Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളും മക്കളും ഉള്‍പ്പെടെ ആറു പേരും മറ്റ് രണ്ടു യുവാക്കളും ഉള്‍പ്പെടെ എട്ട് പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 05:41 pm IST
in Kerala

കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളും മക്കളും ഉള്‍പ്പെടെ ആറു പേരും മറ്റ് രണ്ടു യുവാക്കളും ഉള്‍പ്പെടെ എട്ട് പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും   കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കും. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക.  

കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഇവരുടെ തിരോധാനം സംബന്ധിച്ച കേന്ദ്രസംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ദുരൂഹസാഹചര്യത്തില്‍ യെമനില്‍ കഴിയുന്നതായ വിവരം ലഭിച്ചത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി നിരീക്ഷിച്ചിരുന്നു. 

ഇവര്‍ യമനിലേക്ക്  കടന്നുവെന്ന കാര്യം സ്ഥിരീകരിച്ചതോടെയാണ് ഈ കേസ് എന്‍ഐഎയ്‌ക്ക് വിടാന്‍ തീരുമാനിച്ചത്. കാരണം മുന്‍വര്‍ഷങ്ങളില്‍ ഇതുപോലെ യെമനിലേക്ക് പോയ യുവതികളും യുവാക്കളും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നു. അതില്‍ ഏഴ് പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാധ്യത ഉള്ളതിനാലാണ് ഇക്കാര്യം എന്‍ ഐഎ അന്വേഷിക്കുന്നത്. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് ദുബായില്‍ നിന്ന് കാണാതായത്.  12 വര്‍ഷമായി യുഎഇയില്‍ കഴിയുകയായിരുന്ന  ഈ കുടുംബത്തെക്കുറിച്ച് കഴിഞ്ഞ നാല് മാസമായി ഒരു വിവരമില്ല. ഇന്നലെ ബന്ധുക്കൾ കാസര്‍ഗോഡ് ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ കുടുംബം ബന്ധപ്പെട്ടിരുന്നതായി പറയുന്നു. മതപഠനത്തിന് പോയെന്നാണ് വിശദീകരണം. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടെന്ന്  സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലനില്‍ക്കേയാണ് ഇവര്‍ യുഎഇയില്‍ നിന്നും കടന്നത്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുക.  

കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നുമാണ്  വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും പറയപ്പെടുന്നു. ഇവരും മതപഠനത്തിന് പോയതാണെന്ന് പറയുന്നു. ഇവര്‍ക്കും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമില്ല.  

രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തും. ഇവര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറുന്നത്.

Tags: കേസ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എകുടുംബംഇസ്ലാമിക് സ്റ്റേറ്റ്Malayaliഗള്‍ഫ്യെമന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

പുതിയ വാര്‍ത്തകള്‍

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.