Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവിനും ജോസഫ് കുര്യനും എതിരെ പാലക്കാട് ജില്ലാ കളക്ടര്‍

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 07:10 pm IST
in Kerala

കോഴിക്കോട് : ന‌ഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും എതിരെ കളക്ടറുടെ റിപ്പോര്ട്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കെ.വി. മാത്യു ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കളക്ടര്‍ സ്വീകരിച്ചു. ഇതോടെ ഈ വ്യാജഭൂമികൈമാറ്റം കുരുക്കിലായി.  

കോടതിയില്‍ മാരിമുത്തു ആദിവാസിയാണെന്നത് മറച്ചുവെച്ചാണ് കെ.വി. മാത്യു ഭൂമി തീറ് നല്‍കുന്നതിന് ഉത്തരവ് വാങ്ങിയത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം ആദിവാസിയില്‍ നിന്നും ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍  ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാരിമുത്തു ആദിവാസിയാണ്. മാരിമുത്തുവിന്റെ അച്ഛനായ രാമിയും ആദിവാസിയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടി പറഞ്ഞിട്ടുണ്ട്.  

നഞ്ചിമ്മയുടെ കുടുംബസ്വത്തിന് പുറമെ അഗളി വില്ലേജില്‍ മറ്റൊരു 40 സെന്‍റ് ഭൂമിയും കെ.വി. മാത്യു ആധാരപ്രകാരം തട്ടിയെടുത്തതായി മാരിമുത്തു പറയുന്നു.  

നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടപ്പാടിയിലെ ട്രൈബര്‍ താലൂക്ക് തഹസില്‍ദാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ അഗളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതും പാലക്കാട് ജില്ലാ കളക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി. മാത്യുവിന് അവകാശമില്ലാത്ത ഭൂമിയില്‍ നിന്നും ജോസഫ് കുര്യന് നല്‍കിയ 50 സെന്‍റ് ഭൂമിയില്‍ അദ്ദേഹം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വാങ്ങുകയും ചെയ്തു. കെ.വി. മാത്യുവിന്റെ ആധാരം മിക്കവാറും അസാധുവാകും. അതോടെ ജോസഫ് കുര്യന്റെ ആധാരവും അസാധുവാകും.  

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്. 

Tags: പാലക്കാട്landtribalപാലക്കാട് ജില്ലാ കളക്ടര്‍വയനാട് ആദിവാസികള്‍നഞ്ചിയമ്മആദിവാസി ഭൂമിഅഗളി വില്ലേജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.