്‍ഷം നവംമ്പറിലും മാരകരോഗത്തിനുളള ചികിത്സാസഹായം ആഗസ്തിലും മരണാനന്തരസഹായം 2021 ഡിസംബറിനുശേഷവും ബോര്‍ഡ് വിതരണം ചെയ്തിട്ടില്ല.

ഒരുവര്‍ഷത്തിലധികമായി ബോര്‍ഡ് തൊഴിലാളികള്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ആറ് മാസമായി മുടങ്ങിക്കിടക്കുകയാണ്. മാസാമാസം ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ആറുമാസമായി പെന്‍ഷന്‍ ലഭിക്കാത്തതെന്ന് ബോര്‍ഡിന്റെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പറയുന്നു. അതില്‍തന്നെ തന്നെ പലര്‍ക്കും മസ്റ്ററിംഗ് നടത്തിയിട്ടില്ലെന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമുള്ള ന്യായം പറഞ്ഞ് വര്‍ഷങ്ങളോളമായി പലരുടേയും പെന്‍ഷന്‍ കുടിശ്ശികയായിട്ടുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനായി ഒരു ശതമാനം സെസ്സ് പിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ അത് കാര്യക്ഷമമായി നടന്നുവന്നിരുന്നു. നിലവില്‍ 2000 കോടി രൂപയോളം സെസ്സ് വരുമാനം കുടിശ്ശികയായി നില്‍ക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്.

പ്രസ്തുത തുകയുടെ 6 ശതമാനം പലിശ കണക്കാക്കിയാല്‍ 1500 കോടി രൂപയോളം പലിശയിനത്തില്‍ തന്നെ ബോര്‍ഡിന് നഷ്ടപ്പെടുകയാണെന്നും തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ തൊഴിലാളി പെന്‍ഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് നാളെ ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.സി. കരുണാകരന്‍, കെ.വി. പവിത്രന്‍, ടി.പി. രാജന്‍ചുഴലി, കെ. ശശിധരന്‍ കുറുമാത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: പെന്‍ഷന്‍welfare schemesconstructionതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.